Friday, August 10, 2012


ആഗോളവല്‍ക്കരണകാലത്തെ വിപ്ളവ രാഷ്ട്രീയം

ബി രാജീവന്‍ /പി പി ഷാനവാസ്


ചോദ്യം:  ഇന്ന് ഇടതുപക്ഷ പൊതുമണ്ഡലത്തിലെ ചര്‍ച്ചാ വിഷയമായ രണ്ടു പരികല്പനകളാണല്ലോ ‘വര്‍ഗ്ഗം, ‘സ്വത്വം’’എന്നിവ.  സ്വത്വത്തെ ഒരു രാഷ്ട്രീയ പ്രശ്നമെന്ന നിലയില്‍ എങ്ങനെ കാണുന്നു? എന്താണ് ഈ പ്രശ്നത്തോടുള്ള മാര്‍ക്സിസ്റ് സമീപനം?

ബി. രാജീവന്‍: ജാതിയുടെയും വംശത്തിന്റെയും ലിംഗത്തിന്റെയും പേരില്‍  കീഴടക്കപ്പെട്ടവരുടെ സ്വത്വവിമോചന പ്രസ്ഥാനങ്ങളും വര്‍ഗ്ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തമ്മില്‍ പൊരുത്തമില്ലാത്ത ഒരവസ്ഥ നിലവില്‍ വന്നിട്ടുണ്ട്.  ഇതാണ് ‘സ്വത്വ’ രാഷ്ട്രീയവും ‘വര്‍ഗ്ഗ’ രാഷ്ട്രീയവും തമ്മിലുള്ള പരസ്പര വൈരുദ്ധ്യമായി ചിത്രീകരിക്കപ്പെടുന്നത്.  രണ്ടു പ്രസ്ഥാനങ്ങളും ആധിപത്യം പുലര്‍ത്തുന്ന വ്യവസ്ഥയ്ക്കും അതിന്റെ  വിവിധതരം രാഷ്ട്രീയ സാമൂഹ്യസ്ഥാപനങ്ങള്‍ക്കും എതിരെയാണ് സമരം ചെയ്യുന്നത്.  അതുകൊണ്ടുതന്നെ രണ്ടു പ്രസ്ഥാനങ്ങളുടെയും ശത്രുക്കള്‍ അധീശവ്യവസ്ഥയുടെ ഭദ്രതയ്ക്കായി നിലകൊള്ളുന്ന ഉപരിവര്‍ഗ്ഗ യാഥാസ്ഥിതികരാണ്.  ഇങ്ങനെ നിലനില്‍ക്കുന്ന അധീശവ്യവസ്ഥയ്ക്ക് കീഴ്പെട്ടു നില്‍ക്കേണ്ടി വരുന്ന ബഹുഭൂരിപക്ഷം മനുഷ്യരുടെ വിവിധതരം കീഴാളത്തങ്ങളില്‍ നിന്നുള്ള വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗ സമര പ്രസ്ഥാനങ്ങളും സ്വത്വസമര പ്രസ്ഥാനങ്ങളും എന്തുകൊണ്ടാണ് വിരുദ്ധ ദ്വന്ദ്വങ്ങളുടെ പദവിയിലേക്ക് തളക്കപ്പെട്ടിരിക്കുന്നത്? ഇതിനു കാരണം രണ്ടായി നില്‍ക്കുന്ന ഈ സമരമുഖങ്ങളുടെ പരിമിതികള്‍ തന്നെയാണ്.  ഈ രണ്ടു സമര പ്രസ്ഥാനങ്ങളുടെയും പരിമിതികള്‍ വ്യത്യസ്ത സ്വഭാവമുള്ളവയാണ്.  അവ വ്യത്യസ്തരീതികളില്‍ത്തന്നെ തരണം ചെയ്യപ്പെടേണ്ടവയുമാണ്. പരസ്പരം  ദൃഢപ്പെടുത്തുന്നവയുമാണ് ഈ പരിമിതികള്‍.

     വിപ്ളവരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന ഈ പരിമിതികളില്‍ പ്രധാനം, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം, ആധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക വ്യവസ്ഥയെന്ന നിലയില്‍, മുതലാളിത്തത്തിനു സംഭവിച്ച മുന്‍മാതൃകകളില്ലാത്ത ഘടനാപരമായ പരിവര്‍ത്തനത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്‍ക്കൊള്ളാനും അതനുസരിച്ച്  വര്‍ഗ്ഗ സമരത്തിന്റെ നൂതന സാധ്യതകള്‍ കണ്ടെത്താനും തിരിച്ചറിയാനും കഴിയാതെ പോകുന്നതാണ്.  ആ വഴിക്കുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്നല്ല; എന്നാല്‍ അത് വിജയിക്കണമെങ്കില്‍ കാലാനുസൃതമായി വിപ്ളവകരമായി സ്വയം അഴിച്ചു പണിയാനുള്ള ധീരതയുണ്ടാവണം. സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന പരിമിതി അവയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്.  അധീശവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ കെണികളില്‍ നിരന്തരം അകപ്പെട്ടുകൊണ്ടിരിക്കുകയാണവ.

ചോദ്യം:  ഇക്കാര്യത്തില്‍ വിപ്ളവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന പരിമിതികള്‍ ഒന്നു വിശദമാക്കുമോ?

ബി. രാജീവന്‍: പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ തൊഴിലാളി വര്‍ഗ്ഗ വിപ്ളവ സിദ്ധാന്തം ഇന്ന് അതേപടി പിന്തുടരാനാവില്ല.  ആധുനിക പാശ്ചാത്യ വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തെ വിപ്ളവത്തിന്റെ ഒരേയൊരു മുന്നണിപ്പടയായി കാണുകയും, അവരുടെ പ്രസ്ഥാനം ലോകമെമ്പാടും വിവിധതരം ചൂഷണങ്ങള്‍ക്കു കീഴ്പ്പെട്ടു കിടക്കുന്ന ജനസമൂഹങ്ങളെ മുഴുവന്‍ പടിപടിയായി വിമോചനത്തിലേക്ക് കൈപിടിച്ചു കയറ്റുമെന്നു സിദ്ധാന്തിക്കുകയും ചെയ്യുന്നതായിരുന്നു ചുരുക്കത്തില്‍, കഴിഞ്ഞ നൂറ്റാണ്ടുകളിലെ മാര്‍ക്സിസ്റ്-ലെനിനിസ്റ്-മാവോയിസ്റ് പ്രസ്ഥാനങ്ങളല്ലാം. ഈ സമീപനത്തെ യാന്ത്രികമായി ആവര്‍ത്തിക്കുകയും പ്രയോഗിക്കുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊരുതിക്കൊണ്ടു മാത്രമേ ലെനിനെയും മാവോയെയുംപോലെ യാഥാര്‍ത്ഥ്യബോധമുള്ള വിപ്ളവകാരികള്‍ക്കു മുന്നോട്ടുപോകാന്‍ കഴിഞ്ഞുള്ളൂ എന്നത് ഇന്ന് ചരിത്രമാണ്.
എങ്കിലും മാര്‍ക്സിസ്റ്-ലെനിനിസ്റ്-മാവോയിസ്റു പ്രസ്ഥാനങ്ങളെല്ലാം വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തെ നായക സ്ഥാനത്ത് മുന്‍നിരയില്‍  പ്രതിഷ്ഠിക്കുന്നവയാണ്.  മറ്റെല്ലാ മര്‍ദ്ദിത വിഭാഗങ്ങളും അതനുസരിച്ച് അവികസിതരും അപരിഷ്കൃതരുമായ പിന്‍നിരക്കാരാണ്. അതുകൊണ്ടു തന്നെ കര്‍ഷകരടക്കമുള്ള ചൂഷിത ജനതകള്‍ സ്വയം വിമോചിപ്പിക്കാന്‍ കഴിയുന്ന രാഷ്ട്രീയ ശക്തികളല്ല.   വിമോചകമായ രാഷ്ട്രീയ ഇച്ഛാശക്തിയിലേക്കുയരാന്‍ കഴിയാതെ ജീവിതത്തിന്റെ നൈസര്‍ഗ്ഗികതയ്ക്ക് അഥവാ പ്രാകൃതത്വത്തിനു കീഴ്പെട്ടു കഴിയുന്നവരാണവര്‍. അവര്‍ നയിക്കപ്പെടേണ്ടവരും ഉയര്‍ത്തപ്പെടേണ്ടവരും വിമോചിപ്പിക്കപ്പെടേണ്ടവരുമാണ്. ആദിമനിവാസികളെ സായുധ വര്‍ഗ്ഗ സമരം പരിശീലിപ്പിക്കുന്ന മാര്‍ക്സിസ്റ് ലെനിനിസ്റുകള്‍ തന്നെയും ഈ അടിസ്ഥാന ധാരണയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഗ്ഗ ബോധത്തെയും രാഷ്ട്രീയമായ സ്വത്വബോധത്തെയും ആശ്രയിച്ച് വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തിനും കര്‍ഷകര്‍ തുടങ്ങിയ മറ്റു ചൂഷിത വര്‍ഗ്ഗങ്ങള്‍ക്കും ഇടയില്‍  ഇത് ഗുണപരമായ അന്തരത്തിന്റെ ഒരു രേഖ വരക്കുന്നു. അതുമൂലമുണ്ടാകുന്ന ശ്രേണീകരണം, സ്വയം വര്‍ഗ്ഗസമരം നടത്താനുള്ള കഴിവും കടമയും തൊഴിലാളിവര്‍ഗ്ഗത്തിന്റേതു മാത്രമായി നിര്‍വ്വചിക്കുന്നു. അതനുസരിച്ച് സ്വയം വര്‍ഗ്ഗങ്ങളായി കണ്ടെത്താന്‍ കഴിയാത്ത മറ്റു പിന്‍നിര കിഴാള ചൂഷിതവിഭാഗങ്ങളുടെ സമരങ്ങള്‍ക്ക് സ്വയം വിപ്ളവ സമരങ്ങളായി ഉയരാന്‍ കഴിയില്ലെന്ന മാര്‍ക്സിസ്റ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ധാരണ, വംശപരവും ജാതിപരവും ലിംഗപരവും മറ്റുമായ അടിച്ചമര്‍ത്തലിനെതിരെ ഉയരുന്ന സ്വത്വബോധപ്രേരിതമായ സമരങ്ങളെ മറ്റൊരു ഗണത്തിലേക്ക് മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു.  വ്യവസായ തൊഴിലാളി വര്‍ഗ്ഗവരേണ്യതയുടേതായ ഈ ക്ളാസിക്കല്‍ സമീപനത്തിന് ഫാക്ടറിക്കു പുറത്ത് ബഹുജന ജീവിതത്തിന്റെ നാനാരൂപങ്ങളില്‍ ഉയര്‍ന്നു വരുന്ന വര്‍ഗ്ഗ സമരങ്ങളെ തിരിച്ചറിയാനാവില്ല.  സാമ്പത്തികാടിത്തറ മാത്രമല്ല, സാമൂഹ്യ സാംസ്ക്കാരിക  ജീവിതങ്ങളുടെ എല്ലാ തലങ്ങളും സവിശേഷമായ വര്‍ഗ്ഗ സംഘര്‍ഷങ്ങളുടെ മേഖലകളായി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍, വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിവാര്യമായ വിപ്ളവ നായക സങ്കല്പം മാര്‍ക്സിസ്റു പ്രസ്ഥാനങ്ങളുടെ സമരമുഖങ്ങളെ പരിമിതമാക്കുകയാണ് ചെയ്യുന്നത്.  അടവുപരമായി വംശ-ജാതി-ലിംഗ കിഴാള സമരങ്ങളെയും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സമരങ്ങളെയും ഈ പ്രസ്ഥാനങ്ങള്‍ പിന്തുണക്കുന്നുണ്ടാവാം.  എന്നാല്‍ ശുദ്ധ തൊഴിലാളിവര്‍ഗ്ഗമൊഴികെയുള്ള മറ്റു ചൂഷിത വിഭാഗങ്ങളുടെ സമരങ്ങളെ വര്‍ഗ്ഗ സമരത്തിന്റെ തന്നെ, സ്വയം വിമോചനത്തിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ തന്നെ ഭിന്ന പ്രകാശനങ്ങളായി അംഗീകരിക്കുകയെന്നത് മറ്റൊരു കാര്യമാണ്.  അതിനാല്‍ ശുദ്ധതൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ളവ വരേണ്യതയെ ആന്തരികവല്‍ക്കരിച്ച പ്രസ്ഥാനങ്ങള്‍ സ്വത്വബോധപ്രേരിതമായ സമരങ്ങളെ വര്‍ഗ്ഗബോധപ്രേരിതമായ സമരങ്ങളുടെ \\\\\\\\\\\\\\\\\\\\\\\\\\\\\\\'പ്രബുദ്ധ\\\\\\\\\\\\\\\\\\\\\\\\\\\\\\\'  ചക്രവാളങ്ങളില്‍ നിന്ന് പുറത്തുനിര്‍ത്തുക സ്വാഭാവികമാണ്.  അടിച്ചമര്‍ത്തപ്പെടുന്നവരുടെ വിമോചന ത്വര വര്‍ഗ്ഗ/സ്വത്വ വിരുദ്ധതയായി വിഭജിക്കപ്പെടുന്നതിന്റെ പശ്ചാത്തലമിതാണ്.



ചോദ്യം: വ്യാവസായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിവാര്യമായ നായകത്വത്തെ ചോദ്യം ചെയ്യുന്നതിലാണല്ലോ  മാവോയുടെ സംഭാവനകള്‍ പ്രസക്തമാകുന്നത്.  കേരളത്തിലെ മാവോയിസ്റുകളുമായി ബന്ധമുണ്ടായിരുന്ന താങ്കള്‍ ഇപ്പോഴും ഒരു മാവോയിസ്റാണോ? ഇതു കേള്‍ക്കുമ്പോള്‍ അങ്ങനെ തോന്നുന്നു.

ബി രാജീവന്‍: മാവോയിസ്റല്ല.  മാവോയുടെ പരീക്ഷണപരതയെയും അതുമായി ബന്ധപ്പെട്ട സംഭാവനകളെയും  അംഗീകരിക്കുമ്പോള്‍ തന്നെ മാവോയിസത്തിന്റെ പരിമിതികളെയും തിരിച്ചറിയുന്ന ഒരാള്‍ മാത്രമാണു ഞാന്‍.

ചോദ്യം: സ്വത്വ/വര്‍ഗ്ഗ രാഷ്ട്രീയ പ്രശ്നങ്ങളെ സംബന്ധിച്ചിടത്തോളം മാവോയുടെ സംഭാവനകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ?
ബി രാജീവന്‍: ഒരു വിപ്ളവശക്തി എന്ന നിലയില്‍ കര്‍ഷക സമൂഹങ്ങളുടെ രാഷ്ട്രീയ കര്‍ത്തൃത്വത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ലോക കമ്യൂണിസ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിലുടനീളം നടന്നിട്ടുണ്ട്.  ഇന്നും അത് തുടരുകയാണ്.  ഒരര്‍ത്ഥത്തില്‍ അതിന്റെ ഭാഗമാണ് അല്ലെങ്കില്‍ അതിന്റെ വികസിതവും സങ്കീര്‍ണ്ണവുമായ രൂപമാണ് ഇന്നത്തെ സ്വത്വ വര്‍ഗ്ഗ രാഷ്ട്രീയ വിവാദം.  വര്‍ഗ്ഗപരമായ സ്വത്വബോധത്തിലൂടെ വിപ്ളവശക്തിയായി സ്വയം കണ്ടെത്തുന്ന തൊഴിലാളി വര്‍ഗ്ഗവും പ്രാകൃതവും നൈസര്‍ഗ്ഗികവുമായ സ്വത്വബോധത്തില്‍ കൂടുങ്ങിക്കിടക്കുന്ന കര്‍ഷകാദി സമൂഹങ്ങളും തമ്മിലുള്ള ഗുണപരമായ ഭിന്നത ക്ളാസിക്കല്‍ മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം നീക്കുപോക്കില്ലാത്ത ഒരു വസ്തുതയാണ്.  സ്വയം തിരിച്ചറിയുന്ന ആത്മബോധമുള്ള ഒരു വര്‍ഗ്ഗവും സ്വയംതിരിച്ചറിയാന്‍ കഴിവില്ലാത്ത അതിന്റെ \\\\\\\\\\\\\\\\\\\\\\\\\\\\\\\'അപര\\\\\\\\\\\\\\\\\\\\\\\\\\\\\\\'ങ്ങളും തമ്മിലുള്ള ഒരു ബന്ധമാണിത്.  മാര്‍ക്സുതന്നെ, രാഷ്ട്രീയ നിഷ്ക്രിയത കാരണം നയിക്കപ്പെടേണ്ട വിഭാഗമായാണ് കര്‍ഷകരെ കണ്ടത്.  അങ്ങനെയാണ് ഗായത്രി ചക്രവര്‍ത്തി കീഴാളരെക്കുറിച്ചുപറയുന്നതുപോലെ സ്വന്തം ശബ്ദം കേള്‍പ്പിക്കാന്‍ കഴിയാത്ത ഒരു വിഭാഗമാണ് കര്‍ഷകര്‍ എന്ന ധാരണ ഉറച്ചത്.  അതനുസരിച്ച് കര്‍ഷകര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ കഴിയുന്നത് വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തിനാണ്. പലപ്പോഴും ആ ശബ്ദം കര്‍ഷകരുടെ താല്പര്യങ്ങളെ ത്തന്നെ പ്രകാശിപ്പിക്കുന്നതാവണമെന്നുമില്ല.

    കര്‍ഷക സമൂഹങ്ങളുടെ രാഷ്ട്രീയ നിഷ്ക്രിയതയെക്കുറിച്ചുള്ള ഈ മുഖ്യധാരാ മാര്‍ക്സിസ്റു ധാരണയില്‍ നിന്നു വ്യക്തമായി വിട്ടുനില്ക്കാന്‍ ശ്രമിച്ച ഒരു നേതാവായി മാവോ ചിത്രീകരിക്കപ്പെടുന്നുണ്ട്.  എന്നാല്‍ ആദ്യകാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും വിപ്ളവസമരഘട്ടങ്ങളിലും കര്‍ഷക സമൂഹങ്ങളെക്കുറിച്ചുള്ള ക്ളാസിക്കല്‍ മാര്‍ക്സിസത്തിന്റെ സമീപനത്തോടു വിശ്വസ്തത പുലര്‍ത്തുന്നതാണ് മാവോയുടെ നിലപാട്.  എന്നാല്‍ മാവോ ചൈനീസ് സമൂഹത്തിന്റെ വ്യത്യസ്തത നന്നായി തിരിച്ചറിഞ്ഞിരുന്നു.  വളരെ ചുരുങ്ങിയ ഒരു വ്യവസായതൊഴിലാളി വര്‍ഗ്ഗവും അതിവിപുലമായ കര്‍ഷക സമൂഹങ്ങളുമുള്ള ചൈനയില്‍ കര്‍ഷകരുടെ രാഷ്ട്രീയ ഇടപെടലിന്റെ  പ്രാധാന്യം മാവോയുടെ നേതൃത്വത്തിലുള്ള ചൈനീസ് പാര്‍ട്ടി തിരിച്ചറിഞ്ഞു.  അങ്ങനെയാണ് ചൈനീസ് വിപ്ളവം കര്‍ഷകമുഖമുള്ള ഒരു കമ്യൂണിസ്റ് വിപ്ളവമാകുന്നത്.  എന്നാല്‍ ഇതിലും കര്‍ഷകരുടെ പങ്ക് വ്യവസായ തൊഴിലാളി വര്‍ഗ്ഗവരേണ്യതക്കു പകരം നില്ക്കുന്ന  ഒന്നായി മാറുന്നില്ല. ചൈനീസ് വിപ്ളവത്തില്‍ കര്‍ഷക മൂഹങ്ങളുടെ ഇടപെടല്‍ ഗുണത്തിലുള്ള ഒരു മാറ്റത്തെയല്ല, അളവിലുള്ള മാറ്റത്തെ മാത്രമാണ് സൂചിപ്പിക്കുന്നതെന്നര്‍ത്ഥം.

     വിപ്ളാവാനന്തരമാണ് കര്‍ഷക സമൂഹത്തിന്റെ ഗുണപരമായ പരിവര്‍ത്തനത്തിന്റെ പ്രശ്നം ഉയര്‍ന്നുവരുന്നത്.  ‘ഏൃലമ ഘലമുന്റേയും ഈഹൌൃമഹ ൃല്ീഹൌശീിേന്റേയും ഒരു പ്രധാന വശം കര്‍ഷകസമൂഹങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു.  സ്വയം നിര്‍ണ്ണയിക്കാനും ശബ്ദിക്കാനും കഴിയുന്ന ഒരു രാഷ്ട്രീയ ശക്തി എന്ന നിലയില്‍ കര്‍ഷക ജിവിതത്തിന്റെ സാദ്ധ്യതകളെ വികസിപ്പിക്കുകയായിരുന്നു ആ പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ ഇതിനുവേണ്ടി മാവോ കൈകൊണ്ട സമീപനം തികച്ചും യാന്ത്രികമായ ഒന്നായിരുന്നു.   എങ്കിലും കര്‍ഷക ജനതയ്ക്കും ഒരു ചൂഷിത വിഭാഗമെന്ന നിലയില്‍ തൊഴിലാളി വര്‍ഗ്ഗത്തിനു സമാന്തരമായ ഒരു രാഷ്ട്രീയ സ്വത്വം സാധ്യമാണെന്ന മാവോയുടെ കാഴ്ചപ്പാട് എല്ലാത്തരം കീഴാള വിഭാഗങ്ങളുടെയും സമരങ്ങളുടെ സമാന്തരതയെ ഉച്ചനീചക്രമമില്ലാതെ അംഗീകരിക്കുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ചോദ്യം: ഇതര ജനവിഭാഗങ്ങളുടെ രാഷ്ട്രീയ കര്‍ത്തൃത്വം ഈ വിധം അംഗീകരിക്കപ്പെടാതെപോയതിനു കാരണക്കാര്‍, യൂറോപ്യന്‍ പ്രബുദ്ധ തൊഴിലാളി വര്‍ഗ്ഗത്തെ നായക സ്ഥാനത്തുനിര്‍ത്തി ലോക വിപ്ളവം ഭാവന ചെയ്ത മാര്‍ക്സും ഏംഗല്‍സും  തന്നെയല്ലെ?  ആ നിലയ്ക്ക് മാര്‍ക്സിസം തന്നെ ഒരു യൂറോപ്യന്‍ പ്രതിഭാസമാണെന്നു പറയേണ്ടി വരില്ലേ?
ബി രാജീവന്‍: മുതലാളിത്തം ആവിര്‍ഭവിച്ചതു യൂറോപ്പിലാണ്.  എന്നാല്‍ ഇന്നത് ഒരാഗോള വ്യവസ്ഥയാണ്.  മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചുള്ള പഠനം മാര്‍ക്സിന്റെ കാലത്ത് യൂറോപ്പിനെ മാതൃകയാക്കിക്കൊണ്ടു മാത്രമേ സാധ്യമായിരുന്നുള്ളൂ.  അതാണു മാര്‍ക്സ് ചെയ്തത്.  മുതലാളിത്ത വ്യവസ്ഥയുടെ സന്തതിയും അതേ സമയം ആ വ്യവസ്ഥയുടെ ശവക്കുഴിതോണ്ടുന്നതുമായ ആധുനിക വ്യവസായത്തൊഴിലാളി വര്‍ഗ്ഗവും അക്കാലത്ത് യൂറോപ്പിലാണ്    രൂപപ്പെട്ടത്.  ആധുനിക മുതലാളിത്ത മൂലധനവും അതിന്റെ ചൂഷണത്തിനെതിരെ നിലകൊള്ളുന്ന തൊഴിലാളി വര്‍ഗ്ഗവും തന്റെ സൈദ്ധാന്തിക നിഗമനങ്ങള്‍ മൂര്‍ത്ത രൂപമെടുത്തതുപോലെ  പ്രത്യക്ഷത്തില്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍,  യൂറോപ്യന്‍ സാഹചര്യത്തില്‍ വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തെ വിപ്ളവശക്തിയായി മാര്‍ക്സ്  കണ്ടത് യുക്തവും ശാസ്ത്രീയവും സ്വാഭാവികവുമാണ്.  മറ്റു ഭൂഖണ്ഡങ്ങളിലേക്കും മുതലാളിത്തം വ്യാപിക്കുമെന്നും അതുകൊണ്ടുതന്നെ  അവിടെയെല്ലാം തൊഴിലാളി വര്‍ഗ്ഗം ആവിര്‍ഭവിക്കുമെന്നും ആ വര്‍ഗ്ഗം വിപ്ളവകാരികളായിത്തീരുമെന്നും ഉള്ള മാര്‍ക്സിന്റെ നിഗമനവും തെറ്റായിരുന്നില്ല.  എന്നാല്‍ മാര്‍ക്സിന്റെ വിപ്ളവ സിദ്ധാന്തം ഗോത്രവര്‍ഗ്ഗങ്ങളും ഗ്രാമീണ കര്‍ഷക സമൂഹങ്ങളും വസിക്കുന്ന അവികസിതമെന്നു കരുതപ്പെടുന്ന കോളനിരാജ്യങ്ങളിലേക്കു വന്നപ്പോള്‍ യൂറോപ്യന്‍ മാതൃകയില്‍ അതു നടപ്പിലാക്കുന്നതു പ്രശ്നമായിത്തീര്‍ന്നു.  ഈ സന്ദര്‍ഭത്തിലാണ് യൂറോ സെന്‍ട്രിസത്തിന്റെ രണ്ടു പ്രധാന പ്രവണതകള്‍ മാര്‍ക്സിസത്തെ ബാധിക്കുന്നത്.

     പ്രബുദ്ധതയുടെയും പരിഷ്ക്കാരത്തിന്റെയും ഉന്നത മാതൃകയായി സ്വയം പ്രതിഷഠിച്ച് യൂറോപ്പ്, മറ്റു കോളനി രാജ്യങ്ങളെ ഇനിയും പൂര്‍ണ്ണ മനുഷ്യത്വം പ്രാപിച്ചിട്ടില്ലാത്ത അപരിഷ്കൃതരും ബുദ്ധിശൂന്യരുമായ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന അതിന്റെ അപരങ്ങളായാണു കണ്ടത്.  യൂറോപ്യന്‍ കൊളോണിയല്‍ അധീശത്വത്തെ ഉറപ്പിച്ചു നിര്‍ത്തുന്ന ഈ മനുഷ്യ വംശ വിഭജനത്തിന് അക്കാലത്തെ നരവംശ വിജ്ഞാനീയം ശാസ്ത്രീയ സാധൂകരണം നല്‍കുകയും ചെയ്തു.  യൂറോപ്യന്‍ മനുഷ്യനെ മാനവരാശിക്കു മുഴുവന്‍ മാതൃകയാക്കിവച്ചുകൊണ്ട് മറ്റുള്ളവരില്‍ മുഴുവന്‍ പ്രാകൃതത്വവും അവികസിതത്വവും ആരോപിക്കുകയോ ഉദ്പാദിപ്പിക്കുകയോ ചെയ്യുന്നതായിരുന്നു ഈ കൊളോണിയല്‍ നരവംശ ശാസ്ത്രത്തിന്റെ രീതി. പ്രബുദ്ധമായ ആധുനിക യൂറോപ്പ് സൃഷ്ടിച്ച മനുഷ്യരാശിയുടെ ഈ മഹാവിഭജന തന്ത്രത്തില്‍ നിന്ന് പുറത്തു കടക്കാന്‍ കോളനി രാജ്യങ്ങളിലെ മാര്‍ക്സിസ്റു ബുദ്ധിജീവികള്‍ക്കും കഴിയുമായിരുന്നില്ല.

     പ്രാകൃത ജനതയും പരിഷ്കൃത ജനതയും തമ്മിലുള്ള ഈ നരവംശവിഭജനവുമായി ബന്ധപ്പെട്ടതാണ് മാര്‍ക്സിസത്തെ ബാധിച്ച യൂറോ സെന്‍ട്രിസത്തിന്റെ മറ്റൊരു സ്വാധീനം.  ഗോത്ര വര്‍ഗ്ഗങ്ങളും ഗ്രാമീണ കര്‍ഷകരുമടങ്ങുന്ന \\\\\\\\\\\\\\\\\\\\\\\\\\\\\\\'വര്‍ഗ്ഗബോധമില്ലാത്ത\\\\\\\\\\\\\\\\\\\\\\\\\\\\\\\' ജനതക്കു  ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ വിപ്ളവപ്രക്രിയയെ സംബന്ധിക്കുന്ന ഒന്നാണത്.  വ്യവസായവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും പ്രാകൃതാവസ്ഥയെ മറികടക്കുന്ന, മുതലാളിത്ത വിപ്ളവം ഇനിയും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലാത്ത, പിന്നണി രാജ്യങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗ വിപ്ളവം നടക്കണമെങ്കില്‍ ആധുനിക യൂറോപ്യന്‍ സമൂഹം കടന്നുപോയ ഘട്ടങ്ങളിലൂടെയെല്ലാം ഈ രാജ്യങ്ങളിലെ ജീവിതങ്ങളും അനിവാര്യമായും കടന്നുപോകേണ്ടതുണ്ട് എന്ന ധാരണയാണ്് ഇത്.

    ഏതു പ്രതിഭാസത്തിന്റെയും വികാസം വിവിധ ഘട്ടങ്ങളിലൂടെയാണ് സംഭവിക്കുന്നത്.  എന്നാല്‍ ആ ഘട്ടംഘട്ടമായ വികാസത്തിന് അതിനു പുറത്ത് മറ്റൊരു മാതൃകയെ ആശ്രയിക്കേണ്ടതില്ല. പ്രാകൃതത്വത്തില്‍നിന്ന് പരിഷ്കൃതിയിലേക്കും മുതലാളിത്തത്തിലേക്കും സോഷ്യലിസത്തിലേക്കും ഏതു ജനതയും അനിവാര്യമായും വിവിധഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട് എന്ന ധാരണ ഒരു ബാഹ്യമാതൃകയുടെ ഘട്ടങ്ങളെ പിന്‍തുടരുന്ന ഘട്ടവാദമാണ് (മെേഴശാ). യൂറോപ്യന്‍ മനുഷ്യനെ \\\\\\\\\\\\\\\\\\\\\\\\\\\\\\\'മനുഷ്യത്വ ത്തിന്റെ\\\\\\\\\\\\\\\\\\\\\\\\\\\\\\\' തന്നെ മാതൃകയായികാണുന്ന കൊളോണിയല്‍ നരവംശ വിജ്ഞാനീയത്തിന്റെ സ്വാധീനം ഇതിലുണ്ട്.

    മുഖ്യധാരാമാര്‍ക്സിസത്തിലുടനീളം പ്രവര്‍ത്തിച്ചു പോരുന്ന ഈ ഘട്ടവാദപരമായ ധാരണയ്ക്ക് മാര്‍ക്സും ഉത്തരവാദിയാണ്.  മാര്‍ക്സ് മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ പാകത്തില്‍ ഒരു യൂറോപ്യന്‍ വിപ്ളവ മാതൃകയുണ്ടാക്കി എന്നതുകൊണ്ട് മാത്രമല്ല അത്.  മുതലാളിത്തത്തിലേക്ക് ഇനിയും വികസിച്ചു കഴിഞ്ഞിട്ടില്ലാത്ത ഏഷ്യന്‍ കോളനി രാജ്യങ്ങളെക്കുറിച്ചുള്ള മാര്‍ക്സിന്റെ പരാമര്‍ശങ്ങളൊക്കെ മുഖ്യധാരാമാര്‍ക്സിസത്തിന്റെ നിലപാടുകള്‍ക്കു നിര്‍ണ്ണായകമായിട്ടുണ്ട്. മാര്‍ക്സിന്റെ ഇത്തരം പരാമര്‍ശങ്ങളിലൊക്കെ അക്കാലത്തെ യൂറോപ്യന്‍ ആന്ത്രപ്പോളജിയുടെ സ്വാധീനം പ്രകടമാണ്.


ചോദ്യം:  ഇന്ന് ഇടതുപക്ഷ പൊതുമണ്ഡലത്തിലെ ചര്‍ച്ചാ വിഷയമായ രണ്ടു പരികല്പനകളാണല്ലോ ‘വര്‍ഗ്ഗം, ‘സ്വത്വം’’എന്നിവ.  സ്വത്വത്തെ ഒരു രാഷ്ട്രീയ പ്രശ്നമെന്ന നിലയില്‍ എങ്ങനെ കാണുന്നു? എന്താണ് ഈ പ്രശ്നത്തോടുള്ള മാര്‍ക്സിസ്റ് സമീപനം?
ബി. രാജീവന്‍: ജാതിയുടെയും വംശത്തിന്റെയും ലിംഗത്തിന്റെയും പേരില്‍  കീഴടക്കപ്പെട്ടവരുടെ സ്വത്വവിമോചന പ്രസ്ഥാനങ്ങളും വര്‍ഗ്ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തമ്മില്‍ പൊരുത്തമില്ലാത്ത ഒരവസ്ഥ നിലവില്‍ വന്നിട്ടുണ്ട്.  ഇതാണ് ‘സ്വത്വ’ രാഷ്ട്രീയവും ‘വര്‍ഗ്ഗ’ രാഷ്ട്രീയവും തമ്മിലുള്ള പരസ്പര വൈരുദ്ധ്യമായി ചിത്രീകരിക്കപ്പെടുന്നത്.  രണ്ടു പ്രസ്ഥാനങ്ങളും ആധിപത്യം പുലര്‍ത്തുന്ന വ്യവസ്ഥയ്ക്കും അതിന്റെ  വിവിധതരം രാഷ്ട്രീയ സാമൂഹ്യസ്ഥാപനങ്ങള്‍ക്കും എതിരെയാണ് സമരം ചെയ്യുന്നത്.  അതുകൊണ്ടുതന്നെ രണ്ടു പ്രസ്ഥാനങ്ങളുടെയും ശത്രുക്കള്‍ അധീശവ്യവസ്ഥയുടെ ഭദ്രതയ്ക്കായി നിലകൊള്ളുന്ന ഉപരിവര്‍ഗ്ഗ യാഥാസ്ഥിതികരാണ്.  ഇങ്ങനെ നിലനില്‍ക്കുന്ന അധീശവ്യവസ്ഥയ്ക്ക് കീഴ്പെട്ടു നില്‍ക്കേണ്ടി വരുന്ന ബഹുഭൂരിപക്ഷം മനുഷ്യരുടെ വിവിധതരം കീഴാളത്തങ്ങളില്‍ നിന്നുള്ള വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗ സമര പ്രസ്ഥാനങ്ങളും സ്വത്വസമര പ്രസ്ഥാനങ്ങളും എന്തുകൊണ്ടാണ് വിരുദ്ധ ദ്വന്ദ്വങ്ങളുടെ പദവിയിലേക്ക് തളക്കപ്പെട്ടിരിക്കുന്നത്? ഇതിനു കാരണം രണ്ടായി നില്‍ക്കുന്ന ഈ സമരമുഖങ്ങളുടെ പരിമിതികള്‍ തന്നെയാണ്.  ഈ രണ്ടു സമര പ്രസ്ഥാനങ്ങളുടെയും പരിമിതികള്‍ വ്യത്യസ്ത സ്വഭാവമുള്ളവയാണ്.  അവ വ്യത്യസ്തരീതികളില്‍ത്തന്നെ തരണം ചെയ്യപ്പെടേണ്ടവയുമാണ്. പരസ്പരം  ദൃഢപ്പെടുത്തുന്നവയുമാണ് ഈ പരിമിതികള്‍.

     വിപ്ളവരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന ഈ പരിമിതികളില്‍ പ്രധാനം, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം, ആധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക വ്യവസ്ഥയെന്ന നിലയില്‍, മുതലാളിത്തത്തിനു സംഭവിച്ച മുന്‍മാതൃകകളില്ലാത്ത ഘടനാപരമായ പരിവര്‍ത്തനത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്‍ക്കൊള്ളാനും അതനുസരിച്ച്  വര്‍ഗ്ഗ സമരത്തിന്റെ നൂതന സാധ്യതകള്‍ കണ്ടെത്താനും തിരിച്ചറിയാനും കഴിയാതെ പോകുന്നതാണ്.  ആ വഴിക്കുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്നല്ല; എന്നാല്‍ അത് വിജയിക്കണമെങ്കില്‍ കാലാനുസൃതമായി വിപ്ളവകരമായി സ്വയം അഴിച്ചു പണിയാനുള്ള ധീരതയുണ്ടാവണം. സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന പരിമിതി അവയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്.  അധീശവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ കെണികളില്‍ നിരന്തരം അകപ്പെട്ടുകൊണ്ടിരിക്കുകയാണവ.

ചോദ്യം:  ഇക്കാര്യത്തില്‍ വിപ്ളവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന പരിമിതികള്‍ ഒന്നു വിശദമാക്കുമോ?
ബി. രാജീവന്‍: പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ തൊഴിലാളി വര്‍ഗ്ഗ വിപ്ളവ സിദ്ധാന്തം ഇന്ന് അതേപടി പിന്തുടരാനാവില്ല.  ആധുനിക പാശ്ചാത്യ വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തെ വിപ്ളവത്തിന്റെ ഒരേയൊരു മുന്നണിപ്പടയായി കാണുകയും, അവരുടെ പ്രസ്ഥാനം ലോകമെമ്പാടും വിവിധതരം ചൂഷണങ്ങള്‍ക്കു കീഴ്പ്പെട്ടു കിടക്കുന്ന ജനസമൂഹങ്ങളെ മുഴുവന്‍ പടിപടിയായി വിമോചനത്തിലേക്ക് കൈപിടിച്ചു കയറ്റുമെന്നു സിദ്ധാന്തിക്കുകയും ചെയ്യുന്നതായിരുന്നു ചുരുക്കത്തില്‍, കഴിഞ്ഞ നൂറ്റാണ്ടുകളിലെ മാര്‍ക്സിസ്റ്-ലെനിനിസ്റ്-മാവോയിസ്റ് പ്രസ്ഥാനങ്ങളല്ലാം. ഈ സമീപനത്തെ യാന്ത്രികമായി ആവര്‍ത്തിക്കുകയും പ്രയോഗിക്കുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊരുതിക്കൊണ്ടു മാത്രമേ ലെനിനെയും മാവോയെയുംപോലെ യാഥാര്‍ത്ഥ്യബോധമുള്ള വിപ്ളവകാരികള്‍ക്കു മുന്നോട്ടുപോകാന്‍ കഴിഞ്ഞുള്ളൂ എന്നത് ഇന്ന് ചരിത്രമാണ്.
എങ്കിലും മാര്‍ക്സിസ്റ്-ലെനിനിസ്റ്-മാവോയിസ്റു പ്രസ്ഥാനങ്ങളെല്ലാം വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തെ നായക സ്ഥാനത്ത് മുന്‍നിരയില്‍  പ്രതിഷ്ഠിക്കുന്നവയാണ്.  മറ്റെല്ലാ മര്‍ദ്ദിത വിഭാഗങ്ങളും അതനുസരിച്ച് അവികസിതരും അപരിഷ്കൃതരുമായ പിന്‍നിരക്കാരാണ്. അതുകൊണ്ടു തന്നെ കര്‍ഷകരടക്കമുള്ള ചൂഷിത ജനതകള്‍ സ്വയം വിമോചിപ്പിക്കാന്‍ കഴിയുന്ന രാഷ്ട്രീയ ശക്തികളല്ല.   വിമോചകമായ രാഷ്ട്രീയ ഇച്ഛാശക്തിയിലേക്കുയരാന്‍ കഴിയാതെ ജീവിതത്തിന്റെ നൈസര്‍ഗ്ഗികതയ്ക്ക് അഥവാ പ്രാകൃതത്വത്തിനു കീഴ്പെട്ടു കഴിയുന്നവരാണവര്‍. അവര്‍ നയിക്കപ്പെടേണ്ടവരും ഉയര്‍ത്തപ്പെടേണ്ടവരും വിമോചിപ്പിക്കപ്പെടേണ്ടവരുമാണ്. ആദിമനിവാസികളെ സായുധ വര്‍ഗ്ഗ സമരം പരിശീലിപ്പിക്കുന്ന മാര്‍ക്സിസ്റ് ലെനിനിസ്റുകള്‍ തന്നെയും ഈ അടിസ്ഥാന ധാരണയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഗ്ഗ ബോധത്തെയും രാഷ്ട്രീയമായ സ്വത്വബോധത്തെയും ആശ്രയിച്ച് വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തിനും കര്‍ഷകര്‍ തുടങ്ങിയ മറ്റു ചൂഷിത വര്‍ഗ്ഗങ്ങള്‍ക്കും ഇടയില്‍  ഇത് ഗുണപരമായ അന്തരത്തിന്റെ ഒരു രേഖ വരക്കുന്നു. അതുമൂലമുണ്ടാകുന്ന ശ്രേണീകരണം, സ്വയം വര്‍ഗ്ഗസമരം നടത്താനുള്ള കഴിവും കടമയും തൊഴിലാളിവര്‍ഗ്ഗത്തിന്റേതു മാത്രമായി നിര്‍വ്വചിക്കുന്നു. അതനുസരിച്ച് സ്വയം വര്‍ഗ്ഗങ്ങളായി കണ്ടെത്താന്‍ കഴിയാത്ത മറ്റു പിന്‍നിര കിഴാള ചൂഷിതവിഭാഗങ്ങളുടെ സമരങ്ങള്‍ക്ക് സ്വയം വിപ്ളവ സമരങ്ങളായി ഉയരാന്‍ കഴിയില്ലെന്ന മാര്‍ക്സിസ്റ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ധാരണ, വംശപരവും ജാതിപരവും ലിംഗപരവും മറ്റുമായ അടിച്ചമര്‍ത്തലിനെതിരെ ഉയരുന്ന സ്വത്വബോധപ്രേരിതമായ സമരങ്ങളെ മറ്റൊരു ഗണത്തിലേക്ക് മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു.  വ്യവസായ തൊഴിലാളി വര്‍ഗ്ഗവരേണ്യതയുടേതായ ഈ ക്ളാസിക്കല്‍ സമീപനത്തിന് ഫാക്ടറിക്കു പുറത്ത് ബഹുജന ജീവിതത്തിന്റെ നാനാരൂപങ്ങളില്‍ ഉയര്‍ന്നു വരുന്ന വര്‍ഗ്ഗ സമരങ്ങളെ തിരിച്ചറിയാനാവില്ല.  സാമ്പത്തികാടിത്തറ മാത്രമല്ല, സാമൂഹ്യ സാംസ്ക്കാരിക  ജീവിതങ്ങളുടെ എല്ലാ തലങ്ങളും സവിശേഷമായ വര്‍ഗ്ഗ സംഘര്‍ഷങ്ങളുടെ മേഖലകളായി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍, വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിവാര്യമായ വിപ്ളവ നായക സങ്കല്പം മാര്‍ക്സിസ്റു പ്രസ്ഥാനങ്ങളുടെ സമരമുഖങ്ങളെ പരിമിതമാക്കുകയാണ് ചെയ്യുന്നത്.  അടവുപരമായി വംശ-ജാതി-ലിംഗ കിഴാള സമരങ്ങളെയും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സമരങ്ങളെയും ഈ പ്രസ്ഥാനങ്ങള്‍ പിന്തുണക്കുന്നുണ്ടാവാം.  എന്നാല്‍ ശുദ്ധ തൊഴിലാളിവര്‍ഗ്ഗമൊഴികെയുള്ള മറ്റു ചൂഷിത വിഭാഗങ്ങളുടെ സമരങ്ങളെ വര്‍ഗ്ഗ സമരത്തിന്റെ തന്നെ, സ്വയം വിമോചനത്തിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ തന്നെ ഭിന്ന പ്രകാശനങ്ങളായി അംഗീകരിക്കുകയെന്നത് മറ്റൊരു കാര്യമാണ്.  അതിനാല്‍ ശുദ്ധതൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ളവ വരേണ്യതയെ ആന്തരികവല്‍ക്കരിച്ച പ്രസ്ഥാനങ്ങള്‍ സ്വത്വബോധപ്രേരിതമായ സമരങ്ങളെ വര്‍ഗ്ഗബോധപ്രേരിതമായ സമരങ്ങളുടെ \\\\\\\\\\\\\\\'പ്രബുദ്ധ\\\\\\\\\\\\\\\'  ചക്രവാളങ്ങളില്‍ നിന്ന് പുറത്തുനിര്‍ത്തുക സ്വാഭാവികമാണ്.  അടിച്ചമര്‍ത്തപ്പെടുന്നവരുടെ വിമോചന ത്വര വര്‍ഗ്ഗ/സ്വത്വ വിരുദ്ധതയായി വിഭജിക്കപ്പെടുന്നതിന്റെ പശ്ചാത്തലമിതാണ്.

ചോദ്യം: വ്യാവസായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിവാര്യമായ നായകത്വത്തെ ചോദ്യം ചെയ്യുന്നതിലാണല്ലോ  മാവോയുടെ സംഭാവനകള്‍ പ്രസക്തമാകുന്നത്.  കേരളത്തിലെ മാവോയിസ്റുകളുമായി ബന്ധമുണ്ടായിരുന്ന താങ്കള്‍ ഇപ്പോഴും ഒരു മാവോയിസ്റാണോ? ഇതു കേള്‍ക്കുമ്പോള്‍ അങ്ങനെ തോന്നുന്നു.

ബി രാജീവന്‍: മാവോയിസ്റല്ല.  മാവോയുടെ പരീക്ഷണപരതയെയും അതുമായി ബന്ധപ്പെട്ട സംഭാവനകളെയും  അംഗീകരിക്കുമ്പോള്‍ തന്നെ മാവോയിസത്തിന്റെ പരിമിതികളെയും തിരിച്ചറിയുന്ന ഒരാള്‍ മാത്രമാണു ഞാന്‍.

ചോദ്യം: സ്വത്വ/വര്‍ഗ്ഗ രാഷ്ട്രീയ പ്രശ്നങ്ങളെ സംബന്ധിച്ചിടത്തോളം മാവോയുടെ സംഭാവനകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ?

ബി രാജീവന്‍: ഒരു വിപ്ളവശക്തി എന്ന നിലയില്‍ കര്‍ഷക സമൂഹങ്ങളുടെ രാഷ്ട്രീയ കര്‍ത്തൃത്വത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ലോക കമ്യൂണിസ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിലുടനീളം നടന്നിട്ടുണ്ട്.  ഇന്നും അത് തുടരുകയാണ്.  ഒരര്‍ത്ഥത്തില്‍ അതിന്റെ ഭാഗമാണ് അല്ലെങ്കില്‍ അതിന്റെ വികസിതവും സങ്കീര്‍ണ്ണവുമായ രൂപമാണ് ഇന്നത്തെ സ്വത്വ വര്‍ഗ്ഗ രാഷ്ട്രീയ വിവാദം.  വര്‍ഗ്ഗപരമായ സ്വത്വബോധത്തിലൂടെ വിപ്ളവശക്തിയായി സ്വയം കണ്ടെത്തുന്ന തൊഴിലാളി വര്‍ഗ്ഗവും പ്രാകൃതവും നൈസര്‍ഗ്ഗികവുമായ സ്വത്വബോധത്തില്‍ കൂടുങ്ങിക്കിടക്കുന്ന കര്‍ഷകാദി സമൂഹങ്ങളും തമ്മിലുള്ള ഗുണപരമായ ഭിന്നത ക്ളാസിക്കല്‍ മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം നീക്കുപോക്കില്ലാത്ത ഒരു വസ്തുതയാണ്.  സ്വയം തിരിച്ചറിയുന്ന ആത്മബോധമുള്ള ഒരു വര്‍ഗ്ഗവും സ്വയംതിരിച്ചറിയാന്‍ കഴിവില്ലാത്ത അതിന്റെ \\\\\\\\\\\\\\\'അപര\\\\\\\\\\\\\\\'ങ്ങളും തമ്മിലുള്ള ഒരു ബന്ധമാണിത്.  മാര്‍ക്സുതന്നെ, രാഷ്ട്രീയ നിഷ്ക്രിയത കാരണം നയിക്കപ്പെടേണ്ട വിഭാഗമായാണ് കര്‍ഷകരെ കണ്ടത്.  അങ്ങനെയാണ് ഗായത്രി ചക്രവര്‍ത്തി കീഴാളരെക്കുറിച്ചുപറയുന്നതുപോലെ സ്വന്തം ശബ്ദം കേള്‍പ്പിക്കാന്‍ കഴിയാത്ത ഒരു വിഭാഗമാണ് കര്‍ഷകര്‍ എന്ന ധാരണ ഉറച്ചത്.  അതനുസരിച്ച് കര്‍ഷകര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ കഴിയുന്നത് വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തിനാണ്. പലപ്പോഴും ആ ശബ്ദം കര്‍ഷകരുടെ താല്പര്യങ്ങളെ ത്തന്നെ പ്രകാശിപ്പിക്കുന്നതാവണമെന്നുമില്ല.

    കര്‍ഷക സമൂഹങ്ങളുടെ രാഷ്ട്രീയ നിഷ്ക്രിയതയെക്കുറിച്ചുള്ള ഈ മുഖ്യധാരാ മാര്‍ക്സിസ്റു ധാരണയില്‍ നിന്നു വ്യക്തമായി വിട്ടുനില്ക്കാന്‍ ശ്രമിച്ച ഒരു നേതാവായി മാവോ ചിത്രീകരിക്കപ്പെടുന്നുണ്ട്.  എന്നാല്‍ ആദ്യകാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും വിപ്ളവസമരഘട്ടങ്ങളിലും കര്‍ഷക സമൂഹങ്ങളെക്കുറിച്ചുള്ള ക്ളാസിക്കല്‍ മാര്‍ക്സിസത്തിന്റെ സമീപനത്തോടു വിശ്വസ്തത പുലര്‍ത്തുന്നതാണ് മാവോയുടെ നിലപാട്.  എന്നാല്‍ മാവോ ചൈനീസ് സമൂഹത്തിന്റെ വ്യത്യസ്തത നന്നായി തിരിച്ചറിഞ്ഞിരുന്നു.  വളരെ ചുരുങ്ങിയ ഒരു വ്യവസായതൊഴിലാളി വര്‍ഗ്ഗവും അതിവിപുലമായ കര്‍ഷക സമൂഹങ്ങളുമുള്ള ചൈനയില്‍ കര്‍ഷകരുടെ രാഷ്ട്രീയ ഇടപെടലിന്റെ  പ്രാധാന്യം മാവോയുടെ നേതൃത്വത്തിലുള്ള ചൈനീസ് പാര്‍ട്ടി തിരിച്ചറിഞ്ഞു.  അങ്ങനെയാണ് ചൈനീസ് വിപ്ളവം കര്‍ഷകമുഖമുള്ള ഒരു കമ്യൂണിസ്റ് വിപ്ളവമാകുന്നത്.  എന്നാല്‍ ഇതിലും കര്‍ഷകരുടെ പങ്ക് വ്യവസായ തൊഴിലാളി വര്‍ഗ്ഗവരേണ്യതക്കു പകരം നില്ക്കുന്ന  ഒന്നായി മാറുന്നില്ല. ചൈനീസ് വിപ്ളവത്തില്‍ കര്‍ഷക മൂഹങ്ങളുടെ ഇടപെടല്‍ ഗുണത്തിലുള്ള ഒരു മാറ്റത്തെയല്ല, അളവിലുള്ള മാറ്റത്തെ മാത്രമാണ് സൂചിപ്പിക്കുന്നതെന്നര്‍ത്ഥം.

     വിപ്ളാവാനന്തരമാണ് കര്‍ഷക സമൂഹത്തിന്റെ ഗുണപരമായ പരിവര്‍ത്തനത്തിന്റെ പ്രശ്നം ഉയര്‍ന്നുവരുന്നത്.  ‘ഏൃലമ ഘലമുന്റേയും ഈഹൌൃമഹ ൃല്ീഹൌശീിേന്റേയും ഒരു പ്രധാന വശം കര്‍ഷകസമൂഹങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു.  സ്വയം നിര്‍ണ്ണയിക്കാനും ശബ്ദിക്കാനും കഴിയുന്ന ഒരു രാഷ്ട്രീയ ശക്തി എന്ന നിലയില്‍ കര്‍ഷക ജിവിതത്തിന്റെ സാദ്ധ്യതകളെ വികസിപ്പിക്കുകയായിരുന്നു ആ പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ ഇതിനുവേണ്ടി മാവോ കൈകൊണ്ട സമീപനം തികച്ചും യാന്ത്രികമായ ഒന്നായിരുന്നു.   എങ്കിലും കര്‍ഷക ജനതയ്ക്കും ഒരു ചൂഷിത വിഭാഗമെന്ന നിലയില്‍ തൊഴിലാളി വര്‍ഗ്ഗത്തിനു സമാന്തരമായ ഒരു രാഷ്ട്രീയ സ്വത്വം സാധ്യമാണെന്ന മാവോയുടെ കാഴ്ചപ്പാട് എല്ലാത്തരം കീഴാള വിഭാഗങ്ങളുടെയും സമരങ്ങളുടെ സമാന്തരതയെ ഉച്ചനീചക്രമമില്ലാതെ അംഗീകരിക്കുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ചോദ്യം: ഇതര ജനവിഭാഗങ്ങളുടെ രാഷ്ട്രീയ കര്‍ത്തൃത്വം ഈ വിധം അംഗീകരിക്കപ്പെടാതെപോയതിനു കാരണക്കാര്‍, യൂറോപ്യന്‍ പ്രബുദ്ധ തൊഴിലാളി വര്‍ഗ്ഗത്തെ നായക സ്ഥാനത്തുനിര്‍ത്തി ലോക വിപ്ളവം ഭാവന ചെയ്ത മാര്‍ക്സും ഏംഗല്‍സും  തന്നെയല്ലെ?  ആ നിലയ്ക്ക് മാര്‍ക്സിസം തന്നെ ഒരു യൂറോപ്യന്‍ പ്രതിഭാസമാണെന്നു പറയേണ്ടി വരില്ലേ?
ബി രാജീവന്‍: മുതലാളിത്തം ആവിര്‍ഭവിച്ചതു യൂറോപ്പിലാണ്.  എന്നാല്‍ ഇന്നത് ഒരാഗോള വ്യവസ്ഥയാണ്.  മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചുള്ള പഠനം മാര്‍ക്സിന്റെ കാലത്ത് യൂറോപ്പിനെ മാതൃകയാക്കിക്കൊണ്ടു മാത്രമേ സാധ്യമായിരുന്നുള്ളൂ.  അതാണു മാര്‍ക്സ് ചെയ്തത്.  മുതലാളിത്ത വ്യവസ്ഥയുടെ സന്തതിയും അതേ സമയം ആ വ്യവസ്ഥയുടെ ശവക്കുഴിതോണ്ടുന്നതുമായ ആധുനിക വ്യവസായത്തൊഴിലാളി വര്‍ഗ്ഗവും അക്കാലത്ത് യൂറോപ്പിലാണ്    രൂപപ്പെട്ടത്.  ആധുനിക മുതലാളിത്ത മൂലധനവും അതിന്റെ ചൂഷണത്തിനെതിരെ നിലകൊള്ളുന്ന തൊഴിലാളി വര്‍ഗ്ഗവും തന്റെ സൈദ്ധാന്തിക നിഗമനങ്ങള്‍ മൂര്‍ത്ത രൂപമെടുത്തതുപോലെ  പ്രത്യക്ഷത്തില്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍,  യൂറോപ്യന്‍ സാഹചര്യത്തില്‍ വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തെ വിപ്ളവശക്തിയായി മാര്‍ക്സ്  കണ്ടത് യുക്തവും ശാസ്ത്രീയവും സ്വാഭാവികവുമാണ്.  മറ്റു ഭൂഖണ്ഡങ്ങളിലേക്കും മുതലാളിത്തം വ്യാപിക്കുമെന്നും അതുകൊണ്ടുതന്നെ  അവിടെയെല്ലാം തൊഴിലാളി വര്‍ഗ്ഗം ആവിര്‍ഭവിക്കുമെന്നും ആ വര്‍ഗ്ഗം വിപ്ളവകാരികളായിത്തീരുമെന്നും ഉള്ള മാര്‍ക്സിന്റെ നിഗമനവും തെറ്റായിരുന്നില്ല.  എന്നാല്‍ മാര്‍ക്സിന്റെ വിപ്ളവ സിദ്ധാന്തം ഗോത്രവര്‍ഗ്ഗങ്ങളും ഗ്രാമീണ കര്‍ഷക സമൂഹങ്ങളും വസിക്കുന്ന അവികസിതമെന്നു കരുതപ്പെടുന്ന കോളനിരാജ്യങ്ങളിലേക്കു വന്നപ്പോള്‍ യൂറോപ്യന്‍ മാതൃകയില്‍ അതു നടപ്പിലാക്കുന്നതു പ്രശ്നമായിത്തീര്‍ന്നു.  ഈ സന്ദര്‍ഭത്തിലാണ് യൂറോ സെന്‍ട്രിസത്തിന്റെ രണ്ടു പ്രധാന പ്രവണതകള്‍ മാര്‍ക്സിസത്തെ ബാധിക്കുന്നത്.

     പ്രബുദ്ധതയുടെയും പരിഷ്ക്കാരത്തിന്റെയും ഉന്നത മാതൃകയായി സ്വയം പ്രതിഷഠിച്ച് യൂറോപ്പ്, മറ്റു കോളനി രാജ്യങ്ങളെ ഇനിയും പൂര്‍ണ്ണ മനുഷ്യത്വം പ്രാപിച്ചിട്ടില്ലാത്ത അപരിഷ്കൃതരും ബുദ്ധിശൂന്യരുമായ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന അതിന്റെ അപരങ്ങളായാണു കണ്ടത്.  യൂറോപ്യന്‍ കൊളോണിയല്‍ അധീശത്വത്തെ ഉറപ്പിച്ചു നിര്‍ത്തുന്ന ഈ മനുഷ്യ വംശ വിഭജനത്തിന് അക്കാലത്തെ നരവംശ വിജ്ഞാനീയം ശാസ്ത്രീയ സാധൂകരണം നല്‍കുകയും ചെയ്തു.  യൂറോപ്യന്‍ മനുഷ്യനെ മാനവരാശിക്കു മുഴുവന്‍ മാതൃകയാക്കിവച്ചുകൊണ്ട് മറ്റുള്ളവരില്‍ മുഴുവന്‍ പ്രാകൃതത്വവും അവികസിതത്വവും ആരോപിക്കുകയോ ഉദ്പാദിപ്പിക്കുകയോ ചെയ്യുന്നതായിരുന്നു ഈ കൊളോണിയല്‍ നരവംശ ശാസ്ത്രത്തിന്റെ രീതി. പ്രബുദ്ധമായ ആധുനിക യൂറോപ്പ് സൃഷ്ടിച്ച മനുഷ്യരാശിയുടെ ഈ മഹാവിഭജന തന്ത്രത്തില്‍ നിന്ന് പുറത്തു കടക്കാന്‍ കോളനി രാജ്യങ്ങളിലെ മാര്‍ക്സിസ്റു ബുദ്ധിജീവികള്‍ക്കും കഴിയുമായിരുന്നില്ല.

     പ്രാകൃത ജനതയും പരിഷ്കൃത ജനതയും തമ്മിലുള്ള ഈ നരവംശവിഭജനവുമായി ബന്ധപ്പെട്ടതാണ് മാര്‍ക്സിസത്തെ ബാധിച്ച യൂറോ സെന്‍ട്രിസത്തിന്റെ മറ്റൊരു സ്വാധീനം.  ഗോത്ര വര്‍ഗ്ഗങ്ങളും ഗ്രാമീണ കര്‍ഷകരുമടങ്ങുന്ന \\\\\\\\\\\\\\\'വര്‍ഗ്ഗബോധമില്ലാത്ത\\\\\\\\\\\\\\\' ജനതക്കു  ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ വിപ്ളവപ്രക്രിയയെ സംബന്ധിക്കുന്ന ഒന്നാണത്.  വ്യവസായവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും പ്രാകൃതാവസ്ഥയെ മറികടക്കുന്ന, മുതലാളിത്ത വിപ്ളവം ഇനിയും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലാത്ത, പിന്നണി രാജ്യങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗ വിപ്ളവം നടക്കണമെങ്കില്‍ ആധുനിക യൂറോപ്യന്‍ സമൂഹം കടന്നുപോയ ഘട്ടങ്ങളിലൂടെയെല്ലാം ഈ രാജ്യങ്ങളിലെ ജീവിതങ്ങളും അനിവാര്യമായും കടന്നുപോകേണ്ടതുണ്ട് എന്ന ധാരണയാണ്് ഇത്.

    ഏതു പ്രതിഭാസത്തിന്റെയും വികാസം വിവിധ ഘട്ടങ്ങളിലൂടെയാണ് സംഭവിക്കുന്നത്.  എന്നാല്‍ ആ ഘട്ടംഘട്ടമായ വികാസത്തിന് അതിനു പുറത്ത് മറ്റൊരു മാതൃകയെ ആശ്രയിക്കേണ്ടതില്ല. പ്രാകൃതത്വത്തില്‍നിന്ന് പരിഷ്കൃതിയിലേക്കും മുതലാളിത്തത്തിലേക്കും സോഷ്യലിസത്തിലേക്കും ഏതു ജനതയും അനിവാര്യമായും വിവിധഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട് എന്ന ധാരണ ഒരു ബാഹ്യമാതൃകയുടെ ഘട്ടങ്ങളെ പിന്‍തുടരുന്ന ഘട്ടവാദമാണ് (മെേഴശാ). യൂറോപ്യന്‍ മനുഷ്യനെ \\\\\\\\\\\\\\\'മനുഷ്യത്വ ത്തിന്റെ\\\\\\\\\\\\\\\' തന്നെ മാതൃകയായികാണുന്ന കൊളോണിയല്‍ നരവംശ വിജ്ഞാനീയത്തിന്റെ സ്വാധീനം ഇതിലുണ്ട്.

    മുഖ്യധാരാമാര്‍ക്സിസത്തിലുടനീളം പ്രവര്‍ത്തിച്ചു പോരുന്ന ഈ ഘട്ടവാദപരമായ ധാരണയ്ക്ക് മാര്‍ക്സും ഉത്തരവാദിയാണ്.  മാര്‍ക്സ് മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ പാകത്തില്‍ ഒരു യൂറോപ്യന്‍ വിപ്ളവ മാതൃകയുണ്ടാക്കി എന്നതുകൊണ്ട് മാത്രമല്ല അത്.  മുതലാളിത്തത്തിലേക്ക് ഇനിയും വികസിച്ചു കഴിഞ്ഞിട്ടില്ലാത്ത ഏഷ്യന്‍ കോളനി രാജ്യങ്ങളെക്കുറിച്ചുള്ള മാര്‍ക്സിന്റെ പരാമര്‍ശങ്ങളൊക്കെ മുഖ്യധാരാമാര്‍ക്സിസത്തിന്റെ നിലപാടുകള്‍ക്കു നിര്‍ണ്ണായകമായിട്ടുണ്ട്. മാര്‍ക്സിന്റെ ഇത്തരം പരാമര്‍ശങ്ങളിലൊക്കെ അക്കാലത്തെ യൂറോപ്യന്‍ ആന്ത്രപ്പോളജിയുടെ സ്വാധീനം പ്രകടമാണ്.





ചോദ്യം:  ഇന്ന് ഇടതുപക്ഷ പൊതുമണ്ഡലത്തിലെ ചര്‍ച്ചാ വിഷയമായ രണ്ടു പരികല്പനകളാണല്ലോ ‘വര്‍ഗ്ഗം, ‘സ്വത്വം’’എന്നിവ.  സ്വത്വത്തെ ഒരു രാഷ്ട്രീയ പ്രശ്നമെന്ന നിലയില്‍ എങ്ങനെ കാണുന്നു? എന്താണ് ഈ പ്രശ്നത്തോടുള്ള മാര്‍ക്സിസ്റ് സമീപനം?

ബി. രാജീവന്‍: ജാതിയുടെയും വംശത്തിന്റെയും ലിംഗത്തിന്റെയും പേരില്‍  കീഴടക്കപ്പെട്ടവരുടെ സ്വത്വവിമോചന പ്രസ്ഥാനങ്ങളും വര്‍ഗ്ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തമ്മില്‍ പൊരുത്തമില്ലാത്ത ഒരവസ്ഥ നിലവില്‍ വന്നിട്ടുണ്ട്.  ഇതാണ് ‘സ്വത്വ’ രാഷ്ട്രീയവും ‘വര്‍ഗ്ഗ’ രാഷ്ട്രീയവും തമ്മിലുള്ള പരസ്പര വൈരുദ്ധ്യമായി ചിത്രീകരിക്കപ്പെടുന്നത്.  രണ്ടു പ്രസ്ഥാനങ്ങളും ആധിപത്യം പുലര്‍ത്തുന്ന വ്യവസ്ഥയ്ക്കും അതിന്റെ  വിവിധതരം രാഷ്ട്രീയ സാമൂഹ്യസ്ഥാപനങ്ങള്‍ക്കും എതിരെയാണ് സമരം ചെയ്യുന്നത്.  അതുകൊണ്ടുതന്നെ രണ്ടു പ്രസ്ഥാനങ്ങളുടെയും ശത്രുക്കള്‍ അധീശവ്യവസ്ഥയുടെ ഭദ്രതയ്ക്കായി നിലകൊള്ളുന്ന ഉപരിവര്‍ഗ്ഗ യാഥാസ്ഥിതികരാണ്.  ഇങ്ങനെ നിലനില്‍ക്കുന്ന അധീശവ്യവസ്ഥയ്ക്ക് കീഴ്പെട്ടു നില്‍ക്കേണ്ടി വരുന്ന ബഹുഭൂരിപക്ഷം മനുഷ്യരുടെ വിവിധതരം കീഴാളത്തങ്ങളില്‍ നിന്നുള്ള വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗ സമര പ്രസ്ഥാനങ്ങളും സ്വത്വസമര പ്രസ്ഥാനങ്ങളും എന്തുകൊണ്ടാണ് വിരുദ്ധ ദ്വന്ദ്വങ്ങളുടെ പദവിയിലേക്ക് തളക്കപ്പെട്ടിരിക്കുന്നത്? ഇതിനു കാരണം രണ്ടായി നില്‍ക്കുന്ന ഈ സമരമുഖങ്ങളുടെ പരിമിതികള്‍ തന്നെയാണ്.  ഈ രണ്ടു സമര പ്രസ്ഥാനങ്ങളുടെയും പരിമിതികള്‍ വ്യത്യസ്ത സ്വഭാവമുള്ളവയാണ്.  അവ വ്യത്യസ്തരീതികളില്‍ത്തന്നെ തരണം ചെയ്യപ്പെടേണ്ടവയുമാണ്. പരസ്പരം  ദൃഢപ്പെടുത്തുന്നവയുമാണ് ഈ പരിമിതികള്‍.

     വിപ്ളവരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന ഈ പരിമിതികളില്‍ പ്രധാനം, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം, ആധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക വ്യവസ്ഥയെന്ന നിലയില്‍, മുതലാളിത്തത്തിനു സംഭവിച്ച മുന്‍മാതൃകകളില്ലാത്ത ഘടനാപരമായ പരിവര്‍ത്തനത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്‍ക്കൊള്ളാനും അതനുസരിച്ച്  വര്‍ഗ്ഗ സമരത്തിന്റെ നൂതന സാധ്യതകള്‍ കണ്ടെത്താനും തിരിച്ചറിയാനും കഴിയാതെ പോകുന്നതാണ്.  ആ വഴിക്കുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്നല്ല; എന്നാല്‍ അത് വിജയിക്കണമെങ്കില്‍ കാലാനുസൃതമായി വിപ്ളവകരമായി സ്വയം അഴിച്ചു പണിയാനുള്ള ധീരതയുണ്ടാവണം. സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന പരിമിതി അവയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്.  അധീശവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ കെണികളില്‍ നിരന്തരം അകപ്പെട്ടുകൊണ്ടിരിക്കുകയാണവ.

ചോദ്യം:  ഇക്കാര്യത്തില്‍ വിപ്ളവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന പരിമിതികള്‍ ഒന്നു വിശദമാക്കുമോ?

ബി. രാജീവന്‍: പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ തൊഴിലാളി വര്‍ഗ്ഗ വിപ്ളവ സിദ്ധാന്തം ഇന്ന് അതേപടി പിന്തുടരാനാവില്ല.  ആധുനിക പാശ്ചാത്യ വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തെ വിപ്ളവത്തിന്റെ ഒരേയൊരു മുന്നണിപ്പടയായി കാണുകയും, അവരുടെ പ്രസ്ഥാനം ലോകമെമ്പാടും വിവിധതരം ചൂഷണങ്ങള്‍ക്കു കീഴ്പ്പെട്ടു കിടക്കുന്ന ജനസമൂഹങ്ങളെ മുഴുവന്‍ പടിപടിയായി വിമോചനത്തിലേക്ക് കൈപിടിച്ചു കയറ്റുമെന്നു സിദ്ധാന്തിക്കുകയും ചെയ്യുന്നതായിരുന്നു ചുരുക്കത്തില്‍, കഴിഞ്ഞ നൂറ്റാണ്ടുകളിലെ മാര്‍ക്സിസ്റ്-ലെനിനിസ്റ്-മാവോയിസ്റ് പ്രസ്ഥാനങ്ങളല്ലാം. ഈ സമീപനത്തെ യാന്ത്രികമായി ആവര്‍ത്തിക്കുകയും പ്രയോഗിക്കുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊരുതിക്കൊണ്ടു മാത്രമേ ലെനിനെയും മാവോയെയുംപോലെ യാഥാര്‍ത്ഥ്യബോധമുള്ള വിപ്ളവകാരികള്‍ക്കു മുന്നോട്ടുപോകാന്‍ കഴിഞ്ഞുള്ളൂ എന്നത് ഇന്ന് ചരിത്രമാണ്.
എങ്കിലും മാര്‍ക്സിസ്റ്-ലെനിനിസ്റ്-മാവോയിസ്റു പ്രസ്ഥാനങ്ങളെല്ലാം വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തെ നായക സ്ഥാനത്ത് മുന്‍നിരയില്‍  പ്രതിഷ്ഠിക്കുന്നവയാണ്.  മറ്റെല്ലാ മര്‍ദ്ദിത വിഭാഗങ്ങളും അതനുസരിച്ച് അവികസിതരും അപരിഷ്കൃതരുമായ പിന്‍നിരക്കാരാണ്. അതുകൊണ്ടു തന്നെ കര്‍ഷകരടക്കമുള്ള ചൂഷിത ജനതകള്‍ സ്വയം വിമോചിപ്പിക്കാന്‍ കഴിയുന്ന രാഷ്ട്രീയ ശക്തികളല്ല.   വിമോചകമായ രാഷ്ട്രീയ ഇച്ഛാശക്തിയിലേക്കുയരാന്‍ കഴിയാതെ ജീവിതത്തിന്റെ നൈസര്‍ഗ്ഗികതയ്ക്ക് അഥവാ പ്രാകൃതത്വത്തിനു കീഴ്പെട്ടു കഴിയുന്നവരാണവര്‍. അവര്‍ നയിക്കപ്പെടേണ്ടവരും ഉയര്‍ത്തപ്പെടേണ്ടവരും വിമോചിപ്പിക്കപ്പെടേണ്ടവരുമാണ്. ആദിമനിവാസികളെ സായുധ വര്‍ഗ്ഗ സമരം പരിശീലിപ്പിക്കുന്ന മാര്‍ക്സിസ്റ് ലെനിനിസ്റുകള്‍ തന്നെയും ഈ അടിസ്ഥാന ധാരണയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഗ്ഗ ബോധത്തെയും രാഷ്ട്രീയമായ സ്വത്വബോധത്തെയും ആശ്രയിച്ച് വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തിനും കര്‍ഷകര്‍ തുടങ്ങിയ മറ്റു ചൂഷിത വര്‍ഗ്ഗങ്ങള്‍ക്കും ഇടയില്‍  ഇത് ഗുണപരമായ അന്തരത്തിന്റെ ഒരു രേഖ വരക്കുന്നു. അതുമൂലമുണ്ടാകുന്ന ശ്രേണീകരണം, സ്വയം വര്‍ഗ്ഗസമരം നടത്താനുള്ള കഴിവും കടമയും തൊഴിലാളിവര്‍ഗ്ഗത്തിന്റേതു മാത്രമായി നിര്‍വ്വചിക്കുന്നു. അതനുസരിച്ച് സ്വയം വര്‍ഗ്ഗങ്ങളായി കണ്ടെത്താന്‍ കഴിയാത്ത മറ്റു പിന്‍നിര കിഴാള ചൂഷിതവിഭാഗങ്ങളുടെ സമരങ്ങള്‍ക്ക് സ്വയം വിപ്ളവ സമരങ്ങളായി ഉയരാന്‍ കഴിയില്ലെന്ന മാര്‍ക്സിസ്റ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ധാരണ, വംശപരവും ജാതിപരവും ലിംഗപരവും മറ്റുമായ അടിച്ചമര്‍ത്തലിനെതിരെ ഉയരുന്ന സ്വത്വബോധപ്രേരിതമായ സമരങ്ങളെ മറ്റൊരു ഗണത്തിലേക്ക് മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു.  വ്യവസായ തൊഴിലാളി വര്‍ഗ്ഗവരേണ്യതയുടേതായ ഈ ക്ളാസിക്കല്‍ സമീപനത്തിന് ഫാക്ടറിക്കു പുറത്ത് ബഹുജന ജീവിതത്തിന്റെ നാനാരൂപങ്ങളില്‍ ഉയര്‍ന്നു വരുന്ന വര്‍ഗ്ഗ സമരങ്ങളെ തിരിച്ചറിയാനാവില്ല.  സാമ്പത്തികാടിത്തറ മാത്രമല്ല, സാമൂഹ്യ സാംസ്ക്കാരിക  ജീവിതങ്ങളുടെ എല്ലാ തലങ്ങളും സവിശേഷമായ വര്‍ഗ്ഗ സംഘര്‍ഷങ്ങളുടെ മേഖലകളായി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍, വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിവാര്യമായ വിപ്ളവ നായക സങ്കല്പം മാര്‍ക്സിസ്റു പ്രസ്ഥാനങ്ങളുടെ സമരമുഖങ്ങളെ പരിമിതമാക്കുകയാണ് ചെയ്യുന്നത്.  അടവുപരമായി വംശ-ജാതി-ലിംഗ കിഴാള സമരങ്ങളെയും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സമരങ്ങളെയും ഈ പ്രസ്ഥാനങ്ങള്‍ പിന്തുണക്കുന്നുണ്ടാവാം.  എന്നാല്‍ ശുദ്ധ തൊഴിലാളിവര്‍ഗ്ഗമൊഴികെയുള്ള മറ്റു ചൂഷിത വിഭാഗങ്ങളുടെ സമരങ്ങളെ വര്‍ഗ്ഗ സമരത്തിന്റെ തന്നെ, സ്വയം വിമോചനത്തിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ തന്നെ ഭിന്ന പ്രകാശനങ്ങളായി അംഗീകരിക്കുകയെന്നത് മറ്റൊരു കാര്യമാണ്.  അതിനാല്‍ ശുദ്ധതൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ളവ വരേണ്യതയെ ആന്തരികവല്‍ക്കരിച്ച പ്രസ്ഥാനങ്ങള്‍ സ്വത്വബോധപ്രേരിതമായ സമരങ്ങളെ വര്‍ഗ്ഗബോധപ്രേരിതമായ സമരങ്ങളുടെ \\\\\\\'പ്രബുദ്ധ\\\\\\\'  ചക്രവാളങ്ങളില്‍ നിന്ന് പുറത്തുനിര്‍ത്തുക സ്വാഭാവികമാണ്.  അടിച്ചമര്‍ത്തപ്പെടുന്നവരുടെ വിമോചന ത്വര വര്‍ഗ്ഗ/സ്വത്വ വിരുദ്ധതയായി വിഭജിക്കപ്പെടുന്നതിന്റെ പശ്ചാത്തലമിതാണ്.

ചോദ്യം: വ്യാവസായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിവാര്യമായ നായകത്വത്തെ ചോദ്യം ചെയ്യുന്നതിലാണല്ലോ  മാവോയുടെ സംഭാവനകള്‍ പ്രസക്തമാകുന്നത്.  കേരളത്തിലെ മാവോയിസ്റുകളുമായി ബന്ധമുണ്ടായിരുന്ന താങ്കള്‍ ഇപ്പോഴും ഒരു മാവോയിസ്റാണോ? ഇതു കേള്‍ക്കുമ്പോള്‍ അങ്ങനെ തോന്നുന്നു.
ബി രാജീവന്‍: മാവോയിസ്റല്ല.  മാവോയുടെ പരീക്ഷണപരതയെയും അതുമായി ബന്ധപ്പെട്ട സംഭാവനകളെയും  അംഗീകരിക്കുമ്പോള്‍ തന്നെ മാവോയിസത്തിന്റെ പരിമിതികളെയും തിരിച്ചറിയുന്ന ഒരാള്‍ മാത്രമാണു ഞാന്‍.

ചോദ്യം: സ്വത്വ/വര്‍ഗ്ഗ രാഷ്ട്രീയ പ്രശ്നങ്ങളെ സംബന്ധിച്ചിടത്തോളം മാവോയുടെ സംഭാവനകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ?
ബി രാജീവന്‍: ഒരു വിപ്ളവശക്തി എന്ന നിലയില്‍ കര്‍ഷക സമൂഹങ്ങളുടെ രാഷ്ട്രീയ കര്‍ത്തൃത്വത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ലോക കമ്യൂണിസ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിലുടനീളം നടന്നിട്ടുണ്ട്.  ഇന്നും അത് തുടരുകയാണ്.  ഒരര്‍ത്ഥത്തില്‍ അതിന്റെ ഭാഗമാണ് അല്ലെങ്കില്‍ അതിന്റെ വികസിതവും സങ്കീര്‍ണ്ണവുമായ രൂപമാണ് ഇന്നത്തെ സ്വത്വ വര്‍ഗ്ഗ രാഷ്ട്രീയ വിവാദം.  വര്‍ഗ്ഗപരമായ സ്വത്വബോധത്തിലൂടെ വിപ്ളവശക്തിയായി സ്വയം കണ്ടെത്തുന്ന തൊഴിലാളി വര്‍ഗ്ഗവും പ്രാകൃതവും നൈസര്‍ഗ്ഗികവുമായ സ്വത്വബോധത്തില്‍ കൂടുങ്ങിക്കിടക്കുന്ന കര്‍ഷകാദി സമൂഹങ്ങളും തമ്മിലുള്ള ഗുണപരമായ ഭിന്നത ക്ളാസിക്കല്‍ മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം നീക്കുപോക്കില്ലാത്ത ഒരു വസ്തുതയാണ്.  സ്വയം തിരിച്ചറിയുന്ന ആത്മബോധമുള്ള ഒരു വര്‍ഗ്ഗവും സ്വയംതിരിച്ചറിയാന്‍ കഴിവില്ലാത്ത അതിന്റെ \\\\\\\'അപര\\\\\\\'ങ്ങളും തമ്മിലുള്ള ഒരു ബന്ധമാണിത്.  മാര്‍ക്സുതന്നെ, രാഷ്ട്രീയ നിഷ്ക്രിയത കാരണം നയിക്കപ്പെടേണ്ട വിഭാഗമായാണ് കര്‍ഷകരെ കണ്ടത്.  അങ്ങനെയാണ് ഗായത്രി ചക്രവര്‍ത്തി കീഴാളരെക്കുറിച്ചുപറയുന്നതുപോലെ സ്വന്തം ശബ്ദം കേള്‍പ്പിക്കാന്‍ കഴിയാത്ത ഒരു വിഭാഗമാണ് കര്‍ഷകര്‍ എന്ന ധാരണ ഉറച്ചത്.  അതനുസരിച്ച് കര്‍ഷകര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ കഴിയുന്നത് വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തിനാണ്. പലപ്പോഴും ആ ശബ്ദം കര്‍ഷകരുടെ താല്പര്യങ്ങളെ ത്തന്നെ പ്രകാശിപ്പിക്കുന്നതാവണമെന്നുമില്ല.

    കര്‍ഷക സമൂഹങ്ങളുടെ രാഷ്ട്രീയ നിഷ്ക്രിയതയെക്കുറിച്ചുള്ള ഈ മുഖ്യധാരാ മാര്‍ക്സിസ്റു ധാരണയില്‍ നിന്നു വ്യക്തമായി വിട്ടുനില്ക്കാന്‍ ശ്രമിച്ച ഒരു നേതാവായി മാവോ ചിത്രീകരിക്കപ്പെടുന്നുണ്ട്.  എന്നാല്‍ ആദ്യകാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും വിപ്ളവസമരഘട്ടങ്ങളിലും കര്‍ഷക സമൂഹങ്ങളെക്കുറിച്ചുള്ള ക്ളാസിക്കല്‍ മാര്‍ക്സിസത്തിന്റെ സമീപനത്തോടു വിശ്വസ്തത പുലര്‍ത്തുന്നതാണ് മാവോയുടെ നിലപാട്.  എന്നാല്‍ മാവോ ചൈനീസ് സമൂഹത്തിന്റെ വ്യത്യസ്തത നന്നായി തിരിച്ചറിഞ്ഞിരുന്നു.  വളരെ ചുരുങ്ങിയ ഒരു വ്യവസായതൊഴിലാളി വര്‍ഗ്ഗവും അതിവിപുലമായ കര്‍ഷക സമൂഹങ്ങളുമുള്ള ചൈനയില്‍ കര്‍ഷകരുടെ രാഷ്ട്രീയ ഇടപെടലിന്റെ  പ്രാധാന്യം മാവോയുടെ നേതൃത്വത്തിലുള്ള ചൈനീസ് പാര്‍ട്ടി തിരിച്ചറിഞ്ഞു.  അങ്ങനെയാണ് ചൈനീസ് വിപ്ളവം കര്‍ഷകമുഖമുള്ള ഒരു കമ്യൂണിസ്റ് വിപ്ളവമാകുന്നത്.  എന്നാല്‍ ഇതിലും കര്‍ഷകരുടെ പങ്ക് വ്യവസായ തൊഴിലാളി വര്‍ഗ്ഗവരേണ്യതക്കു പകരം നില്ക്കുന്ന  ഒന്നായി മാറുന്നില്ല. ചൈനീസ് വിപ്ളവത്തില്‍ കര്‍ഷക മൂഹങ്ങളുടെ ഇടപെടല്‍ ഗുണത്തിലുള്ള ഒരു മാറ്റത്തെയല്ല, അളവിലുള്ള മാറ്റത്തെ മാത്രമാണ് സൂചിപ്പിക്കുന്നതെന്നര്‍ത്ഥം.

     വിപ്ളാവാനന്തരമാണ് കര്‍ഷക സമൂഹത്തിന്റെ ഗുണപരമായ പരിവര്‍ത്തനത്തിന്റെ പ്രശ്നം ഉയര്‍ന്നുവരുന്നത്.  ‘ഏൃലമ ഘലമുന്റേയും ഈഹൌൃമഹ ൃല്ീഹൌശീിേന്റേയും ഒരു പ്രധാന വശം കര്‍ഷകസമൂഹങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു.  സ്വയം നിര്‍ണ്ണയിക്കാനും ശബ്ദിക്കാനും കഴിയുന്ന ഒരു രാഷ്ട്രീയ ശക്തി എന്ന നിലയില്‍ കര്‍ഷക ജിവിതത്തിന്റെ സാദ്ധ്യതകളെ വികസിപ്പിക്കുകയായിരുന്നു ആ പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ ഇതിനുവേണ്ടി മാവോ കൈകൊണ്ട സമീപനം തികച്ചും യാന്ത്രികമായ ഒന്നായിരുന്നു.   എങ്കിലും കര്‍ഷക ജനതയ്ക്കും ഒരു ചൂഷിത വിഭാഗമെന്ന നിലയില്‍ തൊഴിലാളി വര്‍ഗ്ഗത്തിനു സമാന്തരമായ ഒരു രാഷ്ട്രീയ സ്വത്വം സാധ്യമാണെന്ന മാവോയുടെ കാഴ്ചപ്പാട് എല്ലാത്തരം കീഴാള വിഭാഗങ്ങളുടെയും സമരങ്ങളുടെ സമാന്തരതയെ ഉച്ചനീചക്രമമില്ലാതെ അംഗീകരിക്കുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ചോദ്യം: ഇതര ജനവിഭാഗങ്ങളുടെ രാഷ്ട്രീയ കര്‍ത്തൃത്വം ഈ വിധം അംഗീകരിക്കപ്പെടാതെപോയതിനു കാരണക്കാര്‍, യൂറോപ്യന്‍ പ്രബുദ്ധ തൊഴിലാളി വര്‍ഗ്ഗത്തെ നായക സ്ഥാനത്തുനിര്‍ത്തി ലോക വിപ്ളവം ഭാവന ചെയ്ത മാര്‍ക്സും ഏംഗല്‍സും  തന്നെയല്ലെ?  ആ നിലയ്ക്ക് മാര്‍ക്സിസം തന്നെ ഒരു യൂറോപ്യന്‍ പ്രതിഭാസമാണെന്നു പറയേണ്ടി വരില്ലേ?

ബി രാജീവന്‍: മുതലാളിത്തം ആവിര്‍ഭവിച്ചതു യൂറോപ്പിലാണ്.  എന്നാല്‍ ഇന്നത് ഒരാഗോള വ്യവസ്ഥയാണ്.  മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചുള്ള പഠനം മാര്‍ക്സിന്റെ കാലത്ത് യൂറോപ്പിനെ മാതൃകയാക്കിക്കൊണ്ടു മാത്രമേ സാധ്യമായിരുന്നുള്ളൂ.  അതാണു മാര്‍ക്സ് ചെയ്തത്.  മുതലാളിത്ത വ്യവസ്ഥയുടെ സന്തതിയും അതേ സമയം ആ വ്യവസ്ഥയുടെ ശവക്കുഴിതോണ്ടുന്നതുമായ ആധുനിക വ്യവസായത്തൊഴിലാളി വര്‍ഗ്ഗവും അക്കാലത്ത് യൂറോപ്പിലാണ്    രൂപപ്പെട്ടത്.  ആധുനിക മുതലാളിത്ത മൂലധനവും അതിന്റെ ചൂഷണത്തിനെതിരെ നിലകൊള്ളുന്ന തൊഴിലാളി വര്‍ഗ്ഗവും തന്റെ സൈദ്ധാന്തിക നിഗമനങ്ങള്‍ മൂര്‍ത്ത രൂപമെടുത്തതുപോലെ  പ്രത്യക്ഷത്തില്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍,  യൂറോപ്യന്‍ സാഹചര്യത്തില്‍ വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തെ വിപ്ളവശക്തിയായി മാര്‍ക്സ്  കണ്ടത് യുക്തവും ശാസ്ത്രീയവും സ്വാഭാവികവുമാണ്.  മറ്റു ഭൂഖണ്ഡങ്ങളിലേക്കും മുതലാളിത്തം വ്യാപിക്കുമെന്നും അതുകൊണ്ടുതന്നെ  അവിടെയെല്ലാം തൊഴിലാളി വര്‍ഗ്ഗം ആവിര്‍ഭവിക്കുമെന്നും ആ വര്‍ഗ്ഗം വിപ്ളവകാരികളായിത്തീരുമെന്നും ഉള്ള മാര്‍ക്സിന്റെ നിഗമനവും തെറ്റായിരുന്നില്ല.  എന്നാല്‍ മാര്‍ക്സിന്റെ വിപ്ളവ സിദ്ധാന്തം ഗോത്രവര്‍ഗ്ഗങ്ങളും ഗ്രാമീണ കര്‍ഷക സമൂഹങ്ങളും വസിക്കുന്ന അവികസിതമെന്നു കരുതപ്പെടുന്ന കോളനിരാജ്യങ്ങളിലേക്കു വന്നപ്പോള്‍ യൂറോപ്യന്‍ മാതൃകയില്‍ അതു നടപ്പിലാക്കുന്നതു പ്രശ്നമായിത്തീര്‍ന്നു.  ഈ സന്ദര്‍ഭത്തിലാണ് യൂറോ സെന്‍ട്രിസത്തിന്റെ രണ്ടു പ്രധാന പ്രവണതകള്‍ മാര്‍ക്സിസത്തെ ബാധിക്കുന്നത്.

     പ്രബുദ്ധതയുടെയും പരിഷ്ക്കാരത്തിന്റെയും ഉന്നത മാതൃകയായി സ്വയം പ്രതിഷഠിച്ച് യൂറോപ്പ്, മറ്റു കോളനി രാജ്യങ്ങളെ ഇനിയും പൂര്‍ണ്ണ മനുഷ്യത്വം പ്രാപിച്ചിട്ടില്ലാത്ത അപരിഷ്കൃതരും ബുദ്ധിശൂന്യരുമായ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന അതിന്റെ അപരങ്ങളായാണു കണ്ടത്.  യൂറോപ്യന്‍ കൊളോണിയല്‍ അധീശത്വത്തെ ഉറപ്പിച്ചു നിര്‍ത്തുന്ന ഈ മനുഷ്യ വംശ വിഭജനത്തിന് അക്കാലത്തെ നരവംശ വിജ്ഞാനീയം ശാസ്ത്രീയ സാധൂകരണം നല്‍കുകയും ചെയ്തു.  യൂറോപ്യന്‍ മനുഷ്യനെ മാനവരാശിക്കു മുഴുവന്‍ മാതൃകയാക്കിവച്ചുകൊണ്ട് മറ്റുള്ളവരില്‍ മുഴുവന്‍ പ്രാകൃതത്വവും അവികസിതത്വവും ആരോപിക്കുകയോ ഉദ്പാദിപ്പിക്കുകയോ ചെയ്യുന്നതായിരുന്നു ഈ കൊളോണിയല്‍ നരവംശ ശാസ്ത്രത്തിന്റെ രീതി. പ്രബുദ്ധമായ ആധുനിക യൂറോപ്പ് സൃഷ്ടിച്ച മനുഷ്യരാശിയുടെ ഈ മഹാവിഭജന തന്ത്രത്തില്‍ നിന്ന് പുറത്തു കടക്കാന്‍ കോളനി രാജ്യങ്ങളിലെ മാര്‍ക്സിസ്റു ബുദ്ധിജീവികള്‍ക്കും കഴിയുമായിരുന്നില്ല.

     പ്രാകൃത ജനതയും പരിഷ്കൃത ജനതയും തമ്മിലുള്ള ഈ നരവംശവിഭജനവുമായി ബന്ധപ്പെട്ടതാണ് മാര്‍ക്സിസത്തെ ബാധിച്ച യൂറോ സെന്‍ട്രിസത്തിന്റെ മറ്റൊരു സ്വാധീനം.  ഗോത്ര വര്‍ഗ്ഗങ്ങളും ഗ്രാമീണ കര്‍ഷകരുമടങ്ങുന്ന \\\\\\\'വര്‍ഗ്ഗബോധമില്ലാത്ത\\\\\\\' ജനതക്കു  ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ വിപ്ളവപ്രക്രിയയെ സംബന്ധിക്കുന്ന ഒന്നാണത്.  വ്യവസായവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും പ്രാകൃതാവസ്ഥയെ മറികടക്കുന്ന, മുതലാളിത്ത വിപ്ളവം ഇനിയും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലാത്ത, പിന്നണി രാജ്യങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗ വിപ്ളവം നടക്കണമെങ്കില്‍ ആധുനിക യൂറോപ്യന്‍ സമൂഹം കടന്നുപോയ ഘട്ടങ്ങളിലൂടെയെല്ലാം ഈ രാജ്യങ്ങളിലെ ജീവിതങ്ങളും അനിവാര്യമായും കടന്നുപോകേണ്ടതുണ്ട് എന്ന ധാരണയാണ്് ഇത്.

    ഏതു പ്രതിഭാസത്തിന്റെയും വികാസം വിവിധ ഘട്ടങ്ങളിലൂടെയാണ് സംഭവിക്കുന്നത്.  എന്നാല്‍ ആ ഘട്ടംഘട്ടമായ വികാസത്തിന് അതിനു പുറത്ത് മറ്റൊരു മാതൃകയെ ആശ്രയിക്കേണ്ടതില്ല. പ്രാകൃതത്വത്തില്‍നിന്ന് പരിഷ്കൃതിയിലേക്കും മുതലാളിത്തത്തിലേക്കും സോഷ്യലിസത്തിലേക്കും ഏതു ജനതയും അനിവാര്യമായും വിവിധഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട് എന്ന ധാരണ ഒരു ബാഹ്യമാതൃകയുടെ ഘട്ടങ്ങളെ പിന്‍തുടരുന്ന ഘട്ടവാദമാണ് (മെേഴശാ). യൂറോപ്യന്‍ മനുഷ്യനെ \\\\\\\'മനുഷ്യത്വ ത്തിന്റെ\\\\\\\' തന്നെ മാതൃകയായികാണുന്ന കൊളോണിയല്‍ നരവംശ വിജ്ഞാനീയത്തിന്റെ സ്വാധീനം ഇതിലുണ്ട്.

    മുഖ്യധാരാമാര്‍ക്സിസത്തിലുടനീളം പ്രവര്‍ത്തിച്ചു പോരുന്ന ഈ ഘട്ടവാദപരമായ ധാരണയ്ക്ക് മാര്‍ക്സും ഉത്തരവാദിയാണ്.  മാര്‍ക്സ് മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ പാകത്തില്‍ ഒരു യൂറോപ്യന്‍ വിപ്ളവ മാതൃകയുണ്ടാക്കി എന്നതുകൊണ്ട് മാത്രമല്ല അത്.  മുതലാളിത്തത്തിലേക്ക് ഇനിയും വികസിച്ചു കഴിഞ്ഞിട്ടില്ലാത്ത ഏഷ്യന്‍ കോളനി രാജ്യങ്ങളെക്കുറിച്ചുള്ള മാര്‍ക്സിന്റെ പരാമര്‍ശങ്ങളൊക്കെ മുഖ്യധാരാമാര്‍ക്സിസത്തിന്റെ നിലപാടുകള്‍ക്കു നിര്‍ണ്ണായകമായിട്ടുണ്ട്. മാര്‍ക്സിന്റെ ഇത്തരം പരാമര്‍ശങ്ങളിലൊക്കെ അക്കാലത്തെ യൂറോപ്യന്‍ ആന്ത്രപ്പോളജിയുടെ സ്വാധീനം പ്രകടമാണ്.


ചോദ്യം:  ഇന്ന് ഇടതുപക്ഷ പൊതുമണ്ഡലത്തിലെ ചര്‍ച്ചാ വിഷയമായ രണ്ടു പരികല്പനകളാണല്ലോ ‘വര്‍ഗ്ഗം, ‘സ്വത്വം’’എന്നിവ.  സ്വത്വത്തെ ഒരു രാഷ്ട്രീയ പ്രശ്നമെന്ന നിലയില്‍ എങ്ങനെ കാണുന്നു? എന്താണ് ഈ പ്രശ്നത്തോടുള്ള മാര്‍ക്സിസ്റ് സമീപനം?

ബി. രാജീവന്‍: ജാതിയുടെയും വംശത്തിന്റെയും ലിംഗത്തിന്റെയും പേരില്‍  കീഴടക്കപ്പെട്ടവരുടെ സ്വത്വവിമോചന പ്രസ്ഥാനങ്ങളും വര്‍ഗ്ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തമ്മില്‍ പൊരുത്തമില്ലാത്ത ഒരവസ്ഥ നിലവില്‍ വന്നിട്ടുണ്ട്.  ഇതാണ് ‘സ്വത്വ’ രാഷ്ട്രീയവും ‘വര്‍ഗ്ഗ’ രാഷ്ട്രീയവും തമ്മിലുള്ള പരസ്പര വൈരുദ്ധ്യമായി ചിത്രീകരിക്കപ്പെടുന്നത്.  രണ്ടു പ്രസ്ഥാനങ്ങളും ആധിപത്യം പുലര്‍ത്തുന്ന വ്യവസ്ഥയ്ക്കും അതിന്റെ  വിവിധതരം രാഷ്ട്രീയ സാമൂഹ്യസ്ഥാപനങ്ങള്‍ക്കും എതിരെയാണ് സമരം ചെയ്യുന്നത്.  അതുകൊണ്ടുതന്നെ രണ്ടു പ്രസ്ഥാനങ്ങളുടെയും ശത്രുക്കള്‍ അധീശവ്യവസ്ഥയുടെ ഭദ്രതയ്ക്കായി നിലകൊള്ളുന്ന ഉപരിവര്‍ഗ്ഗ യാഥാസ്ഥിതികരാണ്.  ഇങ്ങനെ നിലനില്‍ക്കുന്ന അധീശവ്യവസ്ഥയ്ക്ക് കീഴ്പെട്ടു നില്‍ക്കേണ്ടി വരുന്ന ബഹുഭൂരിപക്ഷം മനുഷ്യരുടെ വിവിധതരം കീഴാളത്തങ്ങളില്‍ നിന്നുള്ള വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗ സമര പ്രസ്ഥാനങ്ങളും സ്വത്വസമര പ്രസ്ഥാനങ്ങളും എന്തുകൊണ്ടാണ് വിരുദ്ധ ദ്വന്ദ്വങ്ങളുടെ പദവിയിലേക്ക് തളക്കപ്പെട്ടിരിക്കുന്നത്? ഇതിനു കാരണം രണ്ടായി നില്‍ക്കുന്ന ഈ സമരമുഖങ്ങളുടെ പരിമിതികള്‍ തന്നെയാണ്.  ഈ രണ്ടു സമര പ്രസ്ഥാനങ്ങളുടെയും പരിമിതികള്‍ വ്യത്യസ്ത സ്വഭാവമുള്ളവയാണ്.  അവ വ്യത്യസ്തരീതികളില്‍ത്തന്നെ തരണം ചെയ്യപ്പെടേണ്ടവയുമാണ്. പരസ്പരം  ദൃഢപ്പെടുത്തുന്നവയുമാണ് ഈ പരിമിതികള്‍.

     വിപ്ളവരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന ഈ പരിമിതികളില്‍ പ്രധാനം, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം, ആധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക വ്യവസ്ഥയെന്ന നിലയില്‍, മുതലാളിത്തത്തിനു സംഭവിച്ച മുന്‍മാതൃകകളില്ലാത്ത ഘടനാപരമായ പരിവര്‍ത്തനത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്‍ക്കൊള്ളാനും അതനുസരിച്ച്  വര്‍ഗ്ഗ സമരത്തിന്റെ നൂതന സാധ്യതകള്‍ കണ്ടെത്താനും തിരിച്ചറിയാനും കഴിയാതെ പോകുന്നതാണ്.  ആ വഴിക്കുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്നല്ല; എന്നാല്‍ അത് വിജയിക്കണമെങ്കില്‍ കാലാനുസൃതമായി വിപ്ളവകരമായി സ്വയം അഴിച്ചു പണിയാനുള്ള ധീരതയുണ്ടാവണം. സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന പരിമിതി അവയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്.  അധീശവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ കെണികളില്‍ നിരന്തരം അകപ്പെട്ടുകൊണ്ടിരിക്കുകയാണവ.

ചോദ്യം:  ഇക്കാര്യത്തില്‍ വിപ്ളവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന പരിമിതികള്‍ ഒന്നു വിശദമാക്കുമോ?

ബി. രാജീവന്‍: പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ തൊഴിലാളി വര്‍ഗ്ഗ വിപ്ളവ സിദ്ധാന്തം ഇന്ന് അതേപടി പിന്തുടരാനാവില്ല.  ആധുനിക പാശ്ചാത്യ വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തെ വിപ്ളവത്തിന്റെ ഒരേയൊരു മുന്നണിപ്പടയായി കാണുകയും, അവരുടെ പ്രസ്ഥാനം ലോകമെമ്പാടും വിവിധതരം ചൂഷണങ്ങള്‍ക്കു കീഴ്പ്പെട്ടു കിടക്കുന്ന ജനസമൂഹങ്ങളെ മുഴുവന്‍ പടിപടിയായി വിമോചനത്തിലേക്ക് കൈപിടിച്ചു കയറ്റുമെന്നു സിദ്ധാന്തിക്കുകയും ചെയ്യുന്നതായിരുന്നു ചുരുക്കത്തില്‍, കഴിഞ്ഞ നൂറ്റാണ്ടുകളിലെ മാര്‍ക്സിസ്റ്-ലെനിനിസ്റ്-മാവോയിസ്റ് പ്രസ്ഥാനങ്ങളല്ലാം. ഈ സമീപനത്തെ യാന്ത്രികമായി ആവര്‍ത്തിക്കുകയും പ്രയോഗിക്കുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊരുതിക്കൊണ്ടു മാത്രമേ ലെനിനെയും മാവോയെയുംപോലെ യാഥാര്‍ത്ഥ്യബോധമുള്ള വിപ്ളവകാരികള്‍ക്കു മുന്നോട്ടുപോകാന്‍ കഴിഞ്ഞുള്ളൂ എന്നത് ഇന്ന് ചരിത്രമാണ്.
എങ്കിലും മാര്‍ക്സിസ്റ്-ലെനിനിസ്റ്-മാവോയിസ്റു പ്രസ്ഥാനങ്ങളെല്ലാം വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തെ നായക സ്ഥാനത്ത് മുന്‍നിരയില്‍  പ്രതിഷ്ഠിക്കുന്നവയാണ്.  മറ്റെല്ലാ മര്‍ദ്ദിത വിഭാഗങ്ങളും അതനുസരിച്ച് അവികസിതരും അപരിഷ്കൃതരുമായ പിന്‍നിരക്കാരാണ്. അതുകൊണ്ടു തന്നെ കര്‍ഷകരടക്കമുള്ള ചൂഷിത ജനതകള്‍ സ്വയം വിമോചിപ്പിക്കാന്‍ കഴിയുന്ന രാഷ്ട്രീയ ശക്തികളല്ല.   വിമോചകമായ രാഷ്ട്രീയ ഇച്ഛാശക്തിയിലേക്കുയരാന്‍ കഴിയാതെ ജീവിതത്തിന്റെ നൈസര്‍ഗ്ഗികതയ്ക്ക് അഥവാ പ്രാകൃതത്വത്തിനു കീഴ്പെട്ടു കഴിയുന്നവരാണവര്‍. അവര്‍ നയിക്കപ്പെടേണ്ടവരും ഉയര്‍ത്തപ്പെടേണ്ടവരും വിമോചിപ്പിക്കപ്പെടേണ്ടവരുമാണ്. ആദിമനിവാസികളെ സായുധ വര്‍ഗ്ഗ സമരം പരിശീലിപ്പിക്കുന്ന മാര്‍ക്സിസ്റ് ലെനിനിസ്റുകള്‍ തന്നെയും ഈ അടിസ്ഥാന ധാരണയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഗ്ഗ ബോധത്തെയും രാഷ്ട്രീയമായ സ്വത്വബോധത്തെയും ആശ്രയിച്ച് വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തിനും കര്‍ഷകര്‍ തുടങ്ങിയ മറ്റു ചൂഷിത വര്‍ഗ്ഗങ്ങള്‍ക്കും ഇടയില്‍  ഇത് ഗുണപരമായ അന്തരത്തിന്റെ ഒരു രേഖ വരക്കുന്നു. അതുമൂലമുണ്ടാകുന്ന ശ്രേണീകരണം, സ്വയം വര്‍ഗ്ഗസമരം നടത്താനുള്ള കഴിവും കടമയും തൊഴിലാളിവര്‍ഗ്ഗത്തിന്റേതു മാത്രമായി നിര്‍വ്വചിക്കുന്നു. അതനുസരിച്ച് സ്വയം വര്‍ഗ്ഗങ്ങളായി കണ്ടെത്താന്‍ കഴിയാത്ത മറ്റു പിന്‍നിര കിഴാള ചൂഷിതവിഭാഗങ്ങളുടെ സമരങ്ങള്‍ക്ക് സ്വയം വിപ്ളവ സമരങ്ങളായി ഉയരാന്‍ കഴിയില്ലെന്ന മാര്‍ക്സിസ്റ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ധാരണ, വംശപരവും ജാതിപരവും ലിംഗപരവും മറ്റുമായ അടിച്ചമര്‍ത്തലിനെതിരെ ഉയരുന്ന സ്വത്വബോധപ്രേരിതമായ സമരങ്ങളെ മറ്റൊരു ഗണത്തിലേക്ക് മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു.  വ്യവസായ തൊഴിലാളി വര്‍ഗ്ഗവരേണ്യതയുടേതായ ഈ ക്ളാസിക്കല്‍ സമീപനത്തിന് ഫാക്ടറിക്കു പുറത്ത് ബഹുജന ജീവിതത്തിന്റെ നാനാരൂപങ്ങളില്‍ ഉയര്‍ന്നു വരുന്ന വര്‍ഗ്ഗ സമരങ്ങളെ തിരിച്ചറിയാനാവില്ല.  സാമ്പത്തികാടിത്തറ മാത്രമല്ല, സാമൂഹ്യ സാംസ്ക്കാരിക  ജീവിതങ്ങളുടെ എല്ലാ തലങ്ങളും സവിശേഷമായ വര്‍ഗ്ഗ സംഘര്‍ഷങ്ങളുടെ മേഖലകളായി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍, വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിവാര്യമായ വിപ്ളവ നായക സങ്കല്പം മാര്‍ക്സിസ്റു പ്രസ്ഥാനങ്ങളുടെ സമരമുഖങ്ങളെ പരിമിതമാക്കുകയാണ് ചെയ്യുന്നത്.  അടവുപരമായി വംശ-ജാതി-ലിംഗ കിഴാള സമരങ്ങളെയും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സമരങ്ങളെയും ഈ പ്രസ്ഥാനങ്ങള്‍ പിന്തുണക്കുന്നുണ്ടാവാം.  എന്നാല്‍ ശുദ്ധ തൊഴിലാളിവര്‍ഗ്ഗമൊഴികെയുള്ള മറ്റു ചൂഷിത വിഭാഗങ്ങളുടെ സമരങ്ങളെ വര്‍ഗ്ഗ സമരത്തിന്റെ തന്നെ, സ്വയം വിമോചനത്തിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ തന്നെ ഭിന്ന പ്രകാശനങ്ങളായി അംഗീകരിക്കുകയെന്നത് മറ്റൊരു കാര്യമാണ്.  അതിനാല്‍ ശുദ്ധതൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ളവ വരേണ്യതയെ ആന്തരികവല്‍ക്കരിച്ച പ്രസ്ഥാനങ്ങള്‍ സ്വത്വബോധപ്രേരിതമായ സമരങ്ങളെ വര്‍ഗ്ഗബോധപ്രേരിതമായ സമരങ്ങളുടെ \\\'പ്രബുദ്ധ\\\'  ചക്രവാളങ്ങളില്‍ നിന്ന് പുറത്തുനിര്‍ത്തുക സ്വാഭാവികമാണ്.  അടിച്ചമര്‍ത്തപ്പെടുന്നവരുടെ വിമോചന ത്വര വര്‍ഗ്ഗ/സ്വത്വ വിരുദ്ധതയായി വിഭജിക്കപ്പെടുന്നതിന്റെ പശ്ചാത്തലമിതാണ്.

ചോദ്യം: വ്യാവസായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിവാര്യമായ നായകത്വത്തെ ചോദ്യം ചെയ്യുന്നതിലാണല്ലോ  മാവോയുടെ സംഭാവനകള്‍ പ്രസക്തമാകുന്നത്.  കേരളത്തിലെ മാവോയിസ്റുകളുമായി ബന്ധമുണ്ടായിരുന്ന താങ്കള്‍ ഇപ്പോഴും ഒരു മാവോയിസ്റാണോ? ഇതു കേള്‍ക്കുമ്പോള്‍ അങ്ങനെ തോന്നുന്നു.
ബി രാജീവന്‍: മാവോയിസ്റല്ല.  മാവോയുടെ പരീക്ഷണപരതയെയും അതുമായി ബന്ധപ്പെട്ട സംഭാവനകളെയും  അംഗീകരിക്കുമ്പോള്‍ തന്നെ മാവോയിസത്തിന്റെ പരിമിതികളെയും തിരിച്ചറിയുന്ന ഒരാള്‍ മാത്രമാണു ഞാന്‍.

ചോദ്യം: സ്വത്വ/വര്‍ഗ്ഗ രാഷ്ട്രീയ പ്രശ്നങ്ങളെ സംബന്ധിച്ചിടത്തോളം മാവോയുടെ സംഭാവനകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ?

ബി രാജീവന്‍: ഒരു വിപ്ളവശക്തി എന്ന നിലയില്‍ കര്‍ഷക സമൂഹങ്ങളുടെ രാഷ്ട്രീയ കര്‍ത്തൃത്വത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ലോക കമ്യൂണിസ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിലുടനീളം നടന്നിട്ടുണ്ട്.  ഇന്നും അത് തുടരുകയാണ്.  ഒരര്‍ത്ഥത്തില്‍ അതിന്റെ ഭാഗമാണ് അല്ലെങ്കില്‍ അതിന്റെ വികസിതവും സങ്കീര്‍ണ്ണവുമായ രൂപമാണ് ഇന്നത്തെ സ്വത്വ വര്‍ഗ്ഗ രാഷ്ട്രീയ വിവാദം.  വര്‍ഗ്ഗപരമായ സ്വത്വബോധത്തിലൂടെ വിപ്ളവശക്തിയായി സ്വയം കണ്ടെത്തുന്ന തൊഴിലാളി വര്‍ഗ്ഗവും പ്രാകൃതവും നൈസര്‍ഗ്ഗികവുമായ സ്വത്വബോധത്തില്‍ കൂടുങ്ങിക്കിടക്കുന്ന കര്‍ഷകാദി സമൂഹങ്ങളും തമ്മിലുള്ള ഗുണപരമായ ഭിന്നത ക്ളാസിക്കല്‍ മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം നീക്കുപോക്കില്ലാത്ത ഒരു വസ്തുതയാണ്.  സ്വയം തിരിച്ചറിയുന്ന ആത്മബോധമുള്ള ഒരു വര്‍ഗ്ഗവും സ്വയംതിരിച്ചറിയാന്‍ കഴിവില്ലാത്ത അതിന്റെ \\\'അപര\\\'ങ്ങളും തമ്മിലുള്ള ഒരു ബന്ധമാണിത്.  മാര്‍ക്സുതന്നെ, രാഷ്ട്രീയ നിഷ്ക്രിയത കാരണം നയിക്കപ്പെടേണ്ട വിഭാഗമായാണ് കര്‍ഷകരെ കണ്ടത്.  അങ്ങനെയാണ് ഗായത്രി ചക്രവര്‍ത്തി കീഴാളരെക്കുറിച്ചുപറയുന്നതുപോലെ സ്വന്തം ശബ്ദം കേള്‍പ്പിക്കാന്‍ കഴിയാത്ത ഒരു വിഭാഗമാണ് കര്‍ഷകര്‍ എന്ന ധാരണ ഉറച്ചത്.  അതനുസരിച്ച് കര്‍ഷകര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ കഴിയുന്നത് വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തിനാണ്. പലപ്പോഴും ആ ശബ്ദം കര്‍ഷകരുടെ താല്പര്യങ്ങളെ ത്തന്നെ പ്രകാശിപ്പിക്കുന്നതാവണമെന്നുമില്ല.

    കര്‍ഷക സമൂഹങ്ങളുടെ രാഷ്ട്രീയ നിഷ്ക്രിയതയെക്കുറിച്ചുള്ള ഈ മുഖ്യധാരാ മാര്‍ക്സിസ്റു ധാരണയില്‍ നിന്നു വ്യക്തമായി വിട്ടുനില്ക്കാന്‍ ശ്രമിച്ച ഒരു നേതാവായി മാവോ ചിത്രീകരിക്കപ്പെടുന്നുണ്ട്.  എന്നാല്‍ ആദ്യകാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും വിപ്ളവസമരഘട്ടങ്ങളിലും കര്‍ഷക സമൂഹങ്ങളെക്കുറിച്ചുള്ള ക്ളാസിക്കല്‍ മാര്‍ക്സിസത്തിന്റെ സമീപനത്തോടു വിശ്വസ്തത പുലര്‍ത്തുന്നതാണ് മാവോയുടെ നിലപാട്.  എന്നാല്‍ മാവോ ചൈനീസ് സമൂഹത്തിന്റെ വ്യത്യസ്തത നന്നായി തിരിച്ചറിഞ്ഞിരുന്നു.  വളരെ ചുരുങ്ങിയ ഒരു വ്യവസായതൊഴിലാളി വര്‍ഗ്ഗവും അതിവിപുലമായ കര്‍ഷക സമൂഹങ്ങളുമുള്ള ചൈനയില്‍ കര്‍ഷകരുടെ രാഷ്ട്രീയ ഇടപെടലിന്റെ  പ്രാധാന്യം മാവോയുടെ നേതൃത്വത്തിലുള്ള ചൈനീസ് പാര്‍ട്ടി തിരിച്ചറിഞ്ഞു.  അങ്ങനെയാണ് ചൈനീസ് വിപ്ളവം കര്‍ഷകമുഖമുള്ള ഒരു കമ്യൂണിസ്റ് വിപ്ളവമാകുന്നത്.  എന്നാല്‍ ഇതിലും കര്‍ഷകരുടെ പങ്ക് വ്യവസായ തൊഴിലാളി വര്‍ഗ്ഗവരേണ്യതക്കു പകരം നില്ക്കുന്ന  ഒന്നായി മാറുന്നില്ല. ചൈനീസ് വിപ്ളവത്തില്‍ കര്‍ഷക മൂഹങ്ങളുടെ ഇടപെടല്‍ ഗുണത്തിലുള്ള ഒരു മാറ്റത്തെയല്ല, അളവിലുള്ള മാറ്റത്തെ മാത്രമാണ് സൂചിപ്പിക്കുന്നതെന്നര്‍ത്ഥം.

     വിപ്ളാവാനന്തരമാണ് കര്‍ഷക സമൂഹത്തിന്റെ ഗുണപരമായ പരിവര്‍ത്തനത്തിന്റെ പ്രശ്നം ഉയര്‍ന്നുവരുന്നത്.  ‘ഏൃലമ ഘലമുന്റേയും ഈഹൌൃമഹ ൃല്ീഹൌശീിേന്റേയും ഒരു പ്രധാന വശം കര്‍ഷകസമൂഹങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു.  സ്വയം നിര്‍ണ്ണയിക്കാനും ശബ്ദിക്കാനും കഴിയുന്ന ഒരു രാഷ്ട്രീയ ശക്തി എന്ന നിലയില്‍ കര്‍ഷക ജിവിതത്തിന്റെ സാദ്ധ്യതകളെ വികസിപ്പിക്കുകയായിരുന്നു ആ പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ ഇതിനുവേണ്ടി മാവോ കൈകൊണ്ട സമീപനം തികച്ചും യാന്ത്രികമായ ഒന്നായിരുന്നു.   എങ്കിലും കര്‍ഷക ജനതയ്ക്കും ഒരു ചൂഷിത വിഭാഗമെന്ന നിലയില്‍ തൊഴിലാളി വര്‍ഗ്ഗത്തിനു സമാന്തരമായ ഒരു രാഷ്ട്രീയ സ്വത്വം സാധ്യമാണെന്ന മാവോയുടെ കാഴ്ചപ്പാട് എല്ലാത്തരം കീഴാള വിഭാഗങ്ങളുടെയും സമരങ്ങളുടെ സമാന്തരതയെ ഉച്ചനീചക്രമമില്ലാതെ അംഗീകരിക്കുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ചോദ്യം: ഇതര ജനവിഭാഗങ്ങളുടെ രാഷ്ട്രീയ കര്‍ത്തൃത്വം ഈ വിധം അംഗീകരിക്കപ്പെടാതെപോയതിനു കാരണക്കാര്‍, യൂറോപ്യന്‍ പ്രബുദ്ധ തൊഴിലാളി വര്‍ഗ്ഗത്തെ നായക സ്ഥാനത്തുനിര്‍ത്തി ലോക വിപ്ളവം ഭാവന ചെയ്ത മാര്‍ക്സും ഏംഗല്‍സും  തന്നെയല്ലെ?  ആ നിലയ്ക്ക് മാര്‍ക്സിസം തന്നെ ഒരു യൂറോപ്യന്‍ പ്രതിഭാസമാണെന്നു പറയേണ്ടി വരില്ലേ?

ബി രാജീവന്‍: മുതലാളിത്തം ആവിര്‍ഭവിച്ചതു യൂറോപ്പിലാണ്.  എന്നാല്‍ ഇന്നത് ഒരാഗോള വ്യവസ്ഥയാണ്.  മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചുള്ള പഠനം മാര്‍ക്സിന്റെ കാലത്ത് യൂറോപ്പിനെ മാതൃകയാക്കിക്കൊണ്ടു മാത്രമേ സാധ്യമായിരുന്നുള്ളൂ.  അതാണു മാര്‍ക്സ് ചെയ്തത്.  മുതലാളിത്ത വ്യവസ്ഥയുടെ സന്തതിയും അതേ സമയം ആ വ്യവസ്ഥയുടെ ശവക്കുഴിതോണ്ടുന്നതുമായ ആധുനിക വ്യവസായത്തൊഴിലാളി വര്‍ഗ്ഗവും അക്കാലത്ത് യൂറോപ്പിലാണ്    രൂപപ്പെട്ടത്.  ആധുനിക മുതലാളിത്ത മൂലധനവും അതിന്റെ ചൂഷണത്തിനെതിരെ നിലകൊള്ളുന്ന തൊഴിലാളി വര്‍ഗ്ഗവും തന്റെ സൈദ്ധാന്തിക നിഗമനങ്ങള്‍ മൂര്‍ത്ത രൂപമെടുത്തതുപോലെ  പ്രത്യക്ഷത്തില്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍,  യൂറോപ്യന്‍ സാഹചര്യത്തില്‍ വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തെ വിപ്ളവശക്തിയായി മാര്‍ക്സ്  കണ്ടത് യുക്തവും ശാസ്ത്രീയവും സ്വാഭാവികവുമാണ്.  മറ്റു ഭൂഖണ്ഡങ്ങളിലേക്കും മുതലാളിത്തം വ്യാപിക്കുമെന്നും അതുകൊണ്ടുതന്നെ  അവിടെയെല്ലാം തൊഴിലാളി വര്‍ഗ്ഗം ആവിര്‍ഭവിക്കുമെന്നും ആ വര്‍ഗ്ഗം വിപ്ളവകാരികളായിത്തീരുമെന്നും ഉള്ള മാര്‍ക്സിന്റെ നിഗമനവും തെറ്റായിരുന്നില്ല.  എന്നാല്‍ മാര്‍ക്സിന്റെ വിപ്ളവ സിദ്ധാന്തം ഗോത്രവര്‍ഗ്ഗങ്ങളും ഗ്രാമീണ കര്‍ഷക സമൂഹങ്ങളും വസിക്കുന്ന അവികസിതമെന്നു കരുതപ്പെടുന്ന കോളനിരാജ്യങ്ങളിലേക്കു വന്നപ്പോള്‍ യൂറോപ്യന്‍ മാതൃകയില്‍ അതു നടപ്പിലാക്കുന്നതു പ്രശ്നമായിത്തീര്‍ന്നു.  ഈ സന്ദര്‍ഭത്തിലാണ് യൂറോ സെന്‍ട്രിസത്തിന്റെ രണ്ടു പ്രധാന പ്രവണതകള്‍ മാര്‍ക്സിസത്തെ ബാധിക്കുന്നത്.

     പ്രബുദ്ധതയുടെയും പരിഷ്ക്കാരത്തിന്റെയും ഉന്നത മാതൃകയായി സ്വയം പ്രതിഷഠിച്ച് യൂറോപ്പ്, മറ്റു കോളനി രാജ്യങ്ങളെ ഇനിയും പൂര്‍ണ്ണ മനുഷ്യത്വം പ്രാപിച്ചിട്ടില്ലാത്ത അപരിഷ്കൃതരും ബുദ്ധിശൂന്യരുമായ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന അതിന്റെ അപരങ്ങളായാണു കണ്ടത്.  യൂറോപ്യന്‍ കൊളോണിയല്‍ അധീശത്വത്തെ ഉറപ്പിച്ചു നിര്‍ത്തുന്ന ഈ മനുഷ്യ വംശ വിഭജനത്തിന് അക്കാലത്തെ നരവംശ വിജ്ഞാനീയം ശാസ്ത്രീയ സാധൂകരണം നല്‍കുകയും ചെയ്തു.  യൂറോപ്യന്‍ മനുഷ്യനെ മാനവരാശിക്കു മുഴുവന്‍ മാതൃകയാക്കിവച്ചുകൊണ്ട് മറ്റുള്ളവരില്‍ മുഴുവന്‍ പ്രാകൃതത്വവും അവികസിതത്വവും ആരോപിക്കുകയോ ഉദ്പാദിപ്പിക്കുകയോ ചെയ്യുന്നതായിരുന്നു ഈ കൊളോണിയല്‍ നരവംശ ശാസ്ത്രത്തിന്റെ രീതി. പ്രബുദ്ധമായ ആധുനിക യൂറോപ്പ് സൃഷ്ടിച്ച മനുഷ്യരാശിയുടെ ഈ മഹാവിഭജന തന്ത്രത്തില്‍ നിന്ന് പുറത്തു കടക്കാന്‍ കോളനി രാജ്യങ്ങളിലെ മാര്‍ക്സിസ്റു ബുദ്ധിജീവികള്‍ക്കും കഴിയുമായിരുന്നില്ല.

     പ്രാകൃത ജനതയും പരിഷ്കൃത ജനതയും തമ്മിലുള്ള ഈ നരവംശവിഭജനവുമായി ബന്ധപ്പെട്ടതാണ് മാര്‍ക്സിസത്തെ ബാധിച്ച യൂറോ സെന്‍ട്രിസത്തിന്റെ മറ്റൊരു സ്വാധീനം.  ഗോത്ര വര്‍ഗ്ഗങ്ങളും ഗ്രാമീണ കര്‍ഷകരുമടങ്ങുന്ന \\\'വര്‍ഗ്ഗബോധമില്ലാത്ത\\\' ജനതക്കു  ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ വിപ്ളവപ്രക്രിയയെ സംബന്ധിക്കുന്ന ഒന്നാണത്.  വ്യവസായവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും പ്രാകൃതാവസ്ഥയെ മറികടക്കുന്ന, മുതലാളിത്ത വിപ്ളവം ഇനിയും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലാത്ത, പിന്നണി രാജ്യങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗ വിപ്ളവം നടക്കണമെങ്കില്‍ ആധുനിക യൂറോപ്യന്‍ സമൂഹം കടന്നുപോയ ഘട്ടങ്ങളിലൂടെയെല്ലാം ഈ രാജ്യങ്ങളിലെ ജീവിതങ്ങളും അനിവാര്യമായും കടന്നുപോകേണ്ടതുണ്ട് എന്ന ധാരണയാണ്് ഇത്.

    ഏതു പ്രതിഭാസത്തിന്റെയും വികാസം വിവിധ ഘട്ടങ്ങളിലൂടെയാണ് സംഭവിക്കുന്നത്.  എന്നാല്‍ ആ ഘട്ടംഘട്ടമായ വികാസത്തിന് അതിനു പുറത്ത് മറ്റൊരു മാതൃകയെ ആശ്രയിക്കേണ്ടതില്ല. പ്രാകൃതത്വത്തില്‍നിന്ന് പരിഷ്കൃതിയിലേക്കും മുതലാളിത്തത്തിലേക്കും സോഷ്യലിസത്തിലേക്കും ഏതു ജനതയും അനിവാര്യമായും വിവിധഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട് എന്ന ധാരണ ഒരു ബാഹ്യമാതൃകയുടെ ഘട്ടങ്ങളെ പിന്‍തുടരുന്ന ഘട്ടവാദമാണ് (മെേഴശാ). യൂറോപ്യന്‍ മനുഷ്യനെ \\\'മനുഷ്യത്വ ത്തിന്റെ\\\' തന്നെ മാതൃകയായികാണുന്ന കൊളോണിയല്‍ നരവംശ വിജ്ഞാനീയത്തിന്റെ സ്വാധീനം ഇതിലുണ്ട്.

    മുഖ്യധാരാമാര്‍ക്സിസത്തിലുടനീളം പ്രവര്‍ത്തിച്ചു പോരുന്ന ഈ ഘട്ടവാദപരമായ ധാരണയ്ക്ക് മാര്‍ക്സും ഉത്തരവാദിയാണ്.  മാര്‍ക്സ് മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ പാകത്തില്‍ ഒരു യൂറോപ്യന്‍ വിപ്ളവ മാതൃകയുണ്ടാക്കി എന്നതുകൊണ്ട് മാത്രമല്ല അത്.  മുതലാളിത്തത്തിലേക്ക് ഇനിയും വികസിച്ചു കഴിഞ്ഞിട്ടില്ലാത്ത ഏഷ്യന്‍ കോളനി രാജ്യങ്ങളെക്കുറിച്ചുള്ള മാര്‍ക്സിന്റെ പരാമര്‍ശങ്ങളൊക്കെ മുഖ്യധാരാമാര്‍ക്സിസത്തിന്റെ നിലപാടുകള്‍ക്കു നിര്‍ണ്ണായകമായിട്ടുണ്ട്. മാര്‍ക്സിന്റെ ഇത്തരം പരാമര്‍ശങ്ങളിലൊക്കെ അക്കാലത്തെ യൂറോപ്യന്‍ ആന്ത്രപ്പോളജിയുടെ സ്വാധീനം പ്രകടമാണ്.


കാലത്തെ ഉത്പാദന സമ്പ്രദായത്തില്‍നിന്നു തെറ്റിനില്ക്കുന്ന റഷ്യന്‍ ഗ്രാമീണ കമ്മ്യൂണുകളില്‍ നിന്നു കമ്മ്യൂണിസത്തിലേക്കു നേരിട്ടു കടക്കാമെന്നു പറയുമ്പോള്‍ മാര്‍ക്സ് പറയാതെവിട്ട പലതുമുണ്ടല്ലോ. ഈ പശ്ചാത്തലത്തില്‍ അവ പൂരിപ്പിക്കാന്‍ നമുക്കിന്നു കഴിയും. അതുനില്‍ക്കട്ടെ.
    ചുരുക്കത്തില്‍, സ്വത്വവിപ്ളവരാഷ്ട്രീയത്തിന്റെ സമാന്തരശക്തികള്‍ സ്വാഭാവികമായും നീങ്ങുന്നത് ഭരണകൂടയന്ത്രത്തിന്റെ കുടുക്കിലേക്കാവുകവയ്യ. കാരണം അവയുടെ ലക്ഷ്യം തൊഴിലാളിവര്‍ഗ്ഗമെന്ന മുന്നണിപ്പടയുടെ സര്‍വ്വാധിപത്യമല്ല. മറിച്ച് സമൂഹപ്രകൃതിയുടെ നിലനില്പിനാധാരമായ ഭരണകൂടവിരുദ്ധ ബദല്‍ ജീവിതത്തിന്റെ‘അന്തസ്ഥിത ശക്തികളുടെ ബഹുലവും സമാന്തരവുമായ വികാസവും പരിവര്‍ത്തനവുമാണ് അവയ്ക്ക് ലക്ഷ്യംവെക്കാനാവുക.  മുന്നണിപ്പടയുടെ സര്‍വ്യാധിപത്യമല്ല ഭരണകൂടത്തെ അകറ്റിനിര്‍ത്തുന്ന  ബഹുജന സഞ്ചയത്തിന്റെ ജനാധിപത്യം; അതാവും അവയുടെ ലക്ഷ്യം.

ചോദ്യം: ആഗോളഭരണകൂട യന്ത്രവും മൂലധനവും ശക്തമായിത്തന്നെ തുടരുന്ന ഇക്കാലത്ത് ഭരണകൂടവിരുദ്ധ ബദല്‍ ജീവിതശക്തികളുടെ വികാസത്തെക്കുറിച്ചുള്ള താങ്കളുടെ പ്രതീക്ഷകളെ എങ്ങനെയാണ് സാധൂകരിക്കാനാവുക

     ബി രാജീവന്‍: ഇത് മറ്റൊരു വിഷയമാണ്.  അതിലേക്കു വിശദമായി ഇപ്പോള്‍ കടക്കുന്നില്ല.  ചുരുക്കിപ്പറയാം. ആഗോളവല്‍ക്കരണകാലത്ത് ഭരണകൂടം പ്രവര്‍ത്തിക്കുന്നത് പ്രധാനമായും സിവില്‍ സമൂഹത്തിലെ അച്ചടക്കസങ്കേതങ്ങ (റശരെശുഹശിമ്യൃ ലേരവിശൂൌല) ളിലൂടെയല്ല. അതിനുപകരം വ്യക്തിശരീരങ്ങളെയും അവയുടെ നീക്കങ്ങളെയും ദൂരത്തുനിന്നു നിയന്ത്രിക്കുന്ന (ഇീിൃീഹ) സങ്കേതങ്ങളിലൂടെയാണ്. ഓരോ വ്യക്തിശരീരത്തെയും കൈരേഖ മുതല്‍ ജനറ്റിക് കോഡുകള്‍ വരെയുള്ള ഒരു നീണ്ട വിവര നിരയുടെ ഇരിപ്പിടമായി യൂണിക് കറ കാര്‍ഡുകളില്‍ രേഖപ്പെടുത്തി സാറ്റ്ലൈറ്റുകള്‍ വഴി ദൂരെ നിന്നു സദാ നിരീക്ഷിക്കുന്നതുപോലെ.  ഇങ്ങനെ പല തരത്തില്‍ ഓരോ സവിശേഷശരീരത്തെയും ശരീരസംഘങ്ങളെയും നിയന്ത്രിക്കുന്ന രീതി,  ശരീരങ്ങളുടെ ജൈവാസ്തിത്വത്തെ വിഷയമാക്കുന്ന ഒരു ഭരണ പദ്ധതിയാണ് (ഏീ്ലൃിാലിമേഹശ്യ). ഇത് പഴയ പരമാധികാര കേന്ദ്രത്തില്‍ നിന്നുള്ള അധികാര പ്രയോഗമല്ല.  ഇതില്‍ ആജഘ, അജഘ കാര്‍ഡു വിതരണം വരെ ഉള്‍പ്പെടും. പഴയ ഭരണകൂടോപകരണങ്ങളെ അപ്രധാനമാക്കിക്കൊണ്ട് പ്രാബല്യത്തില്‍ വരുന്ന ഈ അധികാര രൂപത്തെ നെഗ്രിയും മറ്റും വിളിക്കുന്നത് ജൈവാധികാരം (ആശീ ജീംലൃ) എന്നാണ്.

ഇതുപോലെ മറ്റൊരു വമ്പിച്ച മാറ്റം ആഗോളവല്‍ക്കരണകാലത്ത് സാമ്പത്തികമായ ഉല്പാദനം സാംസ്കാരികവും  രാഷ്ട്രീയവുമായ പഴയ വേര്‍തിരിവുകളെ മായ്ച്ചു കളയുന്നു എന്നതാണ്.  സാമ്പത്തികോല്‍പാദനം ഒരേ സമയം സാംസ്കാരികവും രാഷ്ട്രീയവുമായ  ഉത്പാദനമാണ്. അത് ഉത്ലാദിപ്പിക്കുന്നതു പ്രത്യക്ഷരൂപമുള്ള ചരക്കുകളെ മാത്രമല്ല. പ്രത്യക്ഷ പദാര്‍ത്ഥങ്ങളായ ചരക്കുകളുടെ ഉത്പാദനത്തെ പിന്നിലാക്കിക്കൊണ്ട് - രൂപമില്ലാത്ത ചരക്കുകളുടെ ഉത്പാദനം ഇന്നു മുഖ്യ സ്ഥാനത്തേക്ക് വന്നിരിക്കുന്നു. അതായത്, ആശയങ്ങള്‍, അറിവുകള്‍, അനുഭൂതികള്‍, വിനിമയ രൂപങ്ങള്‍, ബന്ധ രൂപങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനം.  ഇവയുടെ ഉത്പാദനം - സംസ്ക്കാരത്തിന്റെയും രാഷ്ട്രീയത്തിന്റെ മേഖലയിലേക്കു നേരിട്ടു കടന്നു നില്ക്കുന്നു. അതിനാല്‍ ഈ ഉത്പാദന രീതിയില്‍ യഥാര്‍ത്ഥത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത് യഥാര്‍ത്ഥമായ സാമൂഹിക ജീവിത ബന്ധങ്ങളും ജീവിത രൂപങ്ങളുമാണ്.  ഈ ജൈവ രാഷ്ട്രീയോത്പാദനം (ആശീ ുീഹശശേരമഹ ുൃീറൌരശീിേ) സമ്പത്തിന്റെ സ്വകാര്യ/പൊതുകാര്യ വിഭജനത്തെ മറികടക്കുന്ന സാര്‍വ്വജനീന സമ്പത്തിന്റെ (ഇീാാീി ജൃീുലൃ്യ) സാദ്ധ്യതകള്‍ വിപുലമാക്കുന്ന ഒന്നാണ്.  അതുപോലെതന്നെ ഈ ജൈവ രാഷ്ട്രീയോത്പാദനം സ്വത്തുടമസ്ഥതയുടെ പഴയ മാനദണ്ഡങ്ങള്‍ കൊണ്ടളക്കാനാവാത്ത ജൈവരാഷ്ട്രീയ കര്‍തൃത്വ (ആശീ ുീഹശശേരമഹ ൌയഷലരശ്േശ്യ)മാതൃകകളുടെ പിറവിക്കും കാരണമാകുന്നു.  ഇവ രണ്ടുമാണ്, അതായത് സാര്‍വ്വജനീന സമ്പത്തിന്റെ പുതിയ മേഖലകളുടെ രൂപപ്പെടലും ജൈവരാഷ്ട്രീയകര്‍തൃത്വമെന്ന നൂതന മനുഷ്യ മാതൃകകളുടെ ആവിര്‍ഭാവവും, ഭരണകൂട യന്ത്രത്തിന്റെ കേന്ദ്രീകരണത്തിനെയും നിയന്ത്രണത്തിനെയും ശ്രേണീകരണത്തിനെയും നിര്‍വ്വീര്യമാക്കാന്‍ പോന്ന ജീവിതത്തിന്റെ അന്തഃസ്ഥിതശക്തിയുടെ, വിധ്വംസക യന്ത്രത്തിന്റെ, ഉപാധികളാവാന്‍ പോകുന്നത്.

     ഇനിയും മുന്നോട്ട് പോകുന്നതിനു മുമ്പ് മറ്റൊരു കാര്യം വിശദമാക്കേണ്ടതുണ്ട്.  എന്റെ ഈ സംഭാഷണത്തെ സംബന്ധിച്ചിടത്തോളം മര്‍മ്മ പ്രധാനമായ ഒരാശയത്തെക്കുറിച്ചാണത്.  ഞാന്‍  നേരത്തെ പലതവണ വിശദീകരണം കൂടാതെ ഒരു പരികല്പന ആവര്‍ത്തിച്ചു.  സാര്‍വ്വജനീന സമ്പത്ത് (ഇീാാീി ജൃീുലൃ്യ) എന്ന പരികല്പന. നാമിന്നു രണ്ടു രീതിയിലാണ് സമ്പത്തിനെക്കുറിച്ച് മനസ്സിലാക്കുന്നത്. സ്വകാര്യ സ്വത്തും പൊതു സ്വത്തും. മുതലാളിത്തവും സോഷ്യലിസവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ആധുനിക സ്വത്തിന്റെ ഈ രണ്ടു രൂപങ്ങളും പരസ്പര വിരുദ്ധമാണെന്നാണ് പൊതു ധാരണ. എന്നാല്‍ ഇവ രണ്ടില്‍ നിന്നും ഗുണപരമായി ഭിന്നമായ മറ്റൊരര്‍ത്ഥത്തിലാണ് ഞാനിവിടെ ‘ഇീാാീി ജൃീുലൃ്യ’ എന്ന പരികലപന പ്രയോഗിക്കുന്നത്.  അതുകൊണ്ടാണ് \'ഇീാാീി\'  എന്ന പദത്തിനു പൊതു എന്ന  തര്‍ജ്ജുമ ഒഴിവാക്കി സാര്‍വ്വജനീനം എന്ന പദം സ്വീകരിച്ചത്. സ്വകാര്യ വ്യക്തികളുടെയോ  ഭരണകൂടത്തിന്റേയോ സ്വത്താക്കി മാറ്റാന്‍ കഴിയാത്ത അത്തരം  പിടിച്ചെടുക്കലുകള്‍ക്കും ശ്രേണീകരണങ്ങള്‍ക്കും അപ്പുറം നില്‍ക്കുന്ന പ്രകൃതിയുടെയും  ജീവിതത്തിന്റെയും പ്രതിഭാസങ്ങളെയാണ് ‘ഇീാാീി’ അല്ലെങ്കില്‍ സാര്‍വ്വജനീനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.  വായു, അന്തരീക്ഷം, വെളിച്ചം, വെള്ളം, ഋതുക്കള്‍ എന്നീ പ്രതിഭാസങ്ങള്‍ വ്യക്തിയുടെ സ്വകാര്യസ്വത്തിന്റെയും ഭരണകൂടത്തിന്റെ പൊതുസ്വത്തിനെയും മറികടന്നു നില്ക്കുന്ന മൂന്നാമതൊരു ഗണമാണ്. സാര്‍വ്വജനീന പ്രകൃതി സമ്പത്താണ്. സാര്‍വ്വജനീന സമ്പത്തുകള്‍ ഇത്തരം പ്രകൃതി സിദ്ധമായ പ്രതിഭാസങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല.   മനുഷ്യന്റെ സമൂഹ ജീവിതവും അതിന്റെ വിവിധ രൂപങ്ങളും വ്യക്തിക്കോ ഭരണകൂടത്തിനോ അവകാശപ്പെടാനാവാത്ത നിരവധി സാര്‍വ്വജനീന യാഥാര്‍ത്ഥ്യങ്ങളെ സൂക്ഷിക്കുന്ന സംഘസര്‍ഗ്ഗാത്മകതയുടെ മണ്ഡലങ്ങളാണ്. മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിന്റെ അത്ഭുതസൃഷ്ടിയായ ഭാഷ മനുഷ്യ സൃഷ്ടമായ സാര്‍വ്വജനീന യാഥാര്‍ത്ഥ്യങ്ങളുടെ ഏറ്റവും മികച്ച മാതൃകയാണ്. ഭാഷ ആരുടെയും കുത്തകയല്ല. ഭാഷ ജീവിക്കുന്നത് അതു സംസാരിക്കുന്ന എല്ലാപേരിലൂടെയുമാണ്.  സ്വന്തം കുഞ്ഞുങ്ങളെയും ഇണയെയും ഇഷ്ടപ്പെടുന്ന ജന്തു സഹജമായ വാസനക്കപ്പുറം സ്വന്തം അയല്‍ക്കാരിലേക്കും അന്യരിലേക്കും വ്യാപിച്ചുപോകുന്ന സ്നേഹം മനുഷ്യസമൂഹ സൃഷ്ടിയായ ഒരു സാര്‍വ്വജനീന ശക്തിയാണ്. ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍ \'സ്നേഹം\' ഒരു ജൈവ രാഷ്ട്രീയ ഭൌതിക ശക്തിയാണ്. സ്നേഹത്തിന്റെ രാഷ്ട്രീയ ശക്തിയുമായി ബന്ധപ്പെട്ട (ഗോത്രവും ജാതിയും മതവും ദേശവും പോലെ) മനുഷ്യന്റെ സംഘജീവിതത്തിന്റെ ഭാവനാപ്രതിഭാസങ്ങളെല്ലാം സാര്‍വ്വജനീന യാഥാര്‍ത്ഥ്യ ങ്ങളാണ്. എന്തിന് സംഗീതവും നൃത്തവും കവിതയും സിനിമയുമൊക്കെ മനുഷ്യ ജീവിതത്തില്‍ സാര്‍വ്വജനീനമായ ഭാവഭൌതിക യാഥാര്‍ത്ഥ്യങ്ങളെ നിര്‍മ്മിക്കുന്ന തിനുള്ള ഉപാധികളാണ്. ഓരോ മനുഷ്യ വ്യക്തിയുടെയും നില നില്‍പ് എണ്ണിയാലൊടുങ്ങാത്ത ഇത്തരം സാര്‍വ്വജനീന ഭാവയാഥാര്‍ത്ഥ്യ പ്രതിഭാസങ്ങളുടെ ബഹുലതയാല്‍ ആവിഷ്ടമാണ്്. ഈ അര്‍ത്ഥത്തില്‍ ഓരോ വ്യക്തിയും ഒരു ജനസഞ്ചയമാണ്. അതേസമയം ഒരനന്യ ജൈവരാഷ്ട്രീയ സര്‍ഗ്ഗ ശക്തിയുമാണ്. വ്യക്തി സമൂഹ വൈരുദ്ധ്യം ഒരപരിഹാര വൈരുദ്ധ്യമായിരിക്കുന്നത് സ്വത്തുടമസ്ഥരായ മുതലാളിമാരെ സംബന്ധിച്ചിടത്തോളമാണ്. പറഞ്ഞുവരുന്നത് ഈ സാര്‍വ്വജനീന (ഇീാാീി) യാഥാര്‍ത്ഥ്യങ്ങളാണ് ജീവിതത്തിന്റെ വിപ്ളവകരമായ അ ന്തസ്ഥത ശക്തികള്‍ക്കാസ്പദം എന്നാണ്.അതിനാല്‍ മനുഷ്യന്റെ ഭാഷയുടെയും ഭാവനയുടെയും സ്നഹത്തിന്റെയും എല്ലാ ജൈവരാഷ്ട്രീയ ഭൌതിക ശക്തിയില്‍ തന്നെയാണ് എന്റെ പ്രതീക്ഷകളുടെ സാധൂകരണം കുടികൊള്ളുന്നതെന്നര്‍ത്ഥം.

ചോദ്യം: അവസാനമായി ഒരു ചോദ്യം കൂടി - വര്‍ത്തമാന മനുഷ്യജീവിതത്തെ സംബന്ധിച്ചിടത്തോളം ഒട്ടുവളരെ പ്രസക്തമായ പുതിയ ആശയങ്ങള്‍ താങ്കള്‍ പറഞ്ഞു കഴിഞ്ഞു. ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടു ബന്ധപ്പെട്ട ആശയങ്ങളാണോ? എങ്കില്‍ ആരൊക്കെയാണിതിന്റെ വക്താക്കള്‍.

ബി രാജീവന്‍: ഈ ആശയങ്ങളൊന്നും ഇന്ന് സംഘടിതമായി പ്രവര്‍ത്തിക്കുന്ന ഒരു വിപ്ളവ പ്രസ്ഥാനത്തിന്റെ ആശയങ്ങളല്ല. എന്നാല്‍ ഇന്നു ജനങ്ങള്‍ എവിടെയെല്ലാം വിപ്ളവകരമായി സംഘടിക്കുന്നുവോ അവിടെയെല്ലാം ഈ ആശയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നുമാത്രം. അവര്‍ ആദിവാസികളോ, സ്ത്രീകളോ, ദരിദ്രരോ, വിദ്യാര്‍ത്ഥികളോ, നേഴ്സുമാരോ, കടക്കെണിയില്‍പ്പെട്ടവരോ ആരുമായിക്കൊള്ളട്ടെ.
    ഈ ആശയങ്ങള്‍ക്ക് പ്രത്യേക വക്താക്കളില്ല. സ്പിനോസയും മാര്‍ക്സും നീഷേയും അല്‍ത്തൂസറും ദെലെസും ഗത്താരിയും, ഫൂക്കോയും അന്റോണിയോ നെഗ്രിയും തുടങ്ങി ജീവിതത്തിന്റെ സാര്‍വ്വജനീനശക്തികളുടെ സാദ്ധ്യതകളില്‍ വിശ്വസിക്കുന്ന ചിന്തകരുടെ ഒരു നിര ഈ ആശയങ്ങള്‍ക്കുപിന്നിലുണ്ട്. ചുരുക്കത്തില്‍ ഇത് ഇന്നത്തെ വിപ്ളവ രാഷ്ട്രീയമാണ്. ഈ അര്‍ത്ഥത്തില്‍ ഇന്നത്തെ മാര്‍ക്സിസമാണ്.


ആഗോളവല്‍ക്കരണകാലത്തെ
വിപ്ളവ രാഷ്ട്രീയം
ബി രാജീവന്‍ /പി പി ഷാനവാസ്



No comments:

Post a Comment