കീഴാളന്റെ ഓണം
ഷാനവാസ്: അഞ്ചു സംസ്ഥാനങ്ങളില്‍നിന്നുള്ളവരുണ്ടല്ലോ താങ്കളുടെ കുടുംബത്തില്‍? താങ്കളുടെ കുടുംബത്തില്‍ ആഘോഷങ്ങള്‍ എങ്ങനെയാണ്?
പണിക്കര്‍: ധാരാളം ആഘോഷങ്ങളുണ്ട് എന്റെ കുടുംബത്തില്‍. വിവിധ സാംസ്കാരിക പശ്ചാത്തലമുള്ളവ. വിവിധ മതസ്തരുടെ. ഓണം, ദീപാവലി, ക്രിസ്തുമസ് എന്നിവയെല്ലാം അക്കൂട്ടത്തിലുണ്ട്. ഇവയൊന്നും അവയുടെ മതപരിവേഷത്തിലല്ല ആഘോഷിക്കുന്നത്. ഒരു മതനിരപേക്ഷ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട്. ഓണത്തിന് ഞങ്ങള്‍ സദ്യയുണ്ടാക്കും. ദീപാവലിക്ക് വിളക്കുകള്‍ കൊളുത്തും. കുട്ടികള്‍ പടക്കംപൊട്ടിക്കുകയും പൂത്തിരി കത്തിക്കുകയും ചെയ്യും. ക്രിസ്തുമസ്സും മറ്റ് മതസ്ഥരുടെ ആഘോഷങ്ങളും ഞങ്ങള്‍ കുടുംബത്തില്‍ ആചരിക്കാറുണ്ട്.
സാമൂഹ്യാഘോഷങ്ങള്‍, ഏത് മതത്തില്‍ ഊന്നിയതായാലും സ്വാംശീകരിക്കണമെന്നതാണ് എന്റെ അഭിപ്രായം. സാമൂഹ്യജീവിതത്തില്‍ അത്തരം സമ്പര്‍ക്കങ്ങളും സന്ദര്‍ഭങ്ങളും ഉണ്ടാകേണ്ടതാണ്. അത് സാമൂഹ്യബന്ധങ്ങളെ സുദൃഢമാക്കുന്നു. ഈ സാമൂഹികതയാണ് ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഖാക്കള്‍ക്കും ഇടക്കുള്ള ഒരു പൊതുമണ്ഡലമായി ആഘോഷങ്ങളെ ജനാധിപത്യവല്‍ക്കരിക്കാന്‍ കഴിയണം.
അത്തരം ഒരു സമീപനത്തിന്റെ ഭാഗമായാണ് ഞാന്‍ ഓണാഘോഷത്തെ കാണുന്നത്. ഓണസദ്യക്ക് പച്ചക്കറിയേ പാടുള്ളു എന്നില്ല. ഹിന്ദുക്കള്‍ സസ്യാഹാരികളാണെന്ന മിത്ത് വര്‍ഗീയത സൃഷ്ടിച്ചതാണല്ലോ. ഞങ്ങള്‍ ദില്ലിയില്‍ ഓണമാഘോഷിക്കുമ്പോള്‍ സദ്യ കാളനിലും ഓലനിലും അടങ്ങിനിന്നില്ല. മത്സ്യവും മാംസവുമൊക്കെ പതിവായിരുന്നു. ഇത്തരം ഒരിടമാണ് എന്റെ ജീവിതത്തില്‍ ഞാന്‍ സൃഷ്ടിച്ചിട്ടുള്ളത്.
വിക്ടോറിയ കോളേജില്‍ പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ ഓണസദ്യ ഉണ്ടായിരുന്നു. കോമാട്ടില്‍ മാധവമേനോനാണ് അന്ന് വൈസ് പ്രിന്‍സിപ്പാള്‍. ഹോസ്റ്റലിന്റെ ചീഫ് വാര്‍ഡനും. അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ഒരു തവണത്തെ ഓണസദ്യക്ക് നോണ്‍-വെജും വേണമെന്ന് ഞങ്ങളാവശ്യപ്പെട്ടു. ഞങ്ങളുടെ ആവശ്യം മാധവമോനോന്‍സമ്മതിക്കുകയും ഓണസദ്യക്ക് നോണ്‍-വെജ് വിളമ്പുകയും ചെയ്തു. ഇത് 1950-കളിലെ കാര്യമാണ്. ഇന്ന് എന്ത് സംഭവിക്കുന്നു എന്നറിയില്ല.
ഷാനവാസ്: സവര്‍ണതയെക്കുറിച്ചാണ് ചര്‍ച്ച. ഓണംപോലുള്ള ആഘോഷങ്ങള്‍ സവര്‍ണതയുടെ ആഘോഷമാണോ എന്ന ചോദ്യം. സെക്കുലര്‍കേരളത്തിന്റെ ദേശീയാഘോഷമായി ഓണത്തെ കാണാനാവില്ല എന്ന സംവാദ പരിസരത്തോട് എങ്ങനെ സമീപിക്കുന്നു.
പണിക്കര്‍: ആഘോഷങ്ങള്‍ എല്ലാം സങ്കീര്‍ണമായ ചരിത്രസാഹചര്യത്തിലൂടെയാണ് വികസിച്ചിട്ടുള്ളത്. അവക്കൊന്നും ഒറ്റപ്പെട്ട സ്വഭാവമല്ല ഇന്നുള്ളത്. പല വൈരുധ്യങ്ങളും അതില്‍ കാണാം. നാടോടി പാരമ്പര്യം മുതല്‍ വരേണ്യ സ്വഭാവം വരെ. മനുഷ്യനും പരിസ്ഥിതിയുമായും ബന്ധം പല ആഘോഷങ്ങളിലും പ്രതിഫലിക്കുന്നു. ഋതുഭേദവുമായുള്ള ബന്ധങ്ങള്‍. ഐതിഹ്യപരമായ പശ്ചാത്തലം. ഒരു സാമൂഹ്യവ്യവസ്ഥയുടെ സന്തുലിതാവസ്ഥ എങ്ങനെയാണ് നിലനില്‍ക്കുന്നത് എന്നത് സംബന്ധിച്ച് മിത്തുകള്‍ അറിവുകള്‍ നല്‍കും. പല ആചാരങ്ങളും സാമൂഹ്യബന്ധങ്ങളെ സൂചിപ്പിക്കുന്നവയാണ്. ഓണത്തല്ലില്‍ സാമൂഹിക സന്തുലിതാവസ്ഥ സംബന്ധിച്ച ചില ആശയങ്ങള്‍ കാണാം. ഓണപ്പുടവ , ഓണക്കാഴ്ച ഇവയെല്ലാം ചില സാമൂഹ്യബന്ധങ്ങളുടെ അടയാളങ്ങളും വിനിമയങ്ങളുമാണ്.
അതില്‍ സവര്‍ണാവര്‍ണ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അതുപോലെ വര്‍ഗപരമായ വ്യത്യാസങ്ങളുമുണ്ട്. ഏതെങ്കിലുമൊരു ഭാഗം മാത്രമെടുത്ത് മൊത്തം സ്വഭാവത്തെ വിലയിരുത്താനാവില്ല. ഇത്തരം ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും സാമൂഹ്യമായ ലൊക്കേഷന്‍ എന്ത് എന്ന് മനസ്സിലാക്കുകയും അതിന്റെ പ്രാധാന്യം തിരിച്ചറിയുകയും വേണം.
ഷാനവാസ്: ആഘോഷങ്ങളെക്കുറിച്ച് തായാട്ട് തുടങ്ങിവെച്ച ഒരു ചര്‍ച്ചയെ മുന്നോട്ടു കൊണ്ടുപോകുകയാണു താന്‍ എന്നാണ് കെഇഎന്‍ പറയുന്നത്. ആഘോഷങ്ങള്‍ ഭൂതകാലത്തിന്റെ ചില സാംസ്കാരിക നിര്‍മ്മിതികള്‍ എന്ന നിലയില്‍ എങ്ങനെ കാണുന്നു.
പണിക്കര്‍: ആഘോഷങ്ങള്‍ക്കു രണ്ടു വശമുണ്ട്. അത് ജനങ്ങളുടെ സാംസ്കാരിക ജീവിതവുമായി ബന്ധപ്പെട്ടതാണെന്നിരിക്കെത്തന്നെ, അവ നിലവിലുള്ള ഒരു പാട് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചും ആചരിക്കപ്പെടുന്നുണ്ട്. അമ്പലം, പള്ളി തുടങ്ങിയ സ്ഥാപനങ്ങള്‍ ആഘോഷങ്ങളുടെയും സാംസ്കാരിക സംഗമങ്ങളുടെയും സ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ ശ്രമം നടത്തുന്നുണ്ട്. അതോടൊപ്പം സാംസ്കാരികമായ ഒരു പാട് രൂപങ്ങളും നിര്‍മ്മിതികളും കലാരൂപങ്ങളും ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ജാതി മത വിത്യാസമില്ലാതെ പങ്കെടുക്കുന്ന ഉല്‍സവങ്ങള്‍ ഇതിന്റെ മറ്റൊരു വശമാണ്. നമ്മുടെ ഗ്രാമങ്ങളിലെ ഉല്‍സവങ്ങള്‍ വിശേഷിച്ചും അങ്ങനെയാണ്. ഇന്ന് ഇവയെ കുറേശെയായി ഒരു മത വിഭാഗത്തിന്റേതാക്കി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നു. ഉല്‍സവങ്ങളുടെ പഴയ സ്വഭാവം വീണ്ടെടുക്കാന്‍ കഴിയണം. അതിലെ കലാരൂപങ്ങള്‍ആധുനിക ജീവിതത്തിന്റേതാക്കി മാറ്റാന്‍ കഴിയണം.
ഷാനവാസ്: ഓണം മഹബലിയുടേതാണെങ്കില്‍ തൃക്കാക്കര ക്ഷേത്രത്തില്‍ അന്ന് നമിക്കപ്പെടുന്നത് വാമനനെയാണ്. ഈ വൈരുധ്യത്തെ എങ്ങനെ കാണുന്നു?
പണിക്കര്‍: ഓണത്തെ സംബന്ധിച്ച മിത്തില്‍ വാമനന്‍ ഒരു ഭാഗം അഭിനയിക്കുന്നുണ്ട്. മഹാബലി മറ്റൊരു ഭാഗവും. അങ്ങനെ ഒരു ആഖ്യാനവും, കഥയും രൂപപ്പെട്ടു. എങ്ങനെയാണ് മഹാബലി പാതാളത്തിലെത്തിപ്പെട്ടത് എന്ന പ്രധാനപ്പെട്ട ചോദ്യവും ഈ മിത്തിനെ ആഘോഷിക്കുമ്പോള്‍ ഇന്ന് ഉന്നയിക്കേണ്ടതുണ്ട്. അതില്‍ സമൂഹത്തിലെ സാംസ്കാരിക സമരത്തിന്റെ ഒരു സന്ദര്‍ഭത്തെ വായിച്ചെടുക്കാം. സവര്‍ണ്ണ ദൈവങ്ങളുടെ, കൂടെ സവര്‍ണ്ണരുടെ കാപട്യം തുറന്നു കാട്ടപ്പെടുന്ന അവസരം എന്ന നിലയില്‍ ആ മിത്തിനെ പുനര്‍നിര്‍മ്മിക്കാം. ഓണത്തിന് അങ്ങനെ ഒരു കീഴാള വായനയും സ്വാംശീകരണവും സാധ്യമാണ്.
ഷാനവാസ്: ആഘോഷങ്ങളില്‍ മിത്തും ചരിത്രവും ഉണ്ടല്ലോ. എന്താണ് ഓണത്തിന്റെ മിത്തും ചരിത്രവും? മിത്തിന്റെ വിശകലനം പല ചരിത്രവസ്തുതകളിലേക്കും നയിക്കുമല്ലോ.
പണിക്കര്‍: പല ആഘോഷങ്ങളെയുംപോലെ ഓണവും സാമാന്യജീവിതത്തിന്റെ ഒരു സാധൂകരണമാണ്. ചുഷണം നിലനില്‍ക്കുന്ന സമൂഹത്തില്‍ ചൂഷിതര്‍ക്ക് അതില്ലാത്ത ഒന്നിനെക്കുറിച്ച് സങ്കല്‍പ്പിക്കാനുള്ള അവസരം. ജീവിതത്തില്‍ ഇല്ലാത്ത ഒരു സന്ദര്‍ഭത്തെ ഉണ്ടാക്കുകയും കിനാവ് കാണുകയും ചെയ്യുക.
ഇന്ത്യയില്‍ പല സമൂഹങ്ങളിലും ഇത്തരം ആഘോഷങ്ങളുണ്ട്. കൊല്ലത്തിലൊരിക്കല്‍ സവര്‍ണരുടെ അമ്പലങ്ങളില്‍ കയറി കൊള്ളചെയ്യാനുള്ള സ്വാതന്ത്യ്രം ആദിവാസികള്‍ക്ക് നല്‍കുന്ന പ്രദേശമുണ്ട്. ജീവിതത്തിന്റെ ക്ളേശങ്ങളില്‍നിന്ന് ഒരു ദിവസത്തെ മോചനം, സമൃദ്ധി, സന്തോഷം. ഓണവും അപ്രകാരം നല്ല നാളെയും ഇന്നലെയും സംബന്ധിച്ച മിത്താണ് സൂക്ഷിക്കുന്നത്.
അതേ സമയം ചരിത്രപരമായി വളര്‍ന്നുവന്ന ആഘോഷം എന്ന നിലയില്‍ അതില്‍ സങ്കീര്‍ണതകളും ചരിത്രത്തിന്റെ പാടുകളും കാണാം. പലതരത്തിലുള്ള സാമൂഹ്യാനുഭവങ്ങളിലൂടെ കടന്നുപോന്ന സമൂഹത്തിലെ മാറ്റങ്ങളും അധികാര ബന്ധങ്ങളും ആഘോഷങ്ങളിലും മിത്തുകളിലും എല്ലാം സ്പര്‍ശിക്കുകയും അവയെ മാറ്റിമറിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നു. ചരിത്രപരമായി വളര്‍ന്നുവന്ന എല്ലാ കാര്യങ്ങളും ഇങ്ങനെയാണ്. ഈ സങ്കീര്‍ണതകള്‍ നിലനില്‍ക്കുമ്പോള്‍തന്നെ അതിന്റെ സാമൂഹികമാനവും ഒരു മിത്തെന്ന നിലയിലുള്ള അതിജീവനശേഷിയും നാം ഉള്‍ക്കൊള്ളേണ്ടതാണ്.
ഷാനവാസ്: ആധുനികതയും പാരമ്പര്യവും തമ്മിലുള്ള പാരസ്പര്യത്തിന്റെയും സംഘര്‍ഷത്തിന്റെയും മാനങ്ങളാണ് ഓണം സംവാദത്തില്‍ ഉള്ളത് എന്ന് തോന്നുന്നു. ആധുനികവല്‍ക്കരണത്തിന്റെയും അതോടൊപ്പം നടക്കുന്ന മതനിരപേക്ഷവല്‍ക്കരണത്തിന്റെയും ഭാഗമായി പാരമ്പര്യത്തോട് തീര്‍ക്കേണ്ടിവരുന്ന കണക്കുകള്‍. ആധുനികതയും പാരമ്പര്യവും തമ്മിലുള്ള ദ്വന്ദ്വാത്മകതയെ എങ്ങനെയാണ് കാണുന്നത്?
പണിക്കര്‍: ഓണത്തെ സംബന്ധിച്ച വിവാദങ്ങളും ചര്‍ച്ചകളും യഥാര്‍ഥത്തില്‍ ഉന്നയിക്കുന്നത് ആധുനികതാ-പാരമ്പര്യ ദ്വന്ദ്വത്തിന്റെ പ്രശ്നമാണ്. മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ആധുനികത, പാരമ്പര്യവുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നു. ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ആഘോഷങ്ങളുടെയും ഒക്കെ തലത്തിലാകും പാരമ്പര്യം ആധുനികസമൂഹത്തില്‍ നിലനില്‍ക്കുന്നത്.
ഭൂതകാലത്തില്‍ എന്ത്സംഭവിച്ചു എന്നതാണ് പാരമ്പര്യം;അതിന്റെ പരിമിതമായ അര്‍ഥത്തില്‍. പാരമ്പര്യത്തിന് സമകാലീന ജീവിതത്തില്‍ ഉള്ള സ്ഥാനമെന്താണ് എന്നതാണ് ചര്‍ച്ച. പാരമ്പര്യത്തെ പൂര്‍ണമായി തിരസ്കരിച്ച് ഒരു സമൂഹത്തിന് മുന്നോട്ടുപോകാനാവില്ല. പാരമ്പര്യത്തിന്റെ ആശയങ്ങള്‍ നമ്മുടെ അവബോധത്തിന്റെ ഭാഗമാണ്. അത് നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. പാരമ്പര്യത്തില്‍ സംഭവിച്ചതിനെ യുക്തിസഹവും ക്രിയാത്മകവുമായി സമീപിക്കാനാകുമെങ്കില്‍, അവയെ ആധുനികതയുടെ സമ്പത്താക്കി മാറ്റാന്‍ കഴിയും. ക്രിയാത്മകമായ ഉപയോഗം, യുക്തിസഹമായ സമീപനം ഇതാണ് പാരമ്പര്യത്തോട് നാം പുലര്‍ത്തേണ്ടത്.
ഭൂതകാലത്തില്‍ സംഭവിച്ചത്, ഭൂതകാലം സൃഷ്ടിച്ച ഉല്‍പ്പന്നങ്ങള്‍, നിര്‍മിതികള്‍ ഒരു പ്രത്യേക വിഭാഗത്തിന്റെതായിരുന്നു എന്നതുകൊണ്ട് അവ തിരസ്കരിക്കേണ്ടതില്ല. ആ വിഭാഗം ഒരു ചൂഷണവിഭാഗമാണെങ്കില്‍പോലും. അവരുടെ നേതൃത്വത്തില്‍ ആയിരുന്നെങ്കിലും സാമൂഹികമായ ഉല്പാദനത്തിലൂടെയാണ് അവ സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ അവ സമൂഹത്തിന്റെ സാമാന്യ സമ്പത്താണ്. ആധുനിക സമൂഹത്തിന് ഇവ കുറേക്കൂടി സ്വതന്ത്രമായി വിനിമയം ചെയ്യാന്‍ കഴിയും. ഒരു കാലത്ത് പ്രതിലോമകരമായ പങ്ക് നിര്‍വഹിച്ച സാംസ്കാരിക നിര്‍മിതികളും കലാരൂപങ്ങളും നമ്മുടെ സമൂഹത്തിന്റെ പൊതുസ്വത്താണ്. അതിനെ നിരാകരിച്ചുകൊണ്ടല്ല ആധുനികത മുന്നോട്ടുപോകേണ്ടത്; സ്വാംശീകരിച്ചും സ്വന്തമാക്കിയുമാണ്. അതല്ലെങ്കില്‍ വലിയ ഒരു സമ്പത്ത്, ക്രിയാത്മകതയുടെ വലിയ ഒരു ശേഖരം സൌന്ദര്യാനുഭവത്തിന്റെയും മാനുഷികഭാവങ്ങളുടെയും വൈവിധ്യത്തെക്കുറിച്ചുള്ള അറിവ്, അനുഭവം എല്ലാം നമുക്ക് നഷ്ടമായിത്തീരും.
കഥകളി, കൂടിയാട്ടം എന്നിവ ഒരു വരേണ്യവര്‍ഗം സൃഷ്ടിച്ചതും ആസ്വദിച്ചതുമാണ് എന്ന് പറഞ്ഞ് അവയെ ആധുനികജീവിതം തിരസ്കരിക്കുകയാണോ വേണ്ടത്. അത് നമ്മുടെ സൌന്ദര്യശാസ്ത്രത്തിന്റെയും രസാനുഭവത്തിന്റെയും വലിയൊരു ശേഖരമാണെന്ന് തിരിച്ചറിഞ്ഞ് സ്വാംശീകരിക്കപ്പെടണം.
ഓണവും മലയാളിസമൂഹത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. തൃക്കാക്കരപ്പനും ഓണപ്പൂക്കളവും ഓണക്കളിയും ഓണസദ്യയും മാവേലിയുടെ സന്ദര്‍ശനവുമൊക്കെ അടങ്ങിയ ആഘോഷം സവര്‍ണത എന്നതിനേക്കാള്‍ പണക്കാരാണ് കൂടുതല്‍ ആഘോഷിക്കുക എന്നതിന് സംശയമില്ല. പണമില്ലാത്ത സവര്‍ണന് ആഘോഷത്തിന് വലിയ പൊലിമയുണ്ടാകാനിടയില്ല. ഓണാഘോഷങ്ങളില്‍ സവര്‍ണതയുടെ അംശമുണ്ടെന്ന് സമ്മതിക്കുക. എങ്കില്‍ ഓണം സവര്‍ണര്‍ക്ക് മാത്രമായി മാറ്റിവെക്കേണ്ടതുണ്ടോ?
ചോദ്യം: പാരമ്പര്യം ഒരു ആധുനകിവല്‍ക്കരണപദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒരു \\\'ഗണ\\\'മാണെന്ന് പറയാറുണ്ടല്ലോ.
പണിക്കര്‍: അധികം സങ്കീര്‍ണതകളിലേക്ക് പോകാതെത്തന്നെ പറയുകയാണെങ്കില്‍, പാരമ്പര്യം നിരന്തരമായി സൃഷ്ടിക്കപ്പെടുന്ന ഒന്നാണ്. മാറിക്കൊണ്ടിരിക്കുന്ന സമൂഹം അതിന്റെ വളര്‍ച്ചയില്‍ പാരമ്പര്യത്തെ നിരന്തരം പുനര്‍നിര്‍മിക്കുന്നു. ചിലവയെ പ്രാന്തവല്‍ക്കരിക്കുകയും ചെയ്യുന്നു. മറ്റുചിലവയെ പൂര്‍ണമായി തള്ളിക്കളയുകയും. അത്തരം സങ്കീര്‍ണ പ്രകിയയിലൂടെയാണ് ആധുനികത രൂപം കൊള്ളുന്നത്. അത് യുക്തിഭദ്രവും ക്രിയാത്മകവുമായ പ്രക്രിയയാണ്.
ഷാനവാസ്: യുക്തിയും ശാസ്ത്രീയതയും ആധുനിക ജീവിതത്തിന്റെ നിയാമകത്വം തീരുമാനിക്കുമ്പോഴും ഉപരിവര്‍ഗ ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന അയുക്തിയും അന്ധവിശ്വാസവും അസഹിഷ്ണുതയും.... അനാചാരങ്ങള്‍ നമ്മുടെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളില്‍ തന്നെയുണ്ട്. ഐ എസ് ആര്‍ ഒയില്‍ തേങ്ങയുടച്ചാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ ഇങ്ങനെയുണ്ടോ.....
പണിക്കര്‍: ഓരോ സമൂഹത്തിലും ഈ പ്രശ്നം ഓരോ വിധമാണ്. യുക്തിയെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഒരു സമൂഹത്തിനും കഴിഞ്ഞിട്ടില്ല; കഴിയുകയുമില്ല. യുക്തിയും വിശ്വാസവും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അവ പാരസ്പര്യം പുലര്‍ത്തുന്ന സന്ദര്‍ഭങ്ങളുമുണ്ട്. യുക്തിയും ശാസ്ത്രീയതയും ആചാരാനുഷ്ഠാനങ്ങളുടെ സമ്പ്രദായങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, എല്ലായ്പ്പോഴും അതിന് സാധ്യമാകാതെ വരുന്നു. എല്ലാ സമൂഹങ്ങളിലും യുക്തിക്ക് നിരക്കാത്ത വിശ്വാസങ്ങള്‍ ഉണ്ട്. സര്‍ക്കാരിനെപ്പോലുള്ള വലിയ സ്ഥാപനങ്ങള്‍ മതനിരപേക്ഷത മുന്നോട്ടുവെക്കുമ്പോള്‍ തന്നെ, പരമ്പരാഗതമായ ചില അനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു. അയുക്തി പലപ്പോഴും ഒരു ആചാരമായി സമുഹത്തില്‍ നൈരന്തര്യം സൂക്ഷിക്കുന്നു.
അധ്യായം എട്ട്
സവര്‍ണത, അവര്‍ണത
ഷാനവാസ്: സവര്‍ണത,അവര്‍ണത, വരേണ്യത തുടങ്ങിയ പരികല്പനകളെ എങ്ങനെയാണ് കാണുന്നത്.
പണിക്കര്‍: ഇത്തരത്തിലുള്ള എല്ല പരികല്പനകളും അധികാരവുമായി ബന്ധപ്പെട്ട് രൂപംകൊള്ളുന്ന സാംസ്കാരിക നിര്‍മിതികളാണ്. അധികാരം ആര്‍ജിക്കാനും നിലനിര്‍ത്താനും പ്രയോഗിക്കാനും നിര്‍മിക്കുന്ന പ്രത്യയശാസ്ത്ര ശക്തികള്‍. ഇത്തരത്തില്‍ അധികാരവുമായി ബന്ധപ്പെട്ടാണ് സവര്‍ണതയും വരേണ്യതയും രൂപംകൊള്ളുന്നത്.
സമൂഹത്തില്‍ പരമ്പരാഗതമായി ഒരു സവര്‍ണ മേധാവിത്വം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് ഒരു വിഭാഗത്തെ അടിച്ചമര്‍ത്തിക്കൊണ്ടാണ് നിലനിന്നത്. അതുപയോഗിച്ച് സവര്‍ണവിഭാഗം വലിയതോതിലുള്ള അധികാരം, സാമൂഹികാധികാരം കയ്യാളിയിട്ടുണ്ട്.
എന്നാല്‍ വരേണ്യതയും സവര്‍ണതയും നിശ്ചലമായ ഒരു സങ്കല്പമല്ല. ഇന്നത്തെ സവര്‍ണത നൂറുകൊല്ലം മുമ്പുള്ളതല്ല. ഈ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭൂതകാലത്തിന്റെ, ചരിത്രത്തിന്റെ കെണിയില്‍ നാം പെട്ടുപോകും. ചരിത്രത്തിന്റെ മൂര്‍ത്ത സന്ദര്‍ഭങ്ങളില്‍ നിന്നേ ഇത്തരം സങ്കല്പനങ്ങളെ വിശകലനം ചെയ്യാനാവൂ. അവക്ക് കേവലവും സ്വതന്ത്രവുമായ ചരിത്രമില്ല.
ഷാനവാസ്: സവര്‍ണത ഒരു മേല്‍ക്കോയ്മ പ്രത്യയശാസ്ത്രം എന്ന നിലയില്‍ നില്‍നില്‍ക്കുന്നുണ്ടല്ലോ. ഉദാഹരണമായി അവര്‍ണര്‍പോലും കൊതിക്കുന്ന ഒരു ജീവിതാവസ്ഥ എന്ന നിലയില്‍. അല്ലെങ്കില്‍ അവര്‍ണരെ സവര്‍ണത സ്വാംശീകരിക്കുന്നു; സ്വാധീനിക്കുന്നു.
പണിക്കര്‍: ഇതില്‍ മൂന്ന് കാര്യങ്ങളുണ്ട്. സവര്‍ണത എന്ന പ്രത്യയശാസ്ത്രം അവര്‍ണരെ സ്വാധീനത്തില്‍ നിലനിര്‍ത്തുന്നതിന് പ്രത്യയശാസ്ത്രപരമായി പ്രവര്‍ത്തിക്കുന്നു. ഈ പ്രത്യയശാസ്ത്രം സ്വാംശീകരിക്കുന്നതിലൂടെ കീഴാളരും സവര്‍ണതയുടെ നിയമങ്ങള്‍ക്ക് വഴിപ്പെടുന്നു. ഇന്ത്യയില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നതിന്റെ ഒരു വശം പ്രത്യയശാസ്ത്ര സ്വാധീനമാണ്.
പ്രേംചന്ദിന്റെ \\\'സദ്ഗതി\\\' എന്ന ഒരു കഥയുണ്ട്. സവര്‍ണതയുടെ ചൂഷണപരമായ സ്വാധീനത്തിന് സ്വമേധയാ വഴിപ്പെടുന്ന കീഴാളന്റെ കഥയാണത്. പ്രത്യയശാസ്ത്ര സ്വാധീനത്തെ എഴുത്തുകാരന്‍ എക്സ്പോസ് ചെയ്യുകയാണിവിടെ. പരമ്പരാഗതമായി സമൂഹത്തില്‍ നിലനിന്ന പ്രത്യശാസ്ത്രമാണിത്. അതിന്നെതിരായ പ്രസ്ഥാനങ്ങളാണ് കൊളോണിയല്‍ കാലഘട്ടങ്ങളില്‍ ഉണ്ടായത്. ജാതിവ്യവസ്ഥയെ ചോദ്യംചെയ്തുകൊണ്ട് ഒരു ജനാധിപത്യ പ്രസ്ഥാനം ഇന്ത്യയില്‍ വളര്‍ന്നുവന്നു. അത് ഒരതിര്‍ത്തിവരെ സവര്‍ണതയെ വെല്ലുവിളിച്ചു. കീഴാളരുടെയും ദളിതരുടെയും പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നു. അംബേദ്കര്‍, അതിന്റെ തലപ്പത്ത്, ആശയപരമായ നേതൃത്വം കൊടുത്തു.
കഴിഞ്ഞ കുറേ കൊല്ലമായി സവര്‍ണതയെ ആശയപരമായും സാംസ്കാരികമായും മുന്നോട്ടു കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന് ഹിന്ദുവര്‍ഗീയ ശക്തികളുടെ വളര്‍ച്ചയോടുകൂടി രാഷ്ട്രീയമായ മാനം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ 15-20 കൊല്ലമായി അത് വളരെ ശക്തിപ്പെട്ടിട്ടുണ്ട്. ഇതിന് സവര്‍ണരല്ലാത്ത ജനവിഭാഗങ്ങള്‍കൂടി കീഴ്പ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥാവിശേഷമുണ്ട്. മതാചാരത്തിലും ആരാധനാ സമ്പ്രദായത്തിലും ഒട്ടേറെ അവര്‍ണരുടെ സമ്പ്രദായങ്ങളെ സവര്‍ണവല്‍ക്കരിക്കാനുള്ള ശ്രമം ഈ അടുത്ത കാലത്ത് ശക്തിപ്പെട്ടിട്ടുണ്ട്. ഒരു വൃത്തം പൂര്‍ത്തിയാകുന്നു എന്നര്‍ഥം.
ഷാനവാസ്: സവര്‍ണതക്കെതിരായ ദളിത് വിമര്‍ശത്തെ എങ്ങനെയാണ് കാണുന്നത്? കാഞ്ച ഇളയ്യയുടെ വിമര്‍ശം. ഇത് വളരെ പ്രചാരമുണ്ടല്ലോ?
പണിക്കര്‍: കീഴാള, ദളിത് വിമര്‍ശത്തിന് ഒരു നീണ്ട ചരിത്രം ഉണ്ട്. പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള ചരിത്രം. മഹാരാഷ്ട്രയില്‍ ജ്യോതിബ ഫൂലെ, അംബേദ്കര്‍ കേരളത്തില്‍ അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍ എന്നിവര്‍ മുന്നോട്ടുവെച്ച സാമാന്യം വലിയൊരു ചരിത്രം ദളിത് വിമര്‍ശത്തിനുണ്ട്. അടുത്ത കാലത്ത് മഹാരാഷ്ട്രയില്‍ ദളിത് സാഹിത്യം ശക്തപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ ഈ ശാഖ വേണ്ടത്ര വളര്‍ന്നിട്ടില്ല. ഇവരെല്ലാം പ്രധാനമായി ഉന്നയിക്കുന്ന പ്രമേയം സാമൂഹിക വിവേചനത്തിന്റേതാണ്. അതിന്റെ ഭാഗമായി സവര്‍ണ സംസ്കാരം പ്രതിനിധാനം ചെയ്യുന്ന അധീശത്വത്തെ ചോദ്യം ചെയ്യുന്നു. കാഞ്ച ഇളയ്യ ഈ വഴിയില്‍ ശക്തമായ അഭിപ്രായ സമാഹരണം നടത്തി. ഇത് വളരെ സ്വാഗതാര്‍ഹമാണ്. കാരണം, സവര്‍ണമേധാവിത്വം ചെയ്യാന്‍ ശ്രമിച്ചതും ചെയ്തുകൊണ്ടിരിക്കുന്നതും അവര്‍ണരുടെ സാംസ്കാരിക പ്രയോഗങ്ങളെ താഴ്ത്തിക്കെട്ടുകയാണ്. അമ്പലങ്ങളുടെ കാര്യമായാലും ആരാധനാ സമ്പ്രദായങ്ങളുടെ കാര്യമായാലും സാമൂഹ്യാചാരങ്ങളുടെ കാര്യമായാലും താഴ്ത്തിക്കാണിക്കുന്നു. ദളിതരുടെ ആരാധനാ സമ്പ്രദായങ്ങള്‍ ബ്രാഹ്മണരുടെ ആരാധനാ സമ്പ്രദായങ്ങളില്‍നിന്ന് താഴെയാണെന്നു പറയുന്നതില്‍ ഒരര്‍ഥവുമില്ല. വ്യത്യസ്തമായ ആരാധനാ സമ്പ്രദായങ്ങള്‍ എന്നു മാത്രം. സവര്‍ണര്‍ക്ക് എന്തുകൊണ്ട് അധികാരം കയ്യാളാന്‍ കഴിയുന്നു എന്ന ചോദ്യമാണ് ഈ വിമര്‍ശം ഉന്നയിക്കേണ്ടത്. ഈ മേഖലയില്‍ ഒരുപക്ഷേ ദളിത് വിമര്‍ശത്തിന് ദൌര്‍ബല്യങ്ങളുണ്ട്.
ദളിത് വിമര്‍ശം ജാതിമേധാവിത്വത്തില്‍ അടങ്ങിയ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നു. പക്ഷേ അതില്‍ വര്‍ഗപരമായ വിമര്‍ശം പലപ്പോഴും സംയോജിപ്പിക്കാതെ പോകുന്നു. തല്‍ഫലമായി സമഗ്രമായ ഒരു സാമൂഹ്യ വിമര്‍ശം സാധ്യമാകാതെ പോകുന്നു. സാമൂഹികവും സാമ്പത്തികവുമായ സ്വഭാവത്തെ ഒന്നിപ്പിച്ചുകൊണ്ടുള്ള വിമര്‍ശത്തിനു മാത്രമേ ദളിതാവസ്ഥയെ പൂര്‍ണമായും വിമര്‍ശനവിധേയമാക്കാന്‍ കഴിയുകയുള്ളു. അല്ലെങ്കില്‍ ദളിത് വിമര്‍ശം സാമൂഹികവശത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ സാമ്പത്തിക അസമത്വത്തിന് വേണ്ടത്ര പ്രാധാന്യം കല്പിക്കാതെ പോയേക്കാം. മാത്രമല്ല, ഇന്ത്യയില്‍ ഉരുത്തിരിഞ്ഞുവന്നുകൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ ചൂഷകസ്വഭാവത്തെ തിരിച്ചറിയാതെ പോകുകയും ചെയ്യും. ഈ സന്ദര്‍ഭത്തില്‍ ദളിതരുടെ പരാധീനത ജാതീയം മാത്രമല്ലല്ലോ.
ഷാനവാസ്: ദളിത് വിമര്‍ശം ഗ്രാംഷിയുടെ \\\'കീഴാളപരത\\\' എന്ന ആശയസങ്കല്പത്തെ ഉപജീവിക്കുന്നുണ്ട്. മാര്‍ക്സിസ്റ്റ് ആയ ഗ്രാംഷി കീഴാളതയെ സംബന്ധിച്ച, അവരുടെ അവബോധ രൂപീകരണം സംബന്ധിച്ച ആശയം മുന്നോട്ടുവെക്കുന്നു. എങ്ങനെയാണ് ഈ സങ്കല്പത്തെ വ്യാഖ്യാനിക്കുക.
പണിക്കര്‍: ടൌയമഹലൃിേ എന്ന സങ്കല്പം പല വിധത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഞാനതിനെ അധികാരവുമായി ബന്ധപ്പെട്ട് മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. സമൂഹത്തിന്റെ അധികാര സ്ഥാനങ്ങളില്‍ ഇടമില്ലാത്ത, സ്വാധീനമില്ലാത്ത വിഭാഗങ്ങളെയാണ് കീഴാളര്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അധികാരം കയ്യാളുന്ന വിഭാഗങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് കീഴ്പ്പെടുന്ന ലോകവീക്ഷണവും സാമൂഹ്യപ്രവര്‍ത്തനവും ചര്യകളും കീഴാളര്‍ക്ക് ഉണ്ടായിരുന്നു.
ഷാനവാസ്: കീഴാളരുടെ സാംസ്കാരികമായ അവബോധ രൂപീകരണം എന്ന ആശയത്തെക്കുറിച്ച് വിശദീകരിക്കാമോ? കീഴാള ജീവിതത്തിന്റെ അന്തര്‍ധാര എന്ന നിലയില്‍ വിമോചക സ്വഭാവമുള്ള കീഴാളത എന്ന ആശയം. തൊഴിലാളിവര്‍ഗം എന്നതിനു പകരം കീഴാളര്‍ എന്ന് പ്രയോഗിക്കുന്നു ഗ്രാംഷി. ഇത് കര്‍ഷക തൊഴിലാളികളുടെ സാംസ്കാരികജീവിതവും ലോകവീക്ഷണവും സംബന്ധിച്ചാണെന്നു വ്യാഖ്യാനമുണ്ട്.
പണിക്കര്‍: ടൌയമഹലൃിേശ്യയുടെ, കീഴാളപരതയുടെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണ് എന്നതുമായി ബന്ധപ്പെട്ടാണ് അതിന്റെ വിമോചകസ്വഭാവം ഉരുത്തിരിയുന്നത്. അധികാരത്തിന് എങ്ങനെയാണ് അടിമപ്പെടുന്നത് എന്നതു പ്രധാനപ്പെട്ട പ്രശ്നമാണ്. കീഴാളര്‍ക്ക് അവരുടെതായ സ്വതന്ത്ര മണ്ഡലങ്ങളും അവബോധ തലങ്ങളുമുണ്ട്.
കീഴാളത്വത്തിന്റെതന്നെ വിവിധ തലങ്ങള്‍, വിവിധ വിഭാഗങ്ങള്‍. അവക്ക് ഓരോന്നിനുമുള്ള സാമൂഹ്യസാധ്യതകള്‍ വ്യത്യസ്തമാണ്. അതില്‍ പ്രധാനപ്പെട്ടതാണ് കീഴാളപരതയുടെ പ്രതിരോധ സാധ്യത. സബാള്‍ട്ടേണിറ്റിയുടെ ഭാഗമായിത്തന്നെ പ്രതിരോധ സാധ്യതകള്‍ രൂപപ്പെടുന്നു. ആ പ്രതിരോധ സാധ്യത പ്രായോഗികമാക്കാനുള്ള പരിശ്രമമാണ് കീഴാള രാഷ്ട്രീയത്തിന്റെ ലക്ഷ്യം. കീഴാളത്വത്തെ ചോദ്യം ചെയ്യാനുള്ള കഴിവ് സൃഷ്ടിക്കുന്ന രാഷ്ട്രീയം. അത്തരം രാഷ്ട്രീയം സൃഷ്ടിക്കുമ്പോള്‍ മാത്രമെ മേലാള വ്യവസ്ഥയെ ഉല്ലംഘിക്കാനുള്ള നീക്കം കീഴാളരുടെ ഭാഗത്തുനിന്നുണ്ടാകുകയുള്ളു. ഇത്തരമൊരു അവബോധം രൂപം കൊള്ളുന്നതില്‍ പല ഘടകങ്ങളുടെയും സ്വാധീനമുണ്ടാകാം. കീഴാളരുടെ ചെറുത്തുനില്‍പ്പുകള്‍, ജൈവബുദ്ധിജീവികളുടെ സ്വാധീനം എന്നിവ.
ഷാനവാസ്: കീഴാളത സാംസ്കാരിക നിര്‍മിതികള്‍ ഉണ്ടാക്കുന്നുണ്ടോ? സാംസ്കാരികമായ ഒരന്തര്‍ധാരയായി കീഴാളത നൈരന്തര്യം നിലനിര്‍ത്തുന്നുണ്ടോ?
പണിക്കര്‍: കീഴാളതക്ക് സാംസ്കാരികമായ ഒരു സ്വതന്ത്ര മണ്ഡലമുണ്ട്. അതു കീഴാളരുടെ ജീവിതാനുഭവത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്. പക്ഷേ അതിനെ മേലാളര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ആ നിയന്ത്രണത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതില്‍, നിശ്ശബ്ദമായാണെങ്കില്‍കൂടി, കീഴാള അവബോധം നിക്ഷിപ്തമാണ്. ഈ അവബോധമാണ് വ്യത്യസ്തമായ രീതികളില്‍ ചെറുത്തുനില്‍പ്പായി പ്രകടമാകുന്നത്.
ഷാനവാസ്: മേലാളതയോട് ഏറ്റുമുട്ടിക്കൊണ്ടല്ലാതെ, കീഴാളത ഒരു സാംസ്കാരിക നിര്‍മിതിയായി സമാന്തരത്വം കൈക്കൊള്ളുന്നുണ്ടോ?
പണിക്കര്‍: കീഴാളര്‍ ഇന്ന് സ്വയം തിരിച്ചറിയുന്നത് അധികാരവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അത്തരം ഇടങ്ങളില്‍ ആണ് ആ അവബോധം സൃഷ്ടിക്കപ്പെടുന്നത്. അത് രണ്ടുതരത്തിലാണ് സംഭവിക്കുന്നത്. ഒന്ന:് പ്രകടമായ ഉല്‍പ്പാദന-സാമ്പത്തിക ബന്ധങ്ങള്‍. ആ ബന്ധങ്ങള്‍ കീഴാളരെ വേര്‍തിരിച്ചു നിര്‍ത്തുന്നു. ഇത് തങ്ങള്‍ വ്യത്യസ്തമാണ് എന്ന അവബോധവും സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നു.
രണ്ടാമത് ജീവിതചര്യ. സംസ്കാരം എന്ന് സാമാന്യമായി പറയാവുന്നത.് അത് കീഴാള അവബോധരൂപീകരണത്തില്‍ ഒരു പങ്ക് വഹിക്കുന്നു. എന്നാല്‍ അത് തികച്ചും സ്വതന്ത്രമായി നിലനില്‍ക്കുന്ന ഒന്നല്ല. സാംസ്കാരിക ജീവിതം നിരന്തരമായ താരതമ്യത്തിനും പരസ്പര സ്വാംശീകരണത്തിനും വിധേയമാകുന്നുണ്ട്.
മേലാളര്‍ അടിച്ചേല്‍പ്പിക്കുന്ന പല പരാധീനതകളുമുണ്ട്. സമൂഹത്തില്‍ വ്യവഹരിക്കാനുള്ള സ്വാതന്ത്യ്ര നിഷേധമാണ് ഒന്ന്. ഇത് ദളിതരില്‍ സാംസ്കാരിക അപകര്‍ഷം സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് അമ്പലങ്ങളിലും അമ്പലപരിസരങ്ങളിലും ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചത്. ഇത് തങ്ങള്‍ കീഴാളരാണ് എന്ന അവബോധം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചു. തങ്ങളുടെ സ്വാതന്ത്യ്രത്തെക്കുറിച്ചുള്ള ഒരു ബോധവും അതവരില്‍ സൃഷ്ടിക്കുന്നു.
ഷാനവാസ്: വരേണ്യമായി നിലനിന്ന ഒരു സമൂഹത്തിന്റെമേല്‍ അധിനിവേശമോ കുടിയേറ്റമോ സംഭവിക്കുമ്പോള്‍ പുതുതായി അധികാരം കയ്യാളിയ വിഭാഗത്തിന്റെ സാംസ്കാരികമൂല്യങ്ങളും സംസ്കാരവും പഴയ അധികാരി വിഭാഗത്തിന്റെ അടക്കം ജനങ്ങളുടെ മേല്‍ നിഴല്‍ വിരിക്കുന്നു. ഇത് വരേണ്യതയില്‍നിന്ന് ചില വിഭാഗങ്ങളെ കീഴാളനിലയിലേക്ക് കൊണ്ടുവരുന്നില്ലേ?
പണിക്കര്‍: അതുവരെ അധികാരം കയ്യാളിയ വിഭാഗങ്ങള്‍ക്ക് അത് നഷ്ടമായി എന്ന് വരാം. മറ്റൊരു വിഭാഗം അധികാരം കയ്യാളുമ്പോള്‍ നേരത്തെയുള്ളവര്‍ റശുഹമരലറ ആകുന്ന അവസ്ഥയുണ്ടാകുന്നു. പഴയ അധികാരബന്ധങ്ങള്‍ മാറി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു. അങ്ങനെ അധികാരം കയ്യാളുന്ന വിഭാഗങ്ങളുടെ സംസ്കാരം ഉന്നത സംസ്കാരമായി വിലയിരുത്തപ്പെടുന്നു. ആ സംസ്കാരം വ്യാപരിക്കാനുള്ള ശ്രമം നടക്കുന്നു. കീഴ്പ്പെടുത്തിയ സമൂഹത്തിന്റെ സാംസ്കാരിക രൂപങ്ങളെ റശുഹമരല ചെയ്യാനുള്ള ശ്രമം നടക്കുന്നു.
ഉദാഹരണമായി കൊളോണിയല്‍ അധിനിവേശകാലഘട്ടത്തില്‍ എല്ലാ അറിവിന്റെ രൂപങ്ങളെയും അത്തരം ഒരു റശുഹമരലാലി ന് വിധേയമാക്കിയിട്ടുണ്ട് ഇംഗ്ളീഷ് വൈദ്യത്തിന്റെ കാര്യത്തില്‍. ആയുര്‍വേദത്തിന്റെ ഫലപ്രാപ്തിയെയും ശക്തിയെയുംകുറിച്ച് അലോപ്പതി ഡോക്ടര്‍മാര്‍ക്ക് വരെ അറിവുള്ളതായിരുന്നു. എന്നാല്‍ ഇംഗ്ളീഷ് വൈദ്യം വ്യാപരിക്കപ്പെടുകയും തദ്ദേശീയമായ ആയുര്‍വേദ പാരമ്പര്യത്തെ അവഗണിക്കുകയും ചെയ്തു. എല്ലാ മേഖലയിലും ഈ പ്രക്രിയ നടക്കുന്നുണ്ട്. അടിമപ്പെടുത്തുക, കീഴ്പ്പെടുത്തുക എന്നതിന്റെ അനിഷേധ്യഭാഗമായ പ്രകിയയാണിത്. ലോകത്ത് എല്ലായിടത്തും സംഭവിച്ച അധിനിവേശങ്ങളിലും ഇത് നടന്നിട്ടുണ്ട്. ഇന്ത്യയിലും പല ചരിത്രഘട്ടങ്ങളിലും ഈ പ്രക്രിയ നടന്നിട്ടുണ്ട്.
കീഴാളന്റെ ഓണം
ഷാനവാസ്: അഞ്ചു സംസ്ഥാനങ്ങളില്‍നിന്നുള്ളവരുണ്ടല്ലോ താങ്കളുടെ കുടുംബത്തില്‍? താങ്കളുടെ കുടുംബത്തില്‍ ആഘോഷങ്ങള്‍ എങ്ങനെയാണ്?
പണിക്കര്‍: ധാരാളം ആഘോഷങ്ങളുണ്ട് എന്റെ കുടുംബത്തില്‍. വിവിധ സാംസ്കാരിക പശ്ചാത്തലമുള്ളവ. വിവിധ മതസ്തരുടെ. ഓണം, ദീപാവലി, ക്രിസ്തുമസ് എന്നിവയെല്ലാം അക്കൂട്ടത്തിലുണ്ട്. ഇവയൊന്നും അവയുടെ മതപരിവേഷത്തിലല്ല ആഘോഷിക്കുന്നത്. ഒരു മതനിരപേക്ഷ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട്. ഓണത്തിന് ഞങ്ങള്‍ സദ്യയുണ്ടാക്കും. ദീപാവലിക്ക് വിളക്കുകള്‍ കൊളുത്തും. കുട്ടികള്‍ പടക്കംപൊട്ടിക്കുകയും പൂത്തിരി കത്തിക്കുകയും ചെയ്യും. ക്രിസ്തുമസ്സും മറ്റ് മതസ്ഥരുടെ ആഘോഷങ്ങളും ഞങ്ങള്‍ കുടുംബത്തില്‍ ആചരിക്കാറുണ്ട്.
സാമൂഹ്യാഘോഷങ്ങള്‍, ഏത് മതത്തില്‍ ഊന്നിയതായാലും സ്വാംശീകരിക്കണമെന്നതാണ് എന്റെ അഭിപ്രായം. സാമൂഹ്യജീവിതത്തില്‍ അത്തരം സമ്പര്‍ക്കങ്ങളും സന്ദര്‍ഭങ്ങളും ഉണ്ടാകേണ്ടതാണ്. അത് സാമൂഹ്യബന്ധങ്ങളെ സുദൃഢമാക്കുന്നു. ഈ സാമൂഹികതയാണ് ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഖാക്കള്‍ക്കും ഇടക്കുള്ള ഒരു പൊതുമണ്ഡലമായി ആഘോഷങ്ങളെ ജനാധിപത്യവല്‍ക്കരിക്കാന്‍ കഴിയണം.
അത്തരം ഒരു സമീപനത്തിന്റെ ഭാഗമായാണ് ഞാന്‍ ഓണാഘോഷത്തെ കാണുന്നത്. ഓണസദ്യക്ക് പച്ചക്കറിയേ പാടുള്ളു എന്നില്ല. ഹിന്ദുക്കള്‍ സസ്യാഹാരികളാണെന്ന മിത്ത് വര്‍ഗീയത സൃഷ്ടിച്ചതാണല്ലോ. ഞങ്ങള്‍ ദില്ലിയില്‍ ഓണമാഘോഷിക്കുമ്പോള്‍ സദ്യ കാളനിലും ഓലനിലും അടങ്ങിനിന്നില്ല. മത്സ്യവും മാംസവുമൊക്കെ പതിവായിരുന്നു. ഇത്തരം ഒരിടമാണ് എന്റെ ജീവിതത്തില്‍ ഞാന്‍ സൃഷ്ടിച്ചിട്ടുള്ളത്.
വിക്ടോറിയ കോളേജില്‍ പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ ഓണസദ്യ ഉണ്ടായിരുന്നു. കോമാട്ടില്‍ മാധവമേനോനാണ് അന്ന് വൈസ് പ്രിന്‍സിപ്പാള്‍. ഹോസ്റ്റലിന്റെ ചീഫ് വാര്‍ഡനും. അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ഒരു തവണത്തെ ഓണസദ്യക്ക് നോണ്‍-വെജും വേണമെന്ന് ഞങ്ങളാവശ്യപ്പെട്ടു. ഞങ്ങളുടെ ആവശ്യം മാധവമോനോന്‍സമ്മതിക്കുകയും ഓണസദ്യക്ക് നോണ്‍-വെജ് വിളമ്പുകയും ചെയ്തു. ഇത് 1950-കളിലെ കാര്യമാണ്. ഇന്ന് എന്ത് സംഭവിക്കുന്നു എന്നറിയില്ല.
ഷാനവാസ്: സവര്‍ണതയെക്കുറിച്ചാണ് ചര്‍ച്ച. ഓണംപോലുള്ള ആഘോഷങ്ങള്‍ സവര്‍ണതയുടെ ആഘോഷമാണോ എന്ന ചോദ്യം. സെക്കുലര്‍കേരളത്തിന്റെ ദേശീയാഘോഷമായി ഓണത്തെ കാണാനാവില്ല എന്ന സംവാദ പരിസരത്തോട് എങ്ങനെ സമീപിക്കുന്നു.
പണിക്കര്‍: ആഘോഷങ്ങള്‍ എല്ലാം സങ്കീര്‍ണമായ ചരിത്രസാഹചര്യത്തിലൂടെയാണ് വികസിച്ചിട്ടുള്ളത്. അവക്കൊന്നും ഒറ്റപ്പെട്ട സ്വഭാവമല്ല ഇന്നുള്ളത്. പല വൈരുധ്യങ്ങളും അതില്‍ കാണാം. നാടോടി പാരമ്പര്യം മുതല്‍ വരേണ്യ സ്വഭാവം വരെ. മനുഷ്യനും പരിസ്ഥിതിയുമായും ബന്ധം പല ആഘോഷങ്ങളിലും പ്രതിഫലിക്കുന്നു. ഋതുഭേദവുമായുള്ള ബന്ധങ്ങള്‍. ഐതിഹ്യപരമായ പശ്ചാത്തലം. ഒരു സാമൂഹ്യവ്യവസ്ഥയുടെ സന്തുലിതാവസ്ഥ എങ്ങനെയാണ് നിലനില്‍ക്കുന്നത് എന്നത് സംബന്ധിച്ച് മിത്തുകള്‍ അറിവുകള്‍ നല്‍കും. പല ആചാരങ്ങളും സാമൂഹ്യബന്ധങ്ങളെ സൂചിപ്പിക്കുന്നവയാണ്. ഓണത്തല്ലില്‍ സാമൂഹിക സന്തുലിതാവസ്ഥ സംബന്ധിച്ച ചില ആശയങ്ങള്‍ കാണാം. ഓണപ്പുടവ , ഓണക്കാഴ്ച ഇവയെല്ലാം ചില സാമൂഹ്യബന്ധങ്ങളുടെ അടയാളങ്ങളും വിനിമയങ്ങളുമാണ്.
അതില്‍ സവര്‍ണാവര്‍ണ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അതുപോലെ വര്‍ഗപരമായ വ്യത്യാസങ്ങളുമുണ്ട്. ഏതെങ്കിലുമൊരു ഭാഗം മാത്രമെടുത്ത് മൊത്തം സ്വഭാവത്തെ വിലയിരുത്താനാവില്ല. ഇത്തരം ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും സാമൂഹ്യമായ ലൊക്കേഷന്‍ എന്ത് എന്ന് മനസ്സിലാക്കുകയും അതിന്റെ പ്രാധാന്യം തിരിച്ചറിയുകയും വേണം.
ഷാനവാസ്: ആഘോഷങ്ങളെക്കുറിച്ച് തായാട്ട് തുടങ്ങിവെച്ച ഒരു ചര്‍ച്ചയെ മുന്നോട്ടു കൊണ്ടുപോകുകയാണു താന്‍ എന്നാണ് കെഇഎന്‍ പറയുന്നത്. ആഘോഷങ്ങള്‍ ഭൂതകാലത്തിന്റെ ചില സാംസ്കാരിക നിര്‍മ്മിതികള്‍ എന്ന നിലയില്‍ എങ്ങനെ കാണുന്നു.
പണിക്കര്‍: ആഘോഷങ്ങള്‍ക്കു രണ്ടു വശമുണ്ട്. അത് ജനങ്ങളുടെ സാംസ്കാരിക ജീവിതവുമായി ബന്ധപ്പെട്ടതാണെന്നിരിക്കെത്തന്നെ, അവ നിലവിലുള്ള ഒരു പാട് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചും ആചരിക്കപ്പെടുന്നുണ്ട്. അമ്പലം, പള്ളി തുടങ്ങിയ സ്ഥാപനങ്ങള്‍ ആഘോഷങ്ങളുടെയും സാംസ്കാരിക സംഗമങ്ങളുടെയും സ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ ശ്രമം നടത്തുന്നുണ്ട്. അതോടൊപ്പം സാംസ്കാരികമായ ഒരു പാട് രൂപങ്ങളും നിര്‍മ്മിതികളും കലാരൂപങ്ങളും ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ജാതി മത വിത്യാസമില്ലാതെ പങ്കെടുക്കുന്ന ഉല്‍സവങ്ങള്‍ ഇതിന്റെ മറ്റൊരു വശമാണ്. നമ്മുടെ ഗ്രാമങ്ങളിലെ ഉല്‍സവങ്ങള്‍ വിശേഷിച്ചും അങ്ങനെയാണ്. ഇന്ന് ഇവയെ കുറേശെയായി ഒരു മത വിഭാഗത്തിന്റേതാക്കി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നു. ഉല്‍സവങ്ങളുടെ പഴയ സ്വഭാവം വീണ്ടെടുക്കാന്‍ കഴിയണം. അതിലെ കലാരൂപങ്ങള്‍ആധുനിക ജീവിതത്തിന്റേതാക്കി മാറ്റാന്‍ കഴിയണം.
ഷാനവാസ്: ഓണം മഹബലിയുടേതാണെങ്കില്‍ തൃക്കാക്കര ക്ഷേത്രത്തില്‍ അന്ന് നമിക്കപ്പെടുന്നത് വാമനനെയാണ്. ഈ വൈരുധ്യത്തെ എങ്ങനെ കാണുന്നു?
പണിക്കര്‍: ഓണത്തെ സംബന്ധിച്ച മിത്തില്‍ വാമനന്‍ ഒരു ഭാഗം അഭിനയിക്കുന്നുണ്ട്. മഹാബലി മറ്റൊരു ഭാഗവും. അങ്ങനെ ഒരു ആഖ്യാനവും, കഥയും രൂപപ്പെട്ടു. എങ്ങനെയാണ് മഹാബലി പാതാളത്തിലെത്തിപ്പെട്ടത് എന്ന പ്രധാനപ്പെട്ട ചോദ്യവും ഈ മിത്തിനെ ആഘോഷിക്കുമ്പോള്‍ ഇന്ന് ഉന്നയിക്കേണ്ടതുണ്ട്. അതില്‍ സമൂഹത്തിലെ സാംസ്കാരിക സമരത്തിന്റെ ഒരു സന്ദര്‍ഭത്തെ വായിച്ചെടുക്കാം. സവര്‍ണ്ണ ദൈവങ്ങളുടെ, കൂടെ സവര്‍ണ്ണരുടെ കാപട്യം തുറന്നു കാട്ടപ്പെടുന്ന അവസരം എന്ന നിലയില്‍ ആ മിത്തിനെ പുനര്‍നിര്‍മ്മിക്കാം. ഓണത്തിന് അങ്ങനെ ഒരു കീഴാള വായനയും സ്വാംശീകരണവും സാധ്യമാണ്.
ഷാനവാസ്: ആഘോഷങ്ങളില്‍ മിത്തും ചരിത്രവും ഉണ്ടല്ലോ. എന്താണ് ഓണത്തിന്റെ മിത്തും ചരിത്രവും? മിത്തിന്റെ വിശകലനം പല ചരിത്രവസ്തുതകളിലേക്കും നയിക്കുമല്ലോ.
പണിക്കര്‍: പല ആഘോഷങ്ങളെയുംപോലെ ഓണവും സാമാന്യജീവിതത്തിന്റെ ഒരു സാധൂകരണമാണ്. ചുഷണം നിലനില്‍ക്കുന്ന സമൂഹത്തില്‍ ചൂഷിതര്‍ക്ക് അതില്ലാത്ത ഒന്നിനെക്കുറിച്ച് സങ്കല്‍പ്പിക്കാനുള്ള അവസരം. ജീവിതത്തില്‍ ഇല്ലാത്ത ഒരു സന്ദര്‍ഭത്തെ ഉണ്ടാക്കുകയും കിനാവ് കാണുകയും ചെയ്യുക.
ഇന്ത്യയില്‍ പല സമൂഹങ്ങളിലും ഇത്തരം ആഘോഷങ്ങളുണ്ട്. കൊല്ലത്തിലൊരിക്കല്‍ സവര്‍ണരുടെ അമ്പലങ്ങളില്‍ കയറി കൊള്ളചെയ്യാനുള്ള സ്വാതന്ത്യ്രം ആദിവാസികള്‍ക്ക് നല്‍കുന്ന പ്രദേശമുണ്ട്. ജീവിതത്തിന്റെ ക്ളേശങ്ങളില്‍നിന്ന് ഒരു ദിവസത്തെ മോചനം, സമൃദ്ധി, സന്തോഷം. ഓണവും അപ്രകാരം നല്ല നാളെയും ഇന്നലെയും സംബന്ധിച്ച മിത്താണ് സൂക്ഷിക്കുന്നത്.
അതേ സമയം ചരിത്രപരമായി വളര്‍ന്നുവന്ന ആഘോഷം എന്ന നിലയില്‍ അതില്‍ സങ്കീര്‍ണതകളും ചരിത്രത്തിന്റെ പാടുകളും കാണാം. പലതരത്തിലുള്ള സാമൂഹ്യാനുഭവങ്ങളിലൂടെ കടന്നുപോന്ന സമൂഹത്തിലെ മാറ്റങ്ങളും അധികാര ബന്ധങ്ങളും ആഘോഷങ്ങളിലും മിത്തുകളിലും എല്ലാം സ്പര്‍ശിക്കുകയും അവയെ മാറ്റിമറിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നു. ചരിത്രപരമായി വളര്‍ന്നുവന്ന എല്ലാ കാര്യങ്ങളും ഇങ്ങനെയാണ്. ഈ സങ്കീര്‍ണതകള്‍ നിലനില്‍ക്കുമ്പോള്‍തന്നെ അതിന്റെ സാമൂഹികമാനവും ഒരു മിത്തെന്ന നിലയിലുള്ള അതിജീവനശേഷിയും നാം ഉള്‍ക്കൊള്ളേണ്ടതാണ്.
ഷാനവാസ്: ആധുനികതയും പാരമ്പര്യവും തമ്മിലുള്ള പാരസ്പര്യത്തിന്റെയും സംഘര്‍ഷത്തിന്റെയും മാനങ്ങളാണ് ഓണം സംവാദത്തില്‍ ഉള്ളത് എന്ന് തോന്നുന്നു. ആധുനികവല്‍ക്കരണത്തിന്റെയും അതോടൊപ്പം നടക്കുന്ന മതനിരപേക്ഷവല്‍ക്കരണത്തിന്റെയും ഭാഗമായി പാരമ്പര്യത്തോട് തീര്‍ക്കേണ്ടിവരുന്ന കണക്കുകള്‍. ആധുനികതയും പാരമ്പര്യവും തമ്മിലുള്ള ദ്വന്ദ്വാത്മകതയെ എങ്ങനെയാണ് കാണുന്നത്?
പണിക്കര്‍: ഓണത്തെ സംബന്ധിച്ച വിവാദങ്ങളും ചര്‍ച്ചകളും യഥാര്‍ഥത്തില്‍ ഉന്നയിക്കുന്നത് ആധുനികതാ-പാരമ്പര്യ ദ്വന്ദ്വത്തിന്റെ പ്രശ്നമാണ്. മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ആധുനികത, പാരമ്പര്യവുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നു. ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ആഘോഷങ്ങളുടെയും ഒക്കെ തലത്തിലാകും പാരമ്പര്യം ആധുനികസമൂഹത്തില്‍ നിലനില്‍ക്കുന്നത്.
ഭൂതകാലത്തില്‍ എന്ത്സംഭവിച്ചു എന്നതാണ് പാരമ്പര്യം;അതിന്റെ പരിമിതമായ അര്‍ഥത്തില്‍. പാരമ്പര്യത്തിന് സമകാലീന ജീവിതത്തില്‍ ഉള്ള സ്ഥാനമെന്താണ് എന്നതാണ് ചര്‍ച്ച. പാരമ്പര്യത്തെ പൂര്‍ണമായി തിരസ്കരിച്ച് ഒരു സമൂഹത്തിന് മുന്നോട്ടുപോകാനാവില്ല. പാരമ്പര്യത്തിന്റെ ആശയങ്ങള്‍ നമ്മുടെ അവബോധത്തിന്റെ ഭാഗമാണ്. അത് നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. പാരമ്പര്യത്തില്‍ സംഭവിച്ചതിനെ യുക്തിസഹവും ക്രിയാത്മകവുമായി സമീപിക്കാനാകുമെങ്കില്‍, അവയെ ആധുനികതയുടെ സമ്പത്താക്കി മാറ്റാന്‍ കഴിയും. ക്രിയാത്മകമായ ഉപയോഗം, യുക്തിസഹമായ സമീപനം ഇതാണ് പാരമ്പര്യത്തോട് നാം പുലര്‍ത്തേണ്ടത്.
ഭൂതകാലത്തില്‍ സംഭവിച്ചത്, ഭൂതകാലം സൃഷ്ടിച്ച ഉല്‍പ്പന്നങ്ങള്‍, നിര്‍മിതികള്‍ ഒരു പ്രത്യേക വിഭാഗത്തിന്റെതായിരുന്നു എന്നതുകൊണ്ട് അവ തിരസ്കരിക്കേണ്ടതില്ല. ആ വിഭാഗം ഒരു ചൂഷണവിഭാഗമാണെങ്കില്‍പോലും. അവരുടെ നേതൃത്വത്തില്‍ ആയിരുന്നെങ്കിലും സാമൂഹികമായ ഉല്പാദനത്തിലൂടെയാണ് അവ സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ അവ സമൂഹത്തിന്റെ സാമാന്യ സമ്പത്താണ്. ആധുനിക സമൂഹത്തിന് ഇവ കുറേക്കൂടി സ്വതന്ത്രമായി വിനിമയം ചെയ്യാന്‍ കഴിയും. ഒരു കാലത്ത് പ്രതിലോമകരമായ പങ്ക് നിര്‍വഹിച്ച സാംസ്കാരിക നിര്‍മിതികളും കലാരൂപങ്ങളും നമ്മുടെ സമൂഹത്തിന്റെ പൊതുസ്വത്താണ്. അതിനെ നിരാകരിച്ചുകൊണ്ടല്ല ആധുനികത മുന്നോട്ടുപോകേണ്ടത്; സ്വാംശീകരിച്ചും സ്വന്തമാക്കിയുമാണ്. അതല്ലെങ്കില്‍ വലിയ ഒരു സമ്പത്ത്, ക്രിയാത്മകതയുടെ വലിയ ഒരു ശേഖരം സൌന്ദര്യാനുഭവത്തിന്റെയും മാനുഷികഭാവങ്ങളുടെയും വൈവിധ്യത്തെക്കുറിച്ചുള്ള അറിവ്, അനുഭവം എല്ലാം നമുക്ക് നഷ്ടമായിത്തീരും.
കഥകളി, കൂടിയാട്ടം എന്നിവ ഒരു വരേണ്യവര്‍ഗം സൃഷ്ടിച്ചതും ആസ്വദിച്ചതുമാണ് എന്ന് പറഞ്ഞ് അവയെ ആധുനികജീവിതം തിരസ്കരിക്കുകയാണോ വേണ്ടത്. അത് നമ്മുടെ സൌന്ദര്യശാസ്ത്രത്തിന്റെയും രസാനുഭവത്തിന്റെയും വലിയൊരു ശേഖരമാണെന്ന് തിരിച്ചറിഞ്ഞ് സ്വാംശീകരിക്കപ്പെടണം.
ഓണവും മലയാളിസമൂഹത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. തൃക്കാക്കരപ്പനും ഓണപ്പൂക്കളവും ഓണക്കളിയും ഓണസദ്യയും മാവേലിയുടെ സന്ദര്‍ശനവുമൊക്കെ അടങ്ങിയ ആഘോഷം സവര്‍ണത എന്നതിനേക്കാള്‍ പണക്കാരാണ് കൂടുതല്‍ ആഘോഷിക്കുക എന്നതിന് സംശയമില്ല. പണമില്ലാത്ത സവര്‍ണന് ആഘോഷത്തിന് വലിയ പൊലിമയുണ്ടാകാനിടയില്ല. ഓണാഘോഷങ്ങളില്‍ സവര്‍ണതയുടെ അംശമുണ്ടെന്ന് സമ്മതിക്കുക. എങ്കില്‍ ഓണം സവര്‍ണര്‍ക്ക് മാത്രമായി മാറ്റിവെക്കേണ്ടതുണ്ടോ?
ചോദ്യം: പാരമ്പര്യം ഒരു ആധുനകിവല്‍ക്കരണപദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒരു \'ഗണ\'മാണെന്ന് പറയാറുണ്ടല്ലോ.
പണിക്കര്‍: അധികം സങ്കീര്‍ണതകളിലേക്ക് പോകാതെത്തന്നെ പറയുകയാണെങ്കില്‍, പാരമ്പര്യം നിരന്തരമായി സൃഷ്ടിക്കപ്പെടുന്ന ഒന്നാണ്. മാറിക്കൊണ്ടിരിക്കുന്ന സമൂഹം അതിന്റെ വളര്‍ച്ചയില്‍ പാരമ്പര്യത്തെ നിരന്തരം പുനര്‍നിര്‍മിക്കുന്നു. ചിലവയെ പ്രാന്തവല്‍ക്കരിക്കുകയും ചെയ്യുന്നു. മറ്റുചിലവയെ പൂര്‍ണമായി തള്ളിക്കളയുകയും. അത്തരം സങ്കീര്‍ണ പ്രകിയയിലൂടെയാണ് ആധുനികത രൂപം കൊള്ളുന്നത്. അത് യുക്തിഭദ്രവും ക്രിയാത്മകവുമായ പ്രക്രിയയാണ്.
ഷാനവാസ്: യുക്തിയും ശാസ്ത്രീയതയും ആധുനിക ജീവിതത്തിന്റെ നിയാമകത്വം തീരുമാനിക്കുമ്പോഴും ഉപരിവര്‍ഗ ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന അയുക്തിയും അന്ധവിശ്വാസവും അസഹിഷ്ണുതയും.... അനാചാരങ്ങള്‍ നമ്മുടെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളില്‍ തന്നെയുണ്ട്. ഐ എസ് ആര്‍ ഒയില്‍ തേങ്ങയുടച്ചാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ ഇങ്ങനെയുണ്ടോ.....
പണിക്കര്‍: ഓരോ സമൂഹത്തിലും ഈ പ്രശ്നം ഓരോ വിധമാണ്. യുക്തിയെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഒരു സമൂഹത്തിനും കഴിഞ്ഞിട്ടില്ല; കഴിയുകയുമില്ല. യുക്തിയും വിശ്വാസവും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അവ പാരസ്പര്യം പുലര്‍ത്തുന്ന സന്ദര്‍ഭങ്ങളുമുണ്ട്. യുക്തിയും ശാസ്ത്രീയതയും ആചാരാനുഷ്ഠാനങ്ങളുടെ സമ്പ്രദായങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, എല്ലായ്പ്പോഴും അതിന് സാധ്യമാകാതെ വരുന്നു. എല്ലാ സമൂഹങ്ങളിലും യുക്തിക്ക് നിരക്കാത്ത വിശ്വാസങ്ങള്‍ ഉണ്ട്. സര്‍ക്കാരിനെപ്പോലുള്ള വലിയ സ്ഥാപനങ്ങള്‍ മതനിരപേക്ഷത മുന്നോട്ടുവെക്കുമ്പോള്‍ തന്നെ, പരമ്പരാഗതമായ ചില അനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു. അയുക്തി പലപ്പോഴും ഒരു ആചാരമായി സമുഹത്തില്‍ നൈരന്തര്യം സൂക്ഷിക്കുന്നു.
അധ്യായം എട്ട്
സവര്‍ണത, അവര്‍ണത
ഷാനവാസ്: സവര്‍ണത,അവര്‍ണത, വരേണ്യത തുടങ്ങിയ പരികല്പനകളെ എങ്ങനെയാണ് കാണുന്നത്.
പണിക്കര്‍: ഇത്തരത്തിലുള്ള എല്ല പരികല്പനകളും അധികാരവുമായി ബന്ധപ്പെട്ട് രൂപംകൊള്ളുന്ന സാംസ്കാരിക നിര്‍മിതികളാണ്. അധികാരം ആര്‍ജിക്കാനും നിലനിര്‍ത്താനും പ്രയോഗിക്കാനും നിര്‍മിക്കുന്ന പ്രത്യയശാസ്ത്ര ശക്തികള്‍. ഇത്തരത്തില്‍ അധികാരവുമായി ബന്ധപ്പെട്ടാണ് സവര്‍ണതയും വരേണ്യതയും രൂപംകൊള്ളുന്നത്.
സമൂഹത്തില്‍ പരമ്പരാഗതമായി ഒരു സവര്‍ണ മേധാവിത്വം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് ഒരു വിഭാഗത്തെ അടിച്ചമര്‍ത്തിക്കൊണ്ടാണ് നിലനിന്നത്. അതുപയോഗിച്ച് സവര്‍ണവിഭാഗം വലിയതോതിലുള്ള അധികാരം, സാമൂഹികാധികാരം കയ്യാളിയിട്ടുണ്ട്.
എന്നാല്‍ വരേണ്യതയും സവര്‍ണതയും നിശ്ചലമായ ഒരു സങ്കല്പമല്ല. ഇന്നത്തെ സവര്‍ണത നൂറുകൊല്ലം മുമ്പുള്ളതല്ല. ഈ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭൂതകാലത്തിന്റെ, ചരിത്രത്തിന്റെ കെണിയില്‍ നാം പെട്ടുപോകും. ചരിത്രത്തിന്റെ മൂര്‍ത്ത സന്ദര്‍ഭങ്ങളില്‍ നിന്നേ ഇത്തരം സങ്കല്പനങ്ങളെ വിശകലനം ചെയ്യാനാവൂ. അവക്ക് കേവലവും സ്വതന്ത്രവുമായ ചരിത്രമില്ല.
ഷാനവാസ്: സവര്‍ണത ഒരു മേല്‍ക്കോയ്മ പ്രത്യയശാസ്ത്രം എന്ന നിലയില്‍ നില്‍നില്‍ക്കുന്നുണ്ടല്ലോ. ഉദാഹരണമായി അവര്‍ണര്‍പോലും കൊതിക്കുന്ന ഒരു ജീവിതാവസ്ഥ എന്ന നിലയില്‍. അല്ലെങ്കില്‍ അവര്‍ണരെ സവര്‍ണത സ്വാംശീകരിക്കുന്നു; സ്വാധീനിക്കുന്നു.
പണിക്കര്‍: ഇതില്‍ മൂന്ന് കാര്യങ്ങളുണ്ട്. സവര്‍ണത എന്ന പ്രത്യയശാസ്ത്രം അവര്‍ണരെ സ്വാധീനത്തില്‍ നിലനിര്‍ത്തുന്നതിന് പ്രത്യയശാസ്ത്രപരമായി പ്രവര്‍ത്തിക്കുന്നു. ഈ പ്രത്യയശാസ്ത്രം സ്വാംശീകരിക്കുന്നതിലൂടെ കീഴാളരും സവര്‍ണതയുടെ നിയമങ്ങള്‍ക്ക് വഴിപ്പെടുന്നു. ഇന്ത്യയില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നതിന്റെ ഒരു വശം പ്രത്യയശാസ്ത്ര സ്വാധീനമാണ്.
പ്രേംചന്ദിന്റെ \'സദ്ഗതി\' എന്ന ഒരു കഥയുണ്ട്. സവര്‍ണതയുടെ ചൂഷണപരമായ സ്വാധീനത്തിന് സ്വമേധയാ വഴിപ്പെടുന്ന കീഴാളന്റെ കഥയാണത്. പ്രത്യയശാസ്ത്ര സ്വാധീനത്തെ എഴുത്തുകാരന്‍ എക്സ്പോസ് ചെയ്യുകയാണിവിടെ. പരമ്പരാഗതമായി സമൂഹത്തില്‍ നിലനിന്ന പ്രത്യശാസ്ത്രമാണിത്. അതിന്നെതിരായ പ്രസ്ഥാനങ്ങളാണ് കൊളോണിയല്‍ കാലഘട്ടങ്ങളില്‍ ഉണ്ടായത്. ജാതിവ്യവസ്ഥയെ ചോദ്യംചെയ്തുകൊണ്ട് ഒരു ജനാധിപത്യ പ്രസ്ഥാനം ഇന്ത്യയില്‍ വളര്‍ന്നുവന്നു. അത് ഒരതിര്‍ത്തിവരെ സവര്‍ണതയെ വെല്ലുവിളിച്ചു. കീഴാളരുടെയും ദളിതരുടെയും പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നു. അംബേദ്കര്‍, അതിന്റെ തലപ്പത്ത്, ആശയപരമായ നേതൃത്വം കൊടുത്തു.
കഴിഞ്ഞ കുറേ കൊല്ലമായി സവര്‍ണതയെ ആശയപരമായും സാംസ്കാരികമായും മുന്നോട്ടു കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന് ഹിന്ദുവര്‍ഗീയ ശക്തികളുടെ വളര്‍ച്ചയോടുകൂടി രാഷ്ട്രീയമായ മാനം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ 15-20 കൊല്ലമായി അത് വളരെ ശക്തിപ്പെട്ടിട്ടുണ്ട്. ഇതിന് സവര്‍ണരല്ലാത്ത ജനവിഭാഗങ്ങള്‍കൂടി കീഴ്പ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥാവിശേഷമുണ്ട്. മതാചാരത്തിലും ആരാധനാ സമ്പ്രദായത്തിലും ഒട്ടേറെ അവര്‍ണരുടെ സമ്പ്രദായങ്ങളെ സവര്‍ണവല്‍ക്കരിക്കാനുള്ള ശ്രമം ഈ അടുത്ത കാലത്ത് ശക്തിപ്പെട്ടിട്ടുണ്ട്. ഒരു വൃത്തം പൂര്‍ത്തിയാകുന്നു എന്നര്‍ഥം.
ഷാനവാസ്: സവര്‍ണതക്കെതിരായ ദളിത് വിമര്‍ശത്തെ എങ്ങനെയാണ് കാണുന്നത്? കാഞ്ച ഇളയ്യയുടെ വിമര്‍ശം. ഇത് വളരെ പ്രചാരമുണ്ടല്ലോ?
പണിക്കര്‍: കീഴാള, ദളിത് വിമര്‍ശത്തിന് ഒരു നീണ്ട ചരിത്രം ഉണ്ട്. പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള ചരിത്രം. മഹാരാഷ്ട്രയില്‍ ജ്യോതിബ ഫൂലെ, അംബേദ്കര്‍ കേരളത്തില്‍ അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍ എന്നിവര്‍ മുന്നോട്ടുവെച്ച സാമാന്യം വലിയൊരു ചരിത്രം ദളിത് വിമര്‍ശത്തിനുണ്ട്. അടുത്ത കാലത്ത് മഹാരാഷ്ട്രയില്‍ ദളിത് സാഹിത്യം ശക്തപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ ഈ ശാഖ വേണ്ടത്ര വളര്‍ന്നിട്ടില്ല. ഇവരെല്ലാം പ്രധാനമായി ഉന്നയിക്കുന്ന പ്രമേയം സാമൂഹിക വിവേചനത്തിന്റേതാണ്. അതിന്റെ ഭാഗമായി സവര്‍ണ സംസ്കാരം പ്രതിനിധാനം ചെയ്യുന്ന അധീശത്വത്തെ ചോദ്യം ചെയ്യുന്നു. കാഞ്ച ഇളയ്യ ഈ വഴിയില്‍ ശക്തമായ അഭിപ്രായ സമാഹരണം നടത്തി. ഇത് വളരെ സ്വാഗതാര്‍ഹമാണ്. കാരണം, സവര്‍ണമേധാവിത്വം ചെയ്യാന്‍ ശ്രമിച്ചതും ചെയ്തുകൊണ്ടിരിക്കുന്നതും അവര്‍ണരുടെ സാംസ്കാരിക പ്രയോഗങ്ങളെ താഴ്ത്തിക്കെട്ടുകയാണ്. അമ്പലങ്ങളുടെ കാര്യമായാലും ആരാധനാ സമ്പ്രദായങ്ങളുടെ കാര്യമായാലും സാമൂഹ്യാചാരങ്ങളുടെ കാര്യമായാലും താഴ്ത്തിക്കാണിക്കുന്നു. ദളിതരുടെ ആരാധനാ സമ്പ്രദായങ്ങള്‍ ബ്രാഹ്മണരുടെ ആരാധനാ സമ്പ്രദായങ്ങളില്‍നിന്ന് താഴെയാണെന്നു പറയുന്നതില്‍ ഒരര്‍ഥവുമില്ല. വ്യത്യസ്തമായ ആരാധനാ സമ്പ്രദായങ്ങള്‍ എന്നു മാത്രം. സവര്‍ണര്‍ക്ക് എന്തുകൊണ്ട് അധികാരം കയ്യാളാന്‍ കഴിയുന്നു എന്ന ചോദ്യമാണ് ഈ വിമര്‍ശം ഉന്നയിക്കേണ്ടത്. ഈ മേഖലയില്‍ ഒരുപക്ഷേ ദളിത് വിമര്‍ശത്തിന് ദൌര്‍ബല്യങ്ങളുണ്ട്.
ദളിത് വിമര്‍ശം ജാതിമേധാവിത്വത്തില്‍ അടങ്ങിയ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നു. പക്ഷേ അതില്‍ വര്‍ഗപരമായ വിമര്‍ശം പലപ്പോഴും സംയോജിപ്പിക്കാതെ പോകുന്നു. തല്‍ഫലമായി സമഗ്രമായ ഒരു സാമൂഹ്യ വിമര്‍ശം സാധ്യമാകാതെ പോകുന്നു. സാമൂഹികവും സാമ്പത്തികവുമായ സ്വഭാവത്തെ ഒന്നിപ്പിച്ചുകൊണ്ടുള്ള വിമര്‍ശത്തിനു മാത്രമേ ദളിതാവസ്ഥയെ പൂര്‍ണമായും വിമര്‍ശനവിധേയമാക്കാന്‍ കഴിയുകയുള്ളു. അല്ലെങ്കില്‍ ദളിത് വിമര്‍ശം സാമൂഹികവശത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ സാമ്പത്തിക അസമത്വത്തിന് വേണ്ടത്ര പ്രാധാന്യം കല്പിക്കാതെ പോയേക്കാം. മാത്രമല്ല, ഇന്ത്യയില്‍ ഉരുത്തിരിഞ്ഞുവന്നുകൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ ചൂഷകസ്വഭാവത്തെ തിരിച്ചറിയാതെ പോകുകയും ചെയ്യും. ഈ സന്ദര്‍ഭത്തില്‍ ദളിതരുടെ പരാധീനത ജാതീയം മാത്രമല്ലല്ലോ.
ഷാനവാസ്: ദളിത് വിമര്‍ശം ഗ്രാംഷിയുടെ \'കീഴാളപരത\' എന്ന ആശയസങ്കല്പത്തെ ഉപജീവിക്കുന്നുണ്ട്. മാര്‍ക്സിസ്റ്റ് ആയ ഗ്രാംഷി കീഴാളതയെ സംബന്ധിച്ച, അവരുടെ അവബോധ രൂപീകരണം സംബന്ധിച്ച ആശയം മുന്നോട്ടുവെക്കുന്നു. എങ്ങനെയാണ് ഈ സങ്കല്പത്തെ വ്യാഖ്യാനിക്കുക.
പണിക്കര്‍: ടൌയമഹലൃിേ എന്ന സങ്കല്പം പല വിധത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഞാനതിനെ അധികാരവുമായി ബന്ധപ്പെട്ട് മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. സമൂഹത്തിന്റെ അധികാര സ്ഥാനങ്ങളില്‍ ഇടമില്ലാത്ത, സ്വാധീനമില്ലാത്ത വിഭാഗങ്ങളെയാണ് കീഴാളര്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അധികാരം കയ്യാളുന്ന വിഭാഗങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് കീഴ്പ്പെടുന്ന ലോകവീക്ഷണവും സാമൂഹ്യപ്രവര്‍ത്തനവും ചര്യകളും കീഴാളര്‍ക്ക് ഉണ്ടായിരുന്നു.
ഷാനവാസ്: കീഴാളരുടെ സാംസ്കാരികമായ അവബോധ രൂപീകരണം എന്ന ആശയത്തെക്കുറിച്ച് വിശദീകരിക്കാമോ? കീഴാള ജീവിതത്തിന്റെ അന്തര്‍ധാര എന്ന നിലയില്‍ വിമോചക സ്വഭാവമുള്ള കീഴാളത എന്ന ആശയം. തൊഴിലാളിവര്‍ഗം എന്നതിനു പകരം കീഴാളര്‍ എന്ന് പ്രയോഗിക്കുന്നു ഗ്രാംഷി. ഇത് കര്‍ഷക തൊഴിലാളികളുടെ സാംസ്കാരികജീവിതവും ലോകവീക്ഷണവും സംബന്ധിച്ചാണെന്നു വ്യാഖ്യാനമുണ്ട്.
പണിക്കര്‍: ടൌയമഹലൃിേശ്യയുടെ, കീഴാളപരതയുടെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണ് എന്നതുമായി ബന്ധപ്പെട്ടാണ് അതിന്റെ വിമോചകസ്വഭാവം ഉരുത്തിരിയുന്നത്. അധികാരത്തിന് എങ്ങനെയാണ് അടിമപ്പെടുന്നത് എന്നതു പ്രധാനപ്പെട്ട പ്രശ്നമാണ്. കീഴാളര്‍ക്ക് അവരുടെതായ സ്വതന്ത്ര മണ്ഡലങ്ങളും അവബോധ തലങ്ങളുമുണ്ട്.
കീഴാളത്വത്തിന്റെതന്നെ വിവിധ തലങ്ങള്‍, വിവിധ വിഭാഗങ്ങള്‍. അവക്ക് ഓരോന്നിനുമുള്ള സാമൂഹ്യസാധ്യതകള്‍ വ്യത്യസ്തമാണ്. അതില്‍ പ്രധാനപ്പെട്ടതാണ് കീഴാളപരതയുടെ പ്രതിരോധ സാധ്യത. സബാള്‍ട്ടേണിറ്റിയുടെ ഭാഗമായിത്തന്നെ പ്രതിരോധ സാധ്യതകള്‍ രൂപപ്പെടുന്നു. ആ പ്രതിരോധ സാധ്യത പ്രായോഗികമാക്കാനുള്ള പരിശ്രമമാണ് കീഴാള രാഷ്ട്രീയത്തിന്റെ ലക്ഷ്യം. കീഴാളത്വത്തെ ചോദ്യം ചെയ്യാനുള്ള കഴിവ് സൃഷ്ടിക്കുന്ന രാഷ്ട്രീയം. അത്തരം രാഷ്ട്രീയം സൃഷ്ടിക്കുമ്പോള്‍ മാത്രമെ മേലാള വ്യവസ്ഥയെ ഉല്ലംഘിക്കാനുള്ള നീക്കം കീഴാളരുടെ ഭാഗത്തുനിന്നുണ്ടാകുകയുള്ളു. ഇത്തരമൊരു അവബോധം രൂപം കൊള്ളുന്നതില്‍ പല ഘടകങ്ങളുടെയും സ്വാധീനമുണ്ടാകാം. കീഴാളരുടെ ചെറുത്തുനില്‍പ്പുകള്‍, ജൈവബുദ്ധിജീവികളുടെ സ്വാധീനം എന്നിവ.
ഷാനവാസ്: കീഴാളത സാംസ്കാരിക നിര്‍മിതികള്‍ ഉണ്ടാക്കുന്നുണ്ടോ? സാംസ്കാരികമായ ഒരന്തര്‍ധാരയായി കീഴാളത നൈരന്തര്യം നിലനിര്‍ത്തുന്നുണ്ടോ?
പണിക്കര്‍: കീഴാളതക്ക് സാംസ്കാരികമായ ഒരു സ്വതന്ത്ര മണ്ഡലമുണ്ട്. അതു കീഴാളരുടെ ജീവിതാനുഭവത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്. പക്ഷേ അതിനെ മേലാളര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ആ നിയന്ത്രണത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതില്‍, നിശ്ശബ്ദമായാണെങ്കില്‍കൂടി, കീഴാള അവബോധം നിക്ഷിപ്തമാണ്. ഈ അവബോധമാണ് വ്യത്യസ്തമായ രീതികളില്‍ ചെറുത്തുനില്‍പ്പായി പ്രകടമാകുന്നത്.
ഷാനവാസ്: മേലാളതയോട് ഏറ്റുമുട്ടിക്കൊണ്ടല്ലാതെ, കീഴാളത ഒരു സാംസ്കാരിക നിര്‍മിതിയായി സമാന്തരത്വം കൈക്കൊള്ളുന്നുണ്ടോ?
പണിക്കര്‍: കീഴാളര്‍ ഇന്ന് സ്വയം തിരിച്ചറിയുന്നത് അധികാരവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അത്തരം ഇടങ്ങളില്‍ ആണ് ആ അവബോധം സൃഷ്ടിക്കപ്പെടുന്നത്. അത് രണ്ടുതരത്തിലാണ് സംഭവിക്കുന്നത്. ഒന്ന:് പ്രകടമായ ഉല്‍പ്പാദന-സാമ്പത്തിക ബന്ധങ്ങള്‍. ആ ബന്ധങ്ങള്‍ കീഴാളരെ വേര്‍തിരിച്ചു നിര്‍ത്തുന്നു. ഇത് തങ്ങള്‍ വ്യത്യസ്തമാണ് എന്ന അവബോധവും സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നു.
രണ്ടാമത് ജീവിതചര്യ. സംസ്കാരം എന്ന് സാമാന്യമായി പറയാവുന്നത.് അത് കീഴാള അവബോധരൂപീകരണത്തില്‍ ഒരു പങ്ക് വഹിക്കുന്നു. എന്നാല്‍ അത് തികച്ചും സ്വതന്ത്രമായി നിലനില്‍ക്കുന്ന ഒന്നല്ല. സാംസ്കാരിക ജീവിതം നിരന്തരമായ താരതമ്യത്തിനും പരസ്പര സ്വാംശീകരണത്തിനും വിധേയമാകുന്നുണ്ട്.
മേലാളര്‍ അടിച്ചേല്‍പ്പിക്കുന്ന പല പരാധീനതകളുമുണ്ട്. സമൂഹത്തില്‍ വ്യവഹരിക്കാനുള്ള സ്വാതന്ത്യ്ര നിഷേധമാണ് ഒന്ന്. ഇത് ദളിതരില്‍ സാംസ്കാരിക അപകര്‍ഷം സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് അമ്പലങ്ങളിലും അമ്പലപരിസരങ്ങളിലും ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചത്. ഇത് തങ്ങള്‍ കീഴാളരാണ് എന്ന അവബോധം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചു. തങ്ങളുടെ സ്വാതന്ത്യ്രത്തെക്കുറിച്ചുള്ള ഒരു ബോധവും അതവരില്‍ സൃഷ്ടിക്കുന്നു.
ഷാനവാസ്: വരേണ്യമായി നിലനിന്ന ഒരു സമൂഹത്തിന്റെമേല്‍ അധിനിവേശമോ കുടിയേറ്റമോ സംഭവിക്കുമ്പോള്‍ പുതുതായി അധികാരം കയ്യാളിയ വിഭാഗത്തിന്റെ സാംസ്കാരികമൂല്യങ്ങളും സംസ്കാരവും പഴയ അധികാരി വിഭാഗത്തിന്റെ അടക്കം ജനങ്ങളുടെ മേല്‍ നിഴല്‍ വിരിക്കുന്നു. ഇത് വരേണ്യതയില്‍നിന്ന് ചില വിഭാഗങ്ങളെ കീഴാളനിലയിലേക്ക് കൊണ്ടുവരുന്നില്ലേ?
പണിക്കര്‍: അതുവരെ അധികാരം കയ്യാളിയ വിഭാഗങ്ങള്‍ക്ക് അത് നഷ്ടമായി എന്ന് വരാം. മറ്റൊരു വിഭാഗം അധികാരം കയ്യാളുമ്പോള്‍ നേരത്തെയുള്ളവര്‍ റശുഹമരലറ ആകുന്ന അവസ്ഥയുണ്ടാകുന്നു. പഴയ അധികാരബന്ധങ്ങള്‍ മാറി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു. അങ്ങനെ അധികാരം കയ്യാളുന്ന വിഭാഗങ്ങളുടെ സംസ്കാരം ഉന്നത സംസ്കാരമായി വിലയിരുത്തപ്പെടുന്നു. ആ സംസ്കാരം വ്യാപരിക്കാനുള്ള ശ്രമം നടക്കുന്നു. കീഴ്പ്പെടുത്തിയ സമൂഹത്തിന്റെ സാംസ്കാരിക രൂപങ്ങളെ റശുഹമരല ചെയ്യാനുള്ള ശ്രമം നടക്കുന്നു.
ഉദാഹരണമായി കൊളോണിയല്‍ അധിനിവേശകാലഘട്ടത്തില്‍ എല്ലാ അറിവിന്റെ രൂപങ്ങളെയും അത്തരം ഒരു റശുഹമരലാലി ന് വിധേയമാക്കിയിട്ടുണ്ട് ഇംഗ്ളീഷ് വൈദ്യത്തിന്റെ കാര്യത്തില്‍. ആയുര്‍വേദത്തിന്റെ ഫലപ്രാപ്തിയെയും ശക്തിയെയുംകുറിച്ച് അലോപ്പതി ഡോക്ടര്‍മാര്‍ക്ക് വരെ അറിവുള്ളതായിരുന്നു. എന്നാല്‍ ഇംഗ്ളീഷ് വൈദ്യം വ്യാപരിക്കപ്പെടുകയും തദ്ദേശീയമായ ആയുര്‍വേദ പാരമ്പര്യത്തെ അവഗണിക്കുകയും ചെയ്തു. എല്ലാ മേഖലയിലും ഈ പ്രക്രിയ നടക്കുന്നുണ്ട്. അടിമപ്പെടുത്തുക, കീഴ്പ്പെടുത്തുക എന്നതിന്റെ അനിഷേധ്യഭാഗമായ പ്രകിയയാണിത്. ലോകത്ത് എല്ലായിടത്തും സംഭവിച്ച അധിനിവേശങ്ങളിലും ഇത് നടന്നിട്ടുണ്ട്. ഇന്ത്യയിലും പല ചരിത്രഘട്ടങ്ങളിലും ഈ പ്രക്രിയ നടന്നിട്ടുണ്ട്.
ചോദ്യം: ഇപ്രകാരം മാറ്റിനിര്‍ത്തപ്പെടുന്ന സംസ്കാരത്തിന്റെ സമ്പന്നതയും ശക്തിയും മറ്റുനിലകളില്‍ പ്രവര്‍ത്തനക്ഷമമായി എന്ന് വരില്ലേ?
പണിക്കര്‍: അതുകൊണ്ടാണ് അത്തരം മേഖലകളില്‍ ചെറുത്ത്നില്‍പ്പ് ഉണ്ടാകുന്നത്, പുനര്‍ജീവനം ഉണ്ടാകുന്നത്. പത്തൊമ്പതാം നുറ്റാണ്ടില്‍ ആയുര്‍വേദം ഇപ്രകാരം പുനര്‍ജീവനം തേടിയതായി കാണാം. ഇത് ഒരു അവഗണനയോടും മാറ്റിനിര്‍ത്തലിനോടും ഉള്ള പ്രതികരണമായിരുന്നു. ആയുര്‍വേദ സമ്പ്രദായത്തിലെ സമ്പന്നതയും ശക്തിയും അതിനെ ഒരു ചെറുത്തുനില്‍പ്പിന് പ്രാപ്തമാക്കി എന്ന് പറയാം. ഇത് എല്ലാ മേഖലകളിലും സംഭവിച്ചിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംപാദത്തില്‍ ഇന്ത്യയിലെ മിക്കവാറും എല്ലാ ക്രിയാത്മക മേഖലകളിലും ഇത് സംഭവിച്ചിട്ടുണ്ട്. സംഗീതം, നാടകം, സാഹിത്യം തുടങ്ങിയ മേഖലകളിലൊക്കെ. കൊളോണിയലിസത്തോടുള്ള പ്രതികരണം എന്ന നിലക്കാണിത് വരുന്നത്. അതില്‍ പല സങ്കീര്‍ണതകളുമുണ്ട്. പല വിധത്തിലാണ് അത് സംഭവിക്കുന്നത്. പുനരുത്ഥാനവാദവും അത്തരം സങ്കീര്‍ണമായ ഒരു സാഹചര്യത്തിന്റെ നിര്‍മിതിയാണ്.
അവസാനം ഓണത്തെക്കുറിച്ച് വീണ്ടും. തൃക്കാക്കര പ്പനെയും വാമനനെയും മഹാബലിയെയും വേണ്ടെന്ന് വെക്കാം. എന്നാലും ഓണം നിലനില്‍ക്കുകതന്നെ ചെയ്യും. കാരണം ഓണം അവയില്‍നിന്നൊക്കെ ബഹുദൂരം പോയിരിക്കുന്നു.
ഷാനവാസ്: ദേശീയ ജനകീയത എന്ന സങ്കല്‍പത്തില്‍ കീഴാള ജീവിതത്തിന്റെ സ്ഥാനമെന്താകും. കീഴാള അവബോധത്തിന് മേല്‍ക്കോയ്മ സിദ്ധിക്കുന്ന ഒരു ഘട്ടമാണല്ലോ അത്....
പണിക്കര്‍: വര്‍ഗാധിഷ്ഠിതിമായ സാമൂഹിക സാഹചര്യങ്ങളില്‍ നിന്നാണ് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തത്. ജനാധിപത്യ ക്രമത്തിന്റെ സാക്ഷാല്‍കാരം സ്വാഭാവികമായും ജനങ്ങള്‍ക്ക് അതിലുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ജനാധിപത്യം ജനകീയമായിത്തീരേണ്ടുന്ന അനിവാര്യത. ഇവിടെയാണ് സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ സമാഹരിച്ചുകൊണ്ടുള്ള ഒരു ജനാധിപത്യ വ്യവസ്ഥയുടെ രൂപം എന്ന ആശയം വരുന്നത്.
രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ വ്യത്യസ്ത ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ എങ്ങിനെയാണ് ഏകീകരിക്കപ്പെടുക എന്ന പ്രശ്നമാണ് രണ്ടാമത് വരുന്നത്. ഇത്തരം ഏകീകരണത്തില്‍ പല വൈരുദ്ധ്യങ്ങളുമുണ്ട്്. വര്‍ഗാധിഷ്ഠിതമായ ഒരു സംവിധാനത്തില്‍ ഈ സമാഹരണവും ഏകീകരണവും പലപ്പോഴും ഉപരിപ്ളവം മാത്രമാണ്. അതുകൊണ്ട് അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. ഡിസ്കണ്ടന്റ് അങ്ങനെത്തന്നെ അവശേഷിക്കുന്നു. ഈ സാഹചര്യത്തിലാണ് നാഷണല്‍-പോപ്പുലര്‍ എന്ന ഗ്രാംഷിയുടെ പരികല്‍പന ഉടലെടുക്കുന്നത്. അത് ജനകീയമായ ഉള്ളടക്കമുള്ള ഒരു ദേശീയതയെ വിഭാവനം ചെയ്യുന്നു.
ഷാനവാസ്: കീഴാള സാംസ്കാരിക നിര്‍മ്മിതികളെ ഒരു ജനകീയ ദേശീയത അടയാളപ്പെടുത്തുന്നത് എങ്ങിനെയാകും..
പണിക്കര്‍: നാഷണല്‍ പോപ്പുലര്‍ എന്ന സങ്കല്‍പം തന്നെ വൈവിധ്യമുള്ള സാംസ്കാരിക ധാരകളെ, സാമൂഹ്യ താല്‍പര്യങ്ങളെ സ്വാംശീകരിക്കുക എന്നതുമായി ബന്ധപ്പെട്ടതാണ്. അവയ്ക്ക് ജനകീയമായ ഒരു ഉള്ളടക്കം പകരുന്നു. ഇങ്ങനെ സ്വാംശീകരിക്കപ്പെടുമ്പോള്‍, അല്ലെങ്കില്‍ വിവിധ ധാരകളെ ഒരു ചട്ടക്കൂടില്‍ കൊണ്ടുവരുമ്പോള്‍, സംഭവിക്കുന്നത് പല ധാരകളും പ്രാന്തവല്‍ക്കരിപ്പെടുന്നു എന്നതാണ്. അത്തരം പ്രാന്തവല്‍ക്കരണത്തിനെതിരായ ജാഗ്രതയാണ് ഒരു ജനകീയ ദേശീയത അടയാളപ്പെടുത്തുന്നത്. കീഴാള സാംസ്കാരിക ധാരകളെ അതിന്റെ ജൈവികത ചോര്‍ന്നു പോകാതെ സ്വാംശീകരിക്കപ്പെടുന്നു. മറ്റു തരത്തിലുള്ള സാമൂഹ്യക്രമങ്ങള്‍ കീഴാളതയുടെ രൂപങ്ങളെ പുറംന്തള്ളുകയോ പ്രാന്തവല്‍ക്കരിക്കുകയോ ചെയ്യുമ്പോള്‍, ജനകീയ ദേശീയ സംസ്കാരം അവയെ ജനാധിപത്യ വേദിയിലേക്ക് ആനയിക്കുന്നു. അി്യ ളീൃാമശീിേ ീള മ ിമശീിേമഹുീുൌഹമൃ രീഹഹലരശ്േല ംവശരവ ശ ശാുീശൈയഹല, ൌിഹല വേല ഴൃലമ ാമ ീള ുലമമിെ ളമൃാലൃ യൌൃ ശാൌെഹമിേലീൌഹ്യെ ശിീ ുീഹശശേരമഹ ഹശളല എന്നാണു ഗ്രാംഷി പറയുന്നത്. ദളിത് സംസ്കാരികതയുടെ കാര്യത്തിലും ഇതു ശരിയാണ്. അവയ്ക്ക് സ്വന്തം തനിമയില്‍ വര്‍ത്തിക്കാന്‍ കഴിയുമ്പോള്‍ തന്നെ ഒരു ജനകീയ ദേശീയതയുടെ ഭാഗമായി നിലകൊള്ളാനുള്ള കഴിവുണ്ടാവുകയും വേണം.
ഷാനവാസ്: ദളിത് ചരിത്ര രചന പോരാടുന്ന ഒരു സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. പലപ്പോഴും അക്കാദമിക ചരിത്രത്തിന്റെ നിസ്സംഗത അത് സൂക്ഷിക്കുന്നില്ല. പോരാടുന്ന വിഭാഗങ്ങള്‍ തങ്ങളുടെ പോരാട്ടത്തിന്റെ ഉപകരണമായി ചരിത്രത്തില്‍ നിന്ന് മുദ്രവാക്യങ്ങളും രൂപങ്ങളും നായകബിംബങ്ങളും കണ്ടെടുക്കുന്നു. കാഞ്ച ഇളയ്യയുടെ ബുദ്ധനെക്കുറിച്ചുള്ള വായന ഉദാഹരണം. ബുദ്ധന്‍ എന്ന ഒരു പൌരാണിക ജനനായകനെ ആധുനിക രാഷ്ട്ര സംവിധാനത്തിന്റെ വെളിച്ചത്തില്‍ പുനര്‍വായന നടത്തുക...
ചരിത്രത്തിനു പല വായനകളും സാധ്യമാണ്. ചരിത്ര വിജ്ഞാനത്തിന്റെ പുരോഗതി തന്നെ ഈ വായനയുടെ ഫലമാണ്. സ്ത്രീ പക്ഷവായനയും, കീഴാള വായനയും, വര്‍ഗവായനയുമൊക്കെ ഈ ചരിത്ര വിജഞാനത്തിനു മുതല്‍കൂട്ടുണ്ടാക്കുന്നു. അവയൊക്കെ ചരിത്രത്തോടു സത്യസന്ധത പുലര്‍ത്തുന്നതാകണം. പോരാട്ടത്തിനു വേണ്ടിയായാലും ചരിത്രത്തെ അശാസ്ത്രീയമായി ഉപയോഗിക്കുന്നതില്‍ അപകടമുണ്ട്. ഒരു സമൂഹത്തിന്റെ അവബോധത്തെയും സ്വയം തിരിച്ചറിയലിനെയും അത് സാരമായി ബാധിച്ചേക്കും.
ഷാനവാസ്: ഹിന്ദുവര്‍ഗീയ വാദികളുടെ ചരിത്ര പുനരെഴുത്ത് താങ്കള്‍ ദീര്‍ഘമായും ഫലപ്രദമായും വിമര്‍ശന വിധേയമാക്കുന്നുണ്ട്്. ദളിത് ചരിത്രമെഴുത്തിന്റെ അപകാതക എന്താണ്?
പണിക്കര്‍: പ്രൊഫഷണല്‍ ചരിത്ര പഠനങ്ങളില്‍ ദളിത് ചരിത്ര രചന വേണ്ടത്ര ശ്രദ്ധ ആര്‍ജിച്ചിട്ടില്ല. ഡി ആര്‍ ചനനയേയും ആര്‍ എസ് ശര്‍മ്മയെയും പോലുള്ള ആദ്യ കാല മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ ഈ മേഖലയില്‍ ഗവേഷണം നടത്തുകയുണ്ടായെങ്കിലും ആ പ്രവണത വളരെയൊന്നും ശക്തിയാര്‍ജിക്കുകയുണ്ടായില്ല. കീഴാള ചരിത്രകാരന്മാരും ദളിത് ചരിത്രത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നത് അത്ഭുതമായി തോന്നാം. അടുത്ത കാലത്ത് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലും മറ്റു ചില സ്ഥാപനങ്ങളിലും കുറേ യുവചരിത്രകാരന്മാര്‍ ഈ മേഖലയെ പഠനവിധേയമാക്കിയിട്ടുണ്ട്. ഈ പഠനങ്ങള്‍ ദളിതരുടെ ചരിത്രത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹ്യ യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചത്തില്‍, വിലയിരുത്താന്‍ ശ്രമിക്കുന്നവയാണ്. പക്ഷേ സമാന്തരമായി വളര്‍ന്നു വരുന്ന ജനപ്രിയ (പോപ്പുലര്‍) ചരിത്രം പലപ്പോഴും വേണ്ടത്ര സൂക്ഷ്മത പുലര്‍ത്തുന്നുണ്ടോ എന്നതു സംശയമാണ്. പോരാട്ടത്തിന്റെയും എതിര്‍പ്പിന്റെയും ആവേശത്തില്‍, ചരിത്രത്തിന്റെ സത്യസന്ധതയും വസ്തുനിഷ്ഠതയും നഷ്ടപ്പെട്ടുകൂട. പലരും പറയുന്നത് പോലെ നിഷ്പക്ഷതയുടെ അനിവാര്യതയല്ല ഞാന്‍ സൂചിപ്പിക്കുന്നത്. പ്രതിരോധത്തിന്റെ ആയുധമെന്ന നിലയില്‍ ചരിത്രത്തിന് നിഷ്പക്ഷതയുടെ ആവശ്യമില്ല. പക്ഷേ ചരിത്രത്തെ ചരിത്രമല്ലാതാക്കി തീര്‍ക്കരുത് എന്നേയുള്ളൂ.
ഷാനവാസ്: ചരിത്രത്തെ തങ്ങളുടെ പോരാട്ടത്തിന്റെ നിമിഷത്തിന് ആവശ്യമായ വിധം വായിച്ചെടുക്കുക, പോരാടുന്ന ഒരു ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം ആവശ്യമാണല്ലോ...
പണിക്കര്‍: അതെ. അപ്രകാരം വ്യാഖ്യാനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ തെറ്റില്ല. നമ്മുടെ ചരിത്രവിജ്ഞാനത്തിന്റെ അറിവ് ഉപയോഗിച്ച് കൊണ്ട് ബുദ്ധനെക്കുറിച്ച് ഒരു പുതിയ വായന നടത്തുന്നതില്‍ അപാകതയില്ല.
ഷാനവാസ്: ചരിത്രത്തെ ഇപ്രകാരം പോരാട്ടത്തിന്റെ പ്രത്യയശാസ്ത്രമായി ഉപയോഗിക്കുന്നതിന്റെ പ്രശ്നമെന്തെന്ന് കുറേക്കൂടി വിശദമാക്കാമോ?
പണിക്കര്‍: പോരാട്ടത്തിന്റെ നിര്‍ബന്ധങ്ങള്‍ ചരിത്രത്തെ ചരിത്രമല്ലാതാക്കി തീര്‍ക്കാനുള്ള സാദ്ധ്യതയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ദളിത് ചരിത്രത്തില്‍ കാണുന്ന ഒരു ദൌര്‍ബല്യം ഉദാഹരണമായി എടുക്കാം. സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമായ ചൂഷണസമ്പ്രദായം മാത്രമായി കാണുന്നതിലുള്ള അപാകത. സാമൂഹ്യ ബന്ധങ്ങളിലെ സങ്കീര്‍ണ്ണതയും, ചൂഷണ വ്യവസ്ഥയുടെ വൈവിധ്യവും ഈ കാഴ്ചപ്പാടില്‍ നഷ്ടമാകുന്നു. അങ്ങിനെയാവുമ്പോള്‍ പോരാട്ടം തന്നെ സമഗ്ര യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ കഴിയാത്തതായിത്തീരുന്നു. കൂടാതെ അത് ഭാഗികമായ ചരിത്രവീക്ഷണത്തിനു വഴിവെയ്ക്കുകയും ചെയ്യുന്നു.
പോരാട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് ചരിത്ര യാഥാര്‍ത്ഥ്യത്തെ ലഘൂകരിക്കാനുള്ള സാധ്യതയാണ് മറ്റൊന്ന്. ബുദ്ധനെക്കുറിച്ചുള്ള വ്യാഖ്യാനം ഉദാഹരണമായെടുക്കാം. ഇന്ത്യാ ചരിത്രത്തില്‍ ബുദ്ധന്റെ പ്രാധാന്യം വളരെയേറെ വൈപുല്യമുള്ളതാണ്. ദളിത് കാഴ്്ചപ്പാടില്‍ നിന്നുള്ള വ്യാഖ്യാനം ചെറുത്തു നില്‍പിനെ സഹായിക്കുന്നു എന്നതു കൊണ്ട് സ്വാഗതാര്‍ഹമാണ്. പഷേ അതില്‍ നിന്നെല്ലാമുള്ള ധൈഷണിക സാമൂഹ്യ പ്രാധാന്യത്തെ വിസ്മരിക്കാന്‍ ഈ വായന വഴിവെയ്ക്കുകയാണെങ്കില്‍ അതു ദൌര്‍ഭാഗ്യകരമാണ്. അതു ചരിത്രപഠനത്തില്‍ അസ്വീകാര്യവുമായിരിക്കും.
ഷാനവാസ്: പോരാടുന്ന ചരിത്രത്തെപ്പറ്റി പറയുകയാണെങ്കില്‍, മാര്‍ക്സിന്റെ ലൂയിബോണപ്പാര്‍ട്ടിന്റെ പതിനെട്ടാം ബ്രൂമര്‍ എന്ന കൃതി ഒരേ സമയം ഒരു ചരിത്ര ഗ്രന്ഥവും അതേ സമയം ഒരു രാഷ്ട്രീയ ഇടപെടലും ആയിരുന്നു. അതിന്‍െര്‍ തൊഴിലാളി വര്‍ഗത്തിന്റെ പക്ഷത്തു നിന്നുള്ള തീക്ഷ്ണമായ ഭാഷയും ശ്രദ്ധേയമാണ്. ഇതൊരു പക്ഷേ, ചരിത്രത്തെസംബന്ധിച്ച മാര്‍ക്സിയന്‍ രീതിശാസ്ത്രത്തിന് ഏറെ സംഭാവന ചെയ്ത പുസ്തകമാണല്ലോ. ചരിത്രത്തെയും വര്‍ത്തമാന രാഷ്ട്രീയത്തെയും പോരാടുന്ന മനുഷ്യരുടെ കാഴ്ചപ്പാടില്‍ നിന്ന് എഴുതുക എന്നത്. പലപ്പോഴും മാര്‍ക്സിന്റെ കൃതികളില്‍, അവയുടെ വിശകലനാത്മകതക്കും ഗഹനതക്കും ഒപ്പം തന്നെ, അതിലെ വൈകാരിക തീവ്രതയും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
പണിക്കര്‍: ഞാന്‍ പല പ്രാവശ്യം വായിച്ച ഒരു പുസ്തകമാണിത്. ഒരു പഷേ മാര്‍ക്സിന്റെ ചരിത്രവിശകലന കഴിവിന്റെ മകുടോദാഹരണമായി കണക്കാക്കാവുന്ന ഗ്രന്ഥം. എംഗല്‍സ് അതിനെ മ ംീൃസ ീള ഴലിശൌ എന്നാണു വിശേഷിപ്പിച്ചത്. ഫ്രാന്‍സില്‍ പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ വര്‍ഗസമരം എങ്ങിനെ ലൂയി നെപ്പോളിയനെപ്പോലുള്ള ഒരു മൂന്നാംതരക്കാരന് ഒരു നായകന്റെ വേഷമണിയാന്‍ കഴിഞ്ഞു എന്നതു വിശദീകരിക്കുകയാണു മാര്‍ക്സ് ചെയ്തത്. ചരിത്ര രചനയെ എങ്ങനെ റാഡിക്കലൈസ് ചെയ്യാം എന്നതിന് നല്ലൊരു ദൃഷ്ടാന്തമാണ് ഈ ഗ്രന്ഥം.
ഷാനവാസ്: ഇന്ത്യന്‍ സാമൂഹ്യജീവിതത്തില്‍ സംഭവിക്കുന്ന ആര്യവല്‍ക്കരണം, ബ്രാഹ്മണവല്‍ക്കരണം തുടങ്ങിയ പ്രക്രിയകള്‍ ഹിന്ദുഫാഷിസത്തിന്റെ കര്‍തൃത്വ-പ്രത്യയശാസ്ത്ര രൂപീകരണത്തിന്റെ ഒരു ഘട്ടമാണ് എന്നു പറയാമോ?
പണിക്കര്‍: ഹിന്ദു ഫാഷിസത്തിന്റെ രൂപീകരണത്തിന്റെ പ്രാഗ് ചരിത്രം പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ ഹിന്ദു മതത്തിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ടതാണ്. അതിനു മുമ്പ് ഹിന്ദുമതത്തില്‍ പരിഷ്കരണങ്ങള്‍ വന്നിട്ടില്ല എന്നല്ല. വന്നിട്ടുണ്ട്. എന്നാല്‍ അവയ്ക്കൊന്നുമില്ലാത്ത ഒരു സ്വഭാവം പത്തൊമ്പതാം നൂറ്റാണ്ടിലെ പരിഷ്കരണ സംരഭങ്ങള്‍ക്ക് ഉണ്ട്. ആ പ്രക്രിയയില്‍ ഹിന്ദുഫാഷിസത്തിന്റെ വളര്‍ച്ചയുടെ ആദ്യ സ്ഫുലിംഗങ്ങള്‍ കാണാം. ഇതില്‍ ആദ്യം സംഭവിക്കുന്നത് ഹിന്ദു മതത്തിന്റെ ശക്തിദുര്‍ഗ്ഗങ്ങള്‍ എന്തായിരുന്നു എന്ന അന്വേഷണവും ആലോചനയുമാണ്. അടുത്ത ഘട്ടത്തില്‍ മറ്റു സംസ്കാരങ്ങളും മതങ്ങളുമായി ഹിന്ദു മതത്തെ താരതമ്യം ചെയ്യാനുള്ള ശ്രമം നടക്കുന്നു. അതിലൂടെ ഒരു പുരാതന ഹൈന്ദവ സംസ്കാരത്തിന്റെ ഉന്നതിയും ഉല്‍കൃഷ്ടതയും എന്ന വാദം ഉയര്‍ന്നു വന്നു. ഈ ചരിത്രത്തെ സമകാലീന ഹിന്ദു വര്‍ഗീയതയുടെ വളര്‍ച്ചയുമായി ബന്ധപ്പെടുത്തി കാണാനാകും. ആ നിലക്ക് ആര്യവല്‍ക്കരണം, ബ്രാഹ്ണവല്‍ക്കരണം തുടങ്ങിയവ ഈ പ്രക്രിയയുടെ ഒരു ഘട്ടമാണെന്നു പറയുന്നതില്‍ തെറ്റില്ല.
ഷാനവാസ്: ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണത്തോടൊപ്പം ഇവിടെ ഒരു നിയോ ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രത്തിന്റെ രൂപീകരണവും നടന്നിട്ടുണ്ട് എന്നു ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ഇതിനെ എങ്ങനെയാണു കാണുന്നത്?
പണിക്കര്‍: ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണത്തില്‍ പല കൈവഴികളും ധാരകളുമുണ്ട്്. അതില്‍ മിക്കവാറും എല്ലാ പൊതുപ്രശ്നങ്ങളും ഉന്നയിക്കപ്പെടുന്നത്, കൊളോണിയലിസത്തിനെതിരായ അവബോധവുമായി ബന്ധപ്പെടുത്തിയാണ്. അതിന്റെ ഭാഗമായി ഇന്ത്യന്‍ ബുദ്ധിജീവികളിലും സാംസ്കാരിക നായകന്മാരിലും രാഷ്ട്രീയ പ്രവര്‍ത്തകരിലും സ്വയം ഉള്ളിലേക്കു നോക്കാനുള്ള പ്രവണത ഉണ്ടായിത്തീരുന്നു. കൊളോണിയല്‍ സംസ്കാരത്തിന്റെയും അധികാരപ്രയോഗത്തിന്റെയും പരിതസ്ഥിതിയില്‍ നിന്ന് എങ്ങനെ പുറത്തു കടക്കാം എന്നും എങ്ങനെ ഒരു ബദല്‍ കെട്ടിപ്പടുക്കാം എന്നുമുള്ള അന്വേഷണം. ഇത് സാമൂഹ്യജീവിതത്തിന്റെ നാനാതുറകളിലും നടന്നിട്ടുണ്ട്്. സാധ്യമായ മേഖലയിലൊക്കെ ഇത്തരം ബദലുകള്‍ തേടിയിട്ടുണ്ട്. ഇതൊരു പക്ഷേ ശക്തമായി ഉണ്ടാകുന്നത് 1880കള്‍ മുതലാണ്. ഇന്ത്യയിലെ പല കലാകാരന്മാരും സാഹിത്യകാരന്മാരും ഇത്തരം പരിശ്രമങ്ങള്‍ നടത്തി. നില നില്‍ക്കുന്ന സാംസ്കാരിക പ്രയോഗങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിന്റെ ഭാഗമായി നടന്നത്. ഇത്തരമൊരു വീണ്ടെടുക്കല്‍ നടന്നത് പല മേഖലകളിലും ഹൈന്ദവ പാരമ്പര്യത്തില്‍ നിന്നായിരുന്നു. പരമ്പരാഗതമായ ധൈഷണിക ചിന്താധാരകള്‍ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭത്തിലുണ്ടായ ഇത്തരം പ്രതികരണത്തില്‍ ഹൈന്ദവ പാരമ്പര്യത്തിന്റെ അടിയൊഴുക്കാണ് കാണാന്‍ കഴിയുന്നത്.
എന്നാല്‍ സമ്പൂര്‍ണ്ണമായും അത്തരമൊരു പാരമ്പര്യത്തെയാണോ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമം നടന്നത് എന്നതില്‍ സംശയമുണ്ട്. കാരണം ഈ ഒരു പ്രവണത കാണുമ്പോള്‍ തന്നെ, ഇന്ത്യയുടെ വൈവിധ്യമുള്ള പാരമ്പര്യങ്ങളെ ദേശീയ പാരമ്പര്യമായി കാണാനുള്ള ശ്രമം കൂടി രൂപം കൊണ്ടിരുന്നു. 1920കളിലും 30കളിലുമൊക്കെ അത്തരം ശ്രമം ഉണ്ടായി. പല മേഖലകളിലായി ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍, ഇത്തരമൊരു സാംസ്കാരിക വൈവിധ്യത്തിന്റെ പരിണത ഫലമാണ് എന്ന് ഇക്കാലത്ത് തിരിച്ചറിയപ്പെടുന്നുണ്ട്. അതുകൊണ്ട്, ദേശീയതയുമായി ബന്ധപ്പെട്ട സാംസ്കാരികാവബോധം, മതാധിഷ്ഠിതം മാത്രമായിരുന്നു എന്നു പറയുന്നത് ശരിയായിരിക്കില്ല. അതില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടായിരുന്നു എന്നും വൈവിധ്യത്തെക്കുറിച്ച് അന്വേഷണങ്ങള്‍ ഉണ്ടായിരുന്നു എന്നും തിരിച്ചറിയപ്പെടണം.
ഷാനവാസ്: ഹിന്ദുമതം എന്നു താങ്കള്‍ വിശേഷിപ്പിച്ചത്,ബ്രാഹ്മണമതത്തിന്റെ ആശയങ്ങളും പ്രവണതകളുമാണോ?
പണിക്കര്‍: ബ്രാഹ്മണ മതം എന്നു മാത്രം പറഞ്ഞാല്‍ ശരിയായിരിക്കില്ല. അബ്രാഹ്മണരുടെ ഇടയിലും ഇപ്രകാരം സാംസ്കാരിക രൂപങ്ങളെ മുന്നോട്ടു കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറ്റു വിഭാഗങ്ങളുടെ ഇടയിലും ഉണ്ടായിട്ടുണ്ട്.
ഷാനവാസ്: കീഴാള സാംസ്കാരികരൂപങ്ങള്‍ ബ്രാഹ്മണവല്‍ക്കരിക്കാന്‍ ശ്രമം നടന്നു എന്നു പറയുന്ന പ്രക്രിയ ബോധപൂര്‍വ്വമായ ഒന്നായിരുന്നോ? കീഴാളമായ വേരുകള്‍ ഉണ്ടായിരുന്ന കര്‍ണ്ണാടക സംഗീത പാരമ്പര്യത്തെ ബ്രാഹ്മണവല്‍ക്കരിച്ച്, അതിനെ ഭാരതീയതയിലേക്ക് ഉല്‍ഗ്രഥിക്കാന്‍ നടന്ന ശ്രമം. സുബ്ബലക്ഷമിയുടെ സംഗീതത്തെ ഭാരതീയ ഭക്തിയുടെ ഐക്കണായി അവതരിപ്പിക്കാനുള്ള ശ്രമം. ദേവദാസി കലാ പാരമ്പര്യത്തെ ബ്രാഹ്മണ വിഭാഗം കയ്യാളുന്ന ഒരു പ്രക്രിയ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തോട് അനുബന്ധിച്ചാണ് മദ്രാസിലെ ബ്രാഹ്മണവിഭാഗങ്ങള്‍ ഇത്തരം ശ്രമങ്ങള്‍ വികസിപ്പിച്ചെടുത്തതെന്ന് ആര്‍ നന്ദകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഭരതനാട്യത്തിന്റെ കാര്യത്തിലും ഇതു സംഭവിച്ചെന്ന് സദാനന്ദ മേനോന്‍ പറയുന്നു.
പണിക്കര്‍: ഈ പറയുന്നത് ശരിയാണെങ്കിലും, ഇന്ത്യന്‍ ദേശീയതാ പ്രസ്ഥാനം വളരെ വിപുലമായ ഒരു ജനകീയ പ്രസ്ഥാനമായിരുന്നു എന്നു നാം തിരിച്ചറിയണം. അതിനെ ഒരു ഉദാഹരണം കൊണ്ട് അടയാളപ്പെടുത്താനോ സ്വഭാവവല്‍ക്കരിക്കാനോ പറ്റി എന്നു വരില്ല. അത് വിപുലമായ ഒരു ജനകീയ അവബോധം രൂപപ്പെട്ട പ്രക്രിയയാണ്. അതില്‍ തീര്‍ച്ചയായും ഹിന്ദു സാംസ്കാരികാവബോധത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. ഉണ്ടായില്ല എങ്കിലേ അത്ഭുതത്തിന് ഇടയുള്ളൂ. എന്നാല്‍ ഏതെങ്കിലും ഒരു പ്രവണതയെ മാത്രമെടുത്ത് ഇന്ത്യന്‍ ദേശീയതയുടെ സ്വഭാവമാകെ വിലയിരുത്തുന്നതു ശരിയായിരിക്കില്ല. സംഘപരിവാരത്തിന്റെ ഹിന്ദു ദേശീയതാ സങ്കല്‍പം അബന്ധജടിലമാണ് എന്നതു പോലെത്തന്നെ.
പണിക്കര്‍: ബ്രാഹ്മണ്യത്തിന്റെ പ്രത്യയശാസ്ത്രം, കീഴാളവും ഇതരവുമായ സംഭവനകളെ കയ്യാളുകയും സ്വംശീകരിക്കുകയും ചെയ്തുകൊണ്ട്, ഇന്ത്യാ ചരിത്രത്തിലുടനീളം ഒരു നൈരന്തര്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്ന അഭിപ്രായത്തെ എങ്ങനെ കാണുന്നു? ബ്രാഹ്ണവിരുദ്ധ പ്രസ്ഥാനങ്ങള്‍പ്പോലും പില്‍ക്കാലത്ത് ബ്രാഹ്ണവല്‍ക്കരിക്കപ്പെടുക...ഭക്തിപ്രസ്ഥാനത്തിന്റെയും ബുദ്ധ മതത്തിന്റെയും കാര്യത്തില്‍ ഇതു സംഭവിച്ചിട്ടുണ്ട്...
പണിക്കര്‍: സമൂഹത്തില്‍ സ്വാധീനമുള്ള വിഭാഗങ്ങള്‍, അവര്‍ക്കെതിരായ പ്രതിഷേധങ്ങളെ സ്വംശീകരിക്കുന്നു എന്നുള്ളത് ചരിത്രപരമായ വസ്തതയാണ്. എല്ലാ സമൂഹത്തിലും ഇതു സംഭവിച്ചിട്ടുണ്ട്. ഒരതിര്‍ത്തി വരെ നവോത്ഥാന പ്രസ്ഥാനത്തിന് സംഭവിച്ചതും ഇതു തന്നെ. അന്ന് നിലവിലിരുന്ന പല ആചാരങ്ങളും നവോത്ഥാന പ്രസ്ഥാനത്തിന്റെ ഫലമായ പുറംതള്ളിയെങ്കിലും, അവയെല്ലാം മറ്റൊരു രൂപത്തിലും ഭാവത്തിലും ഇന്ന് തിരിച്ചു വരുന്നു എന്ന പ്രക്രിയ ഇതിന്റെ ഭാഗമാണ്.
ബ്രാഹ്മണ്യത്തിന്റെ, സവര്‍ണ്ണതയുടെ പ്രത്യയശാസ്ത്ര മേല്‍ക്കോയ്മ, അതിന്റെ ആധിപത്യം, അദൃശ്യമായി നില നിലനില്‍ക്കുന്ന ഒരു സാഹചര്യമുണ്ട്്. ഈ പ്രത്യയശാസ്ത്രത്തെ അറിഞ്ഞും അറിയാതെയും പിന്‍പിറ്റാനുള്ള സന്നദ്ധതയാണ് സമൂഹം പലപ്പോഴും പ്രകടിപ്പിക്കുന്നത്.
ക്ഷേത്രപ്രവേശന പ്രസ്ഥാനം ഐത്തത്തിനെതിരായ ഒരു സമരമായിരുന്നു എങ്കില്‍ കൂടി, അതില്‍ അന്തര്‍ധാരയായി കാണാന്‍ കഴിയുന്നത് സവര്‍ണ്ണ ആരാധനാ സമ്പ്രദായത്തെ കീഴാളര്‍ സ്വീകരിക്കുന്ന പ്രക്രിയയാണ്്. ആ സമ്പ്രദായത്തിലേക്ക് ദളിത് വിഭാഗങ്ങളും കടന്നു ചെല്ലുകയാണ് ഇന്ന്. എന്നാല്‍ അവര്‍ക്കെല്ലാം അവരുടേതായ ആരാധനാ സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു. അവ ഈ കാലഘട്ടത്തില്‍ തിരസ്കരിക്കപ്പെടുകയാണുണ്ടായത്്. കഴിഞ്ഞ നൂറു കൊല്ലത്തിനിടയില്‍ ഇതാണ് സംഭവിച്ചത്. ഇപ്രകാരം മറ്റെല്ലാ കാര്യത്തിലും സവര്‍ണ്ണതയുടെ സാംസ്കാരിക സാമൂഹിക മേല്‍ക്കോയ്മ സ്വാധീനം ചെലുത്തുകയും ഒരതിര്‍ത്തിവരെ സ്വീകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നു കാണുന്നത്.
ഷാനവാസ്: അതേസമയം, വരേണ്യതയുടെയും സവര്‍ണ്ണതയുടെയും രക്ഷാകര്‍തൃത്വത്തില്‍ രൂപപ്പെടുകയും വളര്‍ച്ച കൈവരിക്കുകയും ചെയ്ത കലയുടെ കാര്യമോ...അത് ഇന്ന് പൊതുസമൂഹം ആസ്വദിക്കുന്നതും സ്വീകരിക്കുന്നതും വരേണ്യവല്‍ക്കരണ പ്രക്രിയയായി കാണാന്‍ കഴിയുമോ? മുഗര്‍ ദര്‍ബാറില്‍ പാടിയ ഒരു ഗായകനെ ഇന്നു നാം കേള്‍ക്കുന്ന വിധം...
പണിക്കര്‍: അത്തരത്തില്‍ ഉള്ള കലാരൂപങ്ങള്‍ ഒരു സാംസ്കാരിക വരേണ്യതയുടെ ഭാഗമായി വളര്‍ന്നു വന്നതാണെങ്കില്‍ കൂടി സമകാലീന സമൂഹത്തില്‍ അതിന് അത്തരമൊരു സ്വഭാവമുണ്ടോ? ദളിതന്റെ കലാരൂപങ്ങളുള്‍പ്പെടെ മറ്റെല്ലാ കലാരൂപങ്ങളും, സമൂഹത്തിന്റെ പൊതുസമ്പത്താണ്. അതില്‍ പങ്കു കൊള്ളാന്‍ എല്ലാ വര്‍ഗ്ഗങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും സാധിക്കണം. വരേണ്യവര്‍ഗത്തിന്‍േത് എന്ന് വേര്‍തിരിച്ച് കലാരൂപങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തെ നിഷേധിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്നതിലൂടെ സമൂഹത്തിന് ഒരു വലിയ കലാപൈതൃകം നഷ്ടമാകും. അവ നിര്‍മ്മിക്കപ്പെട്ടത് വരേണ്യ രക്ഷാകര്‍തൃത്വത്തിലാണെങ്കിലും കീഴാള ജനതകൂടി അധ്വാനം സംഭാവന ചെയ്ത, ഒരു ഉല്‍പാദന വ്യവസ്ഥയുടെ ഭാഗമായാണ് അവ നിര്‍മ്മിക്കപ്പെട്ടത്. താജ്മഹല്‍ യാഥാര്‍ത്ഥ്യമാക്കിയത് അടിമകളുടെ അധ്വാനമാണ്. അടിമ വ്യവസ്ഥയെ വിമര്‍ശിക്കുമ്പോള്‍ തന്നെ താജ് മഹലിനെ നാം ആസ്വദിക്കാതിരിക്കുന്നില്ലല്ലോ. ഇത്തരം കലാരൂപങ്ങള്‍ ഉണ്ടാകുന്നത് സമൂഹത്തിന്റെ പൊതു പ്രക്രിയയുടെ ഭാഗമാണ്. ആ പ്രക്രിയ പൊതുസമൂഹത്തിന്റെ നിര്‍മ്മിതിയാണ്.
ഷാനവാസ്: വരേണ്യ വര്‍ഗത്തില്‍ നിന്നാണ് തൊഴിലാളി, കര്‍ഷക പ്രസ്ഥാനത്തിന്റെ തന്നെ ആദ്യ കാല നേതാക്കളും ബുദ്ധിജീവികളും കടന്നു വരുന്നത് എന്ന് ലെനില്‍ സൂചിപ്പിക്കുന്നുണ്ടല്ലോ. ഇക്കാര്യത്തില്‍ ഗ്രാംഷിയുടെ വിപുലീകരണമെന്താണ്...
പണിക്കര്‍: ബുദ്ധിജീവികളെക്കുറിച്ച് ഗ്രാംഷിയുടെ സങ്കല്‍പം വളരെ സങ്കീര്‍ണ്ണമാണ്. ബുദ്ധിജീവികളും ഉല്‍പാദന മേഖലയുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്: വേല ൃലഹമശീിേവെശു യലംലലി വേല ശിലേഹഹലരൌമഹ മിറ വേല ംീൃഹറ ീള ുൃീറൌരശീിേ ശ ിീ മ റശൃലര മ ശ ശ ംശവേ വേല ളൌിറമാലിമേഹ ീരശമഹ ഴൃീൌു, യൌ ശ, ശി ്മ്യൃശിഴ റലഴൃലല, \'ാലറശമലേറ\' യ്യ വേല ംവീഹല ളമയൃശര ീള ീരശല്യ മിറ യ്യ വേല രീാുഹലഃ ീള ൌുലൃൃൌരൌൃല, ീള ംവശരവ വേല ശിലേഹഹലരൌമഹ മൃല, ുൃലരശലെഹ്യ വേല \'ളൌിരശീിേമൃശല.\' ഗ്രാംഷി അടിസ്ഥാനപരമായും ജൈവ ബുദ്ധിജീവികളെപ്പറ്റിയാണ് പറയുന്നത്. അതായത് ബുദ്ധിജീവികളുടെ ജൈവസ്വഭാവം. ഗ്രാംഷിയുടെ ഭാഷയില്‍ വ്യത്യസ്ത വര്‍ഗ്ഗങ്ങളുടെ ധൈഷണിക നേതാക്കളായി കടന്നു വരുന്നത് ഇത്തരം ജൈവ സ്വഭാവമുള്ള ബുദ്ധിജീവികളാണ്. കീഴാള വര്‍ഗത്തില്‍ നിന്നും വരേണ്യവര്‍ഗത്തില്‍ നിന്നും അത്തരം ബുദ്ധിജീവികള്‍ വളര്‍ന്നു വരും. അവര്‍ വഹിക്കുന്ന പങ്കിനെപ്പറ്റി ഗ്രാംഷി പറയുന്നത്, അദ്ദേഹത്തിന്റെ മറ്റ് പരികല്‍പനകളും സങ്കല്‍പനങ്ങളുമായി ബന്ധപ്പെട്ടാണ്. ബുദ്ധിജീവികളുടെ വര്‍ഗ്ഗബന്ധങ്ങളുടേതുപോലുള്ള കാര്യങ്ങള്‍ വികസിക്കുന്നത് ഇത്തരമൊരു വിപുലീകരണത്തിലൂടെയാണ്്.
ഷാനവാസ്: വരേണ്യവിഭാഗത്തില്‍ നിന്നുള്ള ബുദ്ധിജീവികളില്‍, കൂടുതല്‍ ഒഴിവു സമയം കിട്ടുന്ന വിഭാഗം എന്ന നിലക്ക്, സാമൂഹിക വിജ്ഞാനത്തിന്റെയും അറിവിന്റെയും മേഖലയില്‍ കൂടുതലായി മുഴുകാന്‍ ആവും എന്ന ഒരു സവിശേഷതയില്ലേ...
പണിക്കര്‍: ബുദ്ധിജീവി വിഭാഗത്തിന്റെ പ്രവര്‍ത്തനം ഒരു വിശ്രമസ്വഭാവത്തിലുള്ളതായിട്ടല്ല ഗ്രാംഷി വിഭാവന ചെയ്യുന്നത്. ബുദ്ധിജീവി അല്ലാത്ത ആരുമില്ല. നമുക്ക് ബുദ്ധിജീവികളെക്കുറിച്ചേ സംസാരിക്കാനാവൂ, ബുദ്ധിജീവികളല്ലാത്തവരെക്കുറിച്ച് പറയാനാവില്ല എന്നു ഗ്രാംഷി ചൂണ്ടിക്കാണിക്കുന്നുണ്ട്. കീഴാള വിഭാഗത്തിന്റെ ജീവിതത്തെ മെച്ചപ്പെടുത്താനും അവരുടെ അവബോധത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും അതിനെ രാഷ്ട്രീയവല്‍ക്കാനും ഉള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരാണ് ജൈവബുദ്ധിജീവികളായി വളര്‍ന്നു വരുന്നത്. അതിലൂടെ കീഴാള വര്‍ഗത്തിന്റെ ആവശ്യങ്ങള്‍ക്ക്, അവരുടെ നിശബ്ദമായ അവബോധത്തിന് സാമൂഹ്യാവിഷ്കാരം നല്‍കുന്ന പ്രവര്‍ത്തനമാണ് ബുദ്ധിജീവികള്‍ ഏറ്റെടുക്കുന്നത്. അതില്‍ സ്വാഭാവികമായും വര്‍ഗപരമായ സ്വാധീനങ്ങളും മറ്റു താല്‍പര്യങ്ങളും ആര്‍ടിക്കുലേറ്റ് ചെയ്യപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ കീഴാള ബുദ്ധിജീവിയുടെ പ്രവര്‍ത്തനത്തിന് ഒരു റാഡിക്കല്‍ സ്വഭാവവുമുണ്ട്.
ഷാനവാസ്: തൊഴിലാളി വര്‍ഗത്തിന്റെ ദത്തുപുത്രനാണ് താന്‍ എന്നാണ് തന്റെ രാഷ്ട്രീയ ബൌദ്ധിക നില്‍പിനെക്കുറിച്ച് ഇഎംഎസ് പറഞ്ഞിട്ടുള്ളത്. ഇപ്രകാരം, മേലാള വിഭാഗത്തില്‍ നിന്ന് ബുദ്ധിജീവികള്‍ കടന്നു വരുമ്പോള്‍ ഒരു ഘട്ടത്തില്‍ അവരെ മേലാള പ്രത്യയശാസ്ത്രം തന്നെ സ്വംശീകരിച്ചു എന്നു വന്നുകൂടേ? ബുദ്ധിജീവിയുടെ ഇത്തരം സ്വാംശീകരണഘട്ടത്തെക്കുറിച്ച് വിശദീകരിക്കാമോ?
പണിക്കര്‍: ഒരു ബുദ്ധിജീവി ഏതെങ്കിലും ഒരു പ്രത്യേക വര്‍ഗത്തില്‍ ജന്മമെടുക്കുകയും ആ വര്‍ഗസാഹചര്യത്തില്‍ വളര്‍ന്നു വരികയും ചെയ്യുമ്പോള്‍ ആ വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും അടിമപ്പെടുന്നത് സ്വാഭാവികമാണ്്. അതില്‍ നിന്ന് തൊഴിലാളി വര്‍ഗത്തിന്റെ, അല്ലെങ്കില്‍ കീ
ാള വര്‍ഗത്തിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന, അതിനെ ഇലാബറേറ്റ് ചെയ്യുന്ന ബുദ്ധിജീവിയായി മാറുന്ന പരിണാമം ഒരു ധൈഷണിക രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്. ധൈഷണികതയുടെ രാഷ്ട്രീയവല്‍ക്കരണമാണ്്. ഈ പ്രക്രിയ സാധ്യമാകുന്നത്, ബുദ്ധിജീവിയുടെ ജീവിതത്തില്‍ ഒരു താത്വിക ഇടപെടല്‍ നടക്കുമ്പോഴാണ്. തന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മറ്റൊരു യാഥാര്‍ത്ഥ്യത്തിന്റെ ഫോക്കസിലേക്ക് ശ്രദ്ധ മാറുന്നു. അങ്ങനെ ആ യാഥാര്‍ത്ഥ്യത്തിന്റെ വക്താവും പ്രചാരകനുമായി പരിണമിക്കുന്നു. ഇത് നടക്കുന്നത് താത്വികമായ ഒരു ഇടപെടല്‍ ജീവിതത്തില്‍ സംഭവിക്കുമ്പോഴാണ്. മാര്‍ക്സിസ്റ്റ് ആശയങ്ങളുടെ ഇടപെടലാണ്, അതിലേക്കു നയിക്കുന്നത്. ശാസ്ത്രീയമായ, തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയത്തിലേക്കാണ് ഈ പുരോഗതിയെങ്കില്‍ അത് മാര്‍ക്സിസത്തിന്റെ ഇടപെടല്‍ മൂലം സാധ്യമാകുന്നതാണ്. ഇത് ബുദ്ധിജീവി രൂപീകരണത്തിന്റെ ഒരു ഘട്ടമാണ്.
ഷാനവാസ്: ഈ ഘട്ടത്തിനു ശേഷം ബുദ്ധിജീവി ഒരു ജീര്‍ണ്ണ ഘട്ടത്തിലേക്കു പ്രവേശിച്ചു എന്നു വരാം. മേലാള പ്രത്യയശാസ്ത്രം തിരിച്ച് സ്വാധീനിക്കുന്ന സ്ഥിതി. അങ്ങനെ ബുദ്ധിജീവി പാരമ്പര്യ ജീര്‍ണ്ണതയുടെ പതാകവാഹകരായി മാറുന്ന സ്ഥിതി. നമ്മുടെ കലാകാരന്മാരുടെ ഗൃഹാതുരതയും ഫ്യൂഡല്‍ പ്രേമവും ഉദാഹരണം..
പണിക്കര്‍: വിപ്ളാവബോധം ഉള്‍കൊണ്ട, പുരോഗമന സ്വഭാവമുള്ള ആശയങ്ങള്‍ ഉള്‍കൊണ്ട, ബുദ്ധിജീവി അതില്‍ നിന്ന് തെന്നി മാറി മറ്റൊരു അവസ്ഥയിലേക്ക് പോകുന്നത്, പല കാരണം കൊണ്ടാണ്. ഒന്ന് പുരോഗമന ആശയങ്ങളോടുള്ള പ്രതിബന്ധതയില്‍ താത്വികമായ അടിത്തറയില്ലാതെ വരുന്നത് മൂലം. അതുകൊണ്ട് പുതിയ വെല്ലുവിളികള്‍ സംഭവിക്കുമ്പോള്‍ തൃപ്തികരമായ പ്രതികരണം നല്‍കാന്‍ സാധിക്കാത്ത അവസ്ഥ വന്നു ചേരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ മിക്കവാറും ബുദ്ധിജീവികള്‍ ചെയ്യുന്നത്, പുതിയ വെല്ലുവിളികള്‍ മുന്നോട്ടു വെയ്ക്കുന്ന ധാരകളെ സ്വാംശീകരിക്കുക എന്നതാണ്. അതുവഴി വ്യത്യസ്തമായ ഒരു വ്യവസ്ഥയിലേക്ക് സ്വംശീകരിക്കപ്പെടുകയും ചെയ്യുന്നു. ഇടതുപക്ഷ സ്വഭാവമുള്ള ബുദ്ധിജീവികളില്‍, മുതലാളിത്ത പ്രത്യയശാസ്ത്രം ശക്തി സംഭരിക്കുന്ന സന്ദര്‍ഭത്തില്‍ അത്തരം മാറ്റങ്ങള്‍ സംഭവിച്ചതായി കാണാം. ഇന്ന് ലോകത്തില്‍ ആഗോളീകരണത്തിന്റെ ശക്തി വളര്‍ന്നു വരുന്ന സന്ദര്‍ഭത്തില്‍, മുതലാളിത്തത്തിന്റെ ലോജിക്കിന് അടിമപ്പെടുന്ന ബുദ്ധിജീവികളെ നമുക്കു കാണാം. എന്റെ കാഴ്ചപ്പാടില്‍ അതിന്റെ പ്രധാനപ്പെട്ട കാരണം, താത്വികമായ അടിത്തറയുടെ ദൌര്‍ബല്യമാണ്. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക, സാംസ്കാരിക, സാമ്പത്തിക സാഹചര്യങ്ങളെ ശരിയായ ത്വാതികമായ നിലപാടിലൂടെ വിശകലനം ചെയ്യാന്‍ കഴിവില്ലാതെ വരുന്ന സ്ഥിതിവിശേഷം.
ഷാനവാസ്: അതുപോലെ ബുദ്ധിജീവികളില്‍ ഞാന്‍ എന്ന സ്വതം രോഗാതുരമായ അവസ്ഥയില്‍ എത്തുന്ന സ്ഥിതി. തന്റെ ആത്മാന്വേഷണത്തില്‍, ഒരു ബുദ്ധിജീവിക്ക് ഞാന്‍ എന്ന സ്വത്വം പലപ്പോഴും ഒരു മാനദണ്ഡം തന്നെയായി വര്‍ത്തിക്കുന്നുണ്ടല്ലോ. പിന്നെയൊരു ഘട്ടത്തില്‍ ഈ സ്വത്വബോധം തന്റെ അന്വേഷണങ്ങളുടെയാകെ മേല്‍ ആധിപത്യം വഹിക്കുന്ന സ്ഥിതി വന്നു ചേര്‍ന്നേക്കാം. ഫാഷിസത്തിന്റെ ഘട്ടത്തില്‍ ബുദ്ധിജീവികളില്‍ സംഭവിക്കുന്ന സ്വത്വ പ്രതിസന്ധിയായി 'മീ ദ സ്റ്റേറ്റ്' എന്ന പ്രവണതയെ ഗ്രാംഷി സൂചിപ്പിക്കുന്നുണ്ടല്ലോ...
പണിക്കര്‍: ബുദ്ധിജീവികളുടെ പ്രവര്‍ത്തനത്തില്‍ വ്യക്തി എന്നുള്ള നിലക്ക് വളരെ പ്രാധാന്യം സിദ്ധിക്കുന്നുണ്ട് എന്നത് വാസ്തവം തന്നെ. കാരണം ബൌദ്ധിക പ്രവര്‍ത്തനത്തിന്റെ ഒരര്‍ത്ഥത്തിലുള്ള അടിത്തറ അതാണ്. അതേസമയം ബുദ്ധിജീവി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ഈ സത്വത്തിന്റെ കെണിയില്‍ നിന്ന് പുറത്തുകടക്കാനുള്ള കഴിവാണ്. സാമൂഹ്യപ്രശ്നങ്ങളെ തിരിച്ചറിയാന്‍ കഴിയാതെവരുന്ന ഒരാള്‍ വാസ്തവത്തില്‍ ബുദ്ധിജീവിഎന്ന പേര്‍ അര്‍ഹിക്കുന്നില്ല. ബുദ്ധിജീവി സ്വയം ലൊക്കേറ്റ് ചെയ്യുന്നത് സമൂഹത്തിലാണ്്. അപ്പോള്‍ തന്നിലെ വ്യക്തിയെ സാമൂഹികവല്‍ക്കരിക്കാനും സമൂഹവുമായ ജൈവബന്ധം സൂക്ഷിക്കാനും അയാള്‍ക്കു കഴിയണം. 'ഞാന്‍' എന്ന സ്വത്വത്തിന്റെ ചരിത്രത്തെ സാമൂഹിക വര്‍ത്തമാനമായും ഭൂതമായും ബന്ധിപ്പിക്കാന്‍ കഴിയണം. അതുകൊണ്ട് ബുദ്ധിജീവിക്ക് തന്റെ വ്യക്തിത്വത്തിന്റെ സാമൂഹികമായ നിലനില്‍പിനെയും ബന്ധത്തെയും കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം.
ഇതില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് 'മീ ദ സ്റ്റേറ്റ'് എന്ന പ്രവണതക്ക് അയാള്‍ കീഴടങ്ങുന്നത്. വ്യക്തി എന്ന നിലയില്‍ അന്തിമമായ കഴിവ് എന്നിലാണ്, താന്‍ സ്വരൂപിച്ചെടുക്കുന്നതാണ് പൂര്‍ണ്ണമായ സത്യം എന്ന ഒരു ധാര്‍ഷ്ട്യത്തിലേക്ക് അയാള്‍ പ്രവേശിക്കുന്നു. അയാള്‍ കണ്ടെത്തുന്ന ഈ 'സത്യ'ത്തില്‍ സ്വയം ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നു. ഇതിനെ മാററുരച്ചു നോക്കേണ്ടത്, നമുക്കു ചുറ്റും എന്തു സംഭവിക്കുന്നു എന്നു നോക്കിയാണ്. മറ്റുള്ളവരുടെ ആശയപ്രബഞ്ചമെന്താണ് എന്ന് അന്വേഷിച്ചാണ്. അതില്ലാതെ വരുമ്പോഴാണ് ഈ രോഗാതുരമായ ബൌദ്ധികാവസ്ഥ വന്നു ചേരുന്നത്.
ഷാനവാസ്: ഇത് ന്യൂറോട്ടിക് ആയ സ്ഥിതിയിലേക്ക് വികസിച്ചു എന്നുവരാമല്ലോ..ഹിറ്റ്ലറുടെ കാര്യത്തില്‍ ഇത്തരം പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പണിക്കര്‍: ഈ അവസ്ഥയുടെ അന്തിമമായുള്ള വികാസം, പരിണതി അതാണ്. പലര്‍ക്കും സംഭവിച്ചിട്ടുള്ളതാണ്. ഡെല്യൂഷന്‍ എന്നു പറയുന്ന ഒരു ഘട്ടത്തിലേക്ക് ഈ അവസ്ഥ ബുദ്ധിജീവിയെ നയിച്ചുകൂടെന്നില്ല.
ഷാനവാസ്: ബുദ്ധിജീവിയില്‍ സംഭവിക്കുന്ന മറ്റൊരു പരിണാമമായി, ഗ്രാംഷി, ട്രാന്‍സ്ഫോമിസം എന്ന പരികല്‍പന മുന്നോട്ടു വെയ്ക്കുന്നുണ്ടല്ലോ. ഇതുവഴി ബുദ്ധിജീവിയില്‍ എന്തു മാറ്റമാണ് സംഭവിക്കുന്നത്. ഈ മാറ്റം അവസരവാദത്തില്‍ നിന്ന് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?
പണിക്കര്‍: ഒരു ബുദ്ധിജീവിക്കു ചുറ്റും സംഭവിക്കുന്ന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണത്തെയാണ് ട്രാന്‍സ്ഫോമിസം സൂചിപ്പിക്കുന്നത്. ആദര്‍ശപരമായ ചില കാഴ്ചപ്പാടില്‍ നിന്ന് വളര്‍ന്നു വന്ന, ചില തത്വങ്ങളില്‍ അധിഷ്ഠിതമായ, ഇതുവരെ താന്‍ പുലര്‍ത്തിയ കാഴ്ചപ്പാട്, യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല എന്നു തോന്നുമ്പോഴാണ് ഈ മാറ്റം സംഭവിക്കുന്നത്. വ്യത്യസ്തമായ ഒരു സാമൂഹ്യാവസ്ഥ സംസ്ഥാപിതമാകുമ്പോള്‍, അല്ലെങ്കില്‍ വളര്‍ന്നു വരുമ്പോള്‍, സമൂഹത്തിന്റെ ഭാവി ആ വ്യവസ്ഥ അടിസ്ഥാനമാക്കുന്ന ആദര്‍ശത്തിന്റെ സാക്ഷാല്‍ക്കാരമാണ്, എന്ന ആശയത്തിന് ശക്തി കിട്ടുന്നു. അതിന്റെ സാക്ഷാല്‍ക്കാരമുണ്ടാകുന്നത് സമൂഹത്തിന്റെ പരമപ്രധാനമായ കാര്യമാണ് എന്ന ധാരണയിലെത്തുന്നു. അതില്‍ ബുദ്ധിജീവിക്ക് സംഭാവന ചെയ്യാനുണ്ട് എന്നു കരുതുന്നു. അതിലൂടെ മാത്രമേ സമൂഹത്തിന് വേണ്ടി, സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി തനിക്ക് നല്‍കാന്‍ കഴിയുന്ന സംഭാവന അര്‍പ്പിക്കാനാവൂ എന്ന വിശ്വാസം പ്രബലപ്പെടുന്നു. അങ്ങനെ, ഈ പുതിയ ആദര്‍ശത്തിന്റെ ഭാഗമാകാനും, പഴയ ആദര്‍ശത്തെ തിരസ്കരിക്കാനും ഇടയാകുന്നു. ഈ പ്രക്രിയയാണ് ട്രാന്‍സ്ഫോമിസം. അത് പെട്ടെന്ന് സംഭവിക്കുന്നതാണ് എന്നു വരുന്നില്ല. സമയമെടുത്ത് സംഭവിച്ചതാകാം. വ്യക്തിപരമായ അധികാരമോഹം കൊണ്ടല്ല ഇത് സംഭവിക്കുന്നത്. ജെന്യൂന്‍ ആയ വിശ്വാസം കൊണ്ടാണ്. അതുകൊണ്ട് ഇത് അവസരവാദത്തില്‍ നിന്ന് വ്യത്യസ്തമാണ്.
ഷാനവാസ്: ഇത് ബോധപൂര്‍വ്വമായി സ്വീകരിക്കുന്നതാണോ? വ്യക്തിപരമായ ഒരു പരിണാമമല്ലേ?
പണിക്കര്‍: ബോധപൂര്‍വ്വം എടുക്കുന്നതാണ്. അതേസമയം അതൊരു പരിണാമ പ്രക്രിയയാണ്. പുതിയ വ്യവസ്ഥയുമായി ബന്ധപ്പെടാനുള്ള തീരുമാനം ബോധപൂര്‍വ്വമാണ്.
ഷാനവാസ്: അതു പോസിറ്റീവ് ആണോ?
പണിക്കര്‍: പോസിറ്റീവ് ആണ് എന്നര്‍ത്ഥമില്ല. അത് രണ്ട് വ്യവസ്ഥകളുടെയും താരതമ്യസ്വഭാവത്തില്‍ അധിഷ്ഠിതമാണ്. ചെയ്തു കണ്ടെത്തേണ്ട ഒന്നാണ്. ഒരു കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിക്ക് മുതലാളിത്ത വ്യവസ്ഥയിലേക്കുള്ള മാറ്റമാണ് സംഭവിക്കുന്നതെങ്കില്‍, അതു പോസിറ്റീവ് ആണെന്നു പറയാനാവില്ല.
ഷാനവാസ്: കാലത്തെയും സ്ഥലത്തെയും കുറിച്ചുള്ള അറിവ് ബുദ്ധിജീവിക്ക് ആവശ്യമാണ്. ഉദാഹരണമായി സോഷ്യലിസത്തിന്റെ ഇമ്മീഡിയസിയെക്കുറിച്ച് പറയുന്നതിനു പകരം ജനാധിപത്യവല്‍ക്കരണത്തിന്റെ ആവശ്യങ്ങളിലൂന്നുക. ചിലപ്പോള്‍ പ്രഛന്നമായ നിലപാടുകള്‍ എടുക്കേണ്ടി വരിക.
പണിക്കര്‍: ട്രാന്‍സ്ഫോമിസം തീര്‍ച്ചയായും പ്രഛന്നമായ നിലപാടല്ല. നിലപാടുകളില്‍ പ്രഛന്നത സൂക്ഷിക്കുന്നത് ടാക്റ്റിക്സിന്റെ ഭാഗമാണ്. ട്രാന്‍സ്ഫോമിസത്തില്‍ സ്ഥിരമായ ഒരു മാറ്റമാണ് സംഭവിക്കുന്നത്. ജനാധിപത്യ അധികാരങ്ങള്‍, സ്ഥാപനങ്ങള്‍ എല്ലാം വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ അത്തരത്തില്‍ പ്രഛന്നതയും ടാക്റ്റിക്സുകളും പുതിയ സഖ്യങ്ങളും ഒക്കെ ആവശ്യമായിത്തീരും. അവയൊന്നും അടിസ്ഥാനപരമായ കാഴ്ചപ്പാടില്‍ സംഭവിക്കുന്ന മാറ്റമല്ല. ട്രാന്‍സ്ഫോമിസം വരുമ്പോള്‍ അടിസ്ഥാനപരമായ കാഴ്ചപ്പാടില്‍ തന്നെ മാറ്റമുണ്ടാകാറുണ്ട്. ട്രാന്‍സ്ഫോമിസം ഒരു ആദര്‍ശത്തോടുള്ള പ്രതിബന്ധത കൂടി ആകുന്നുണ്ട്. നേരത്തെയുള്ള ആശയങ്ങള്‍ തിരസ്കരിക്കപ്പെടുന്നില്ലെങ്കില്‍ തന്നെ, അതിന്റെ ആശയത്തെ പരാജയപ്പെടുത്തുന്ന ഒരു നിലപാടിലേക്കാണ് ബുദ്ധിജീവി മാറുന്നത്.
ഷാനവാസ്: ഒരു ബൌദ്ധിക ജീവിതത്തിന് ഇന്‍ട്യൂടീവായ (സ്വാത്മ പ്രചോദിതമായ) തലമുണ്ട്. മാര്‍ക്സിന്റെ പാരീസ് കയ്യെഴുത്തുപ്രതികളില്‍ ഈ ബൌദ്ധികാവസ്ഥയെക്കുറിച്ച് സൂചനയുണ്ട്. ഇതോടൊപ്പം, വിശകലനാത്കമതയുടേയും സംവാദാത്മകതയുടെയും തലവുമുണ്ട്. സ്വാത്മപ്രചോദിത്വത്തില്‍ നിന്ന് വിശകലനാത്മകതയിലേക്ക് വളരേണ്ട പ്രാധാന്യത്തെപ്പറ്റി 'പ്രകൃതിയുടെ വൈരുധ്യാത്മകയില്‍' എംഗല്‍സ് സൂചിപ്പിക്കുന്നു. ഒരു പക്ഷേ അന്വേഷണങ്ങളും വിശകലനങ്ങളും കൂടുതല്‍ എംപിരിക്കല്‍ ആകേണ്ടതിന്റെ ആവശ്യം...
പണിക്കര്‍: സ്വാത്മ പ്രചോദിത്വത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ബുദ്ധിജീവിക്ക് ആശയങ്ങള്‍ മുന്നോട്ടു വെയ്ക്കാന്‍ കഴിയും. സമൂഹത്തെക്കുറിച്ച് മൂര്‍ത്തമായ കാര്യങ്ങളിലേക്ക് പ്രവേശിക്കാനാകില്ല. സമൂഹത്തെക്കുറിച്ച് വ്യക്തമായ തിരിച്ചറിവുകള്‍ക്ക് മൂര്‍ത്തമായ പഠനം ആവശ്യമാണ്. അതിന് താത്വികമായ പിന്‍ബലവും സാമൂഹ്യശാസ്ത്രപരമായ ഉപകരണങ്ങളും വേണം. മൂര്‍ത്തമായ അപഗ്രഥനങ്ങളല്ലെങ്കില്‍ അവ സെന്‍സേഷനലിസത്തെ സൃഷ്ടിക്കും. ഒരു ആക്ടിവിസ്റ്റിന് വിശകലന ഉപകരണങ്ങളും ഗവേഷകന് ആക്ടിവിസ്റ്റിന്റെ ഉന്മുഖത്വവും ആവശ്യമാണ്. ഇവ തമ്മില്‍ സംവാദിക്കാത്ത അവസ്ഥയുണ്ടാകാറുണ്ട്. അതില്‍ മാറ്റം വരണം.
ഷാനവാസ്: കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രധാനപ്പെട്ട ഒരിടമാണല്ലോ പ്രഭാഷണ വേദികള്‍. എന്നാല്‍ നമ്മുടെ വേദികള്‍ സാമാന്യബോധത്തിന്റെ നീതിക്ക് അടിമപ്പെട്ട ഒരവസ്ഥയുണ്ടോ? ഒന്നിനെയും വിമര്‍ശനാത്മകമായി കാണാനോ സ്വീകരിക്കാനോ കഴിയാത്ത ഒരു സ്ഥിതി. എന്താണ് താങ്കളുടെ അനുഭവങ്ങള്‍..
പണിക്കര്‍: സദസ്സ് എളുപ്പം സ്വീകരിക്കാന്‍ സാധ്യതയില്ലാത്ത പല ആശയങ്ങളും ഞാന്‍ പ്രഭാഷണത്തില്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇത്തരം ആശയങ്ങള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടോ എന്ന് സംശയമാണ്. പുതിയ ആശയങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ ഇടമില്ലാത്ത, അതിനു പ്രാധാന്യം കൊടുക്കാത്ത അവസ്ഥ. മധ്യവര്‍ഗവല്‍ക്കരണത്തിന്റെ പ്രശ്നം. സാമൂഹിക നീതിയില്‍ ഒട്ടും വിശ്വാസമില്ലാത്ത ഒരു മധ്യവര്‍ഗം. കേരളത്തില്‍ അത്തരമൊരു ജീവിതരീതിക്ക് മേല്‍ക്കോയ്മ വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ ആവശ്യമാണ്്. സാംസ്കാരിക പ്രവര്‍ത്തനത്തിന് ഒരു പരിപ്രേക്ഷ്യം രൂപീകരിക്കണം. ജനങ്ങള്‍ ഏര്‍പ്പെടുന്ന, അവര്‍ക്ക് പങ്കാളിത്തമുള്ള സാംസ്കാരിക പ്രവര്‍ത്തനം. പ്രസംഗസദസ്സ് പലപ്പോഴും പാസീവ് ആയ ഒരു പങ്കാളിത്തമാണ്്. പ്രഭാഷണം കേട്ട് മടങ്ങിപ്പോയി എന്നല്ലാതെ, അതിന്റെ തുടര്‍ച്ചയായി ഒന്നും സംഭവിക്കുന്നില്ല. സാംസ്കാരിക പ്രവര്‍ത്തനത്തിന് ഒരു തുടര്‍ച്ച സൂക്ഷിക്കാന്‍ എങ്ങനെ കഴിയും എന്ന് അന്വേഷിക്കേണ്ടതുണ്ട്. അതിന്റെ പരിപ്രേക്ഷ്യങ്ങള്‍ ആരായേണ്ടതുണ്ട്.